കന്യകാത്വം ലേലത്തിന് വെച്ച് വിദ്യാര്‍ത്ഥിനികള്‍

ലണ്ടൻ :ഏറ്റവും കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് കന്യകാത്വം വില്‍ക്കും.കന്യകാത്വം ലേലത്തിന് വെച്ച് വിദ്യാര്‍ത്ഥിനികള്‍. തങ്ങളുടെ വടിവൊത്ത ശരീരങ്ങളുടെ ചിത്രങ്ങളും ഇവര്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് തങ്ങളുടെ കന്യകാത്വം വില്‍ക്കുമെന്നാണ് ഇവരുടെ വാഗ്ദാനം. ഡച്ച് വിദ്യാര്‍ത്ഥിനികളായ 18 കാരിയായ ലോലയും 20കാരിയായ മോണിക്കയുമാണ് ഇങ്ങനെ ഇറങ്ങിപുറപ്പെട്ടിരിക്കുന്നത്. കുപ്രസിദ്ധമായ എസ്‌കോര്‍ട്‌സ് വെബ്‌സൈറ്റായ സിന്‍ഡ്രെല്ലയിലാണ് ഇവര്‍ തങ്ങളെ സ്വയം വില്‍ക്കാന്‍ വച്ചിരിക്കുന്നത്. ഇത്തരത്തില്‍ കന്യകാത്വം വില്‍ക്കാന്‍ തയ്യാറായി വരുന്ന യുവതികള്‍ കന്യകകള്‍ ആണെന്നുള്ളത് മെഡിക്കല്‍ ടെസ്റ്റിലൂടെ ഉറപ്പാക്കാറുണ്ടെന്നാണ് സിന്‍ഡ്രെല്ല വെളിപ്പെടുത്തുന്നത്. ഇത്തരത്തില്‍ തങ്ങളുട കന്യകാത്വം വിറ്റ് ലഭിക്കുന്ന പണം ഉപയോഗിച്ച് യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനുള്ള ചെലവുകള്‍ നിറവേറ്റുമെന്നാണ് ലോലയും മോണിക്കയും വിശദീകരിക്കുന്നത്. ലേലം തുടങ്ങുന്നത് 20,000 യൂറോയിലാണ്.

ഇതില്‍ നിന്നും ലഭിക്കുന്ന പണം കുടുംബത്തിന്റെ പലവിധ കടങ്ങള്‍ വീട്ടാന്‍ സഹായിക്കുന്നതിന് ഉപയോഗിക്കുമെന്നും ഈ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വ്യക്തമാക്കുന്നു. തന്റെ തീരുമാനത്തോട് നിരവധി പേര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും ലോല പറയുന്നു. യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതിനുള്ള ചെലവ് വളരെ വലുതാണെന്നും ഇതിനുള്ള ഫണ്ട് കണ്ടെത്താനാണ് താന്‍ ഇതിന് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നുമാണ് 23കാരിയായ മോണിക്ക വെളിപ്പെടുത്തുന്നത്.തങ്ങളുടെ ശരീരം കൊണ്ട് ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒരു സമൂഹത്തിലാണ് ജീവിക്കുന്നതെന്നും അതിനാല്‍ തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യുന്നുവെന്നും മോണിക്ക പറയുന്നു. ഈ തീരുമാനം തനിക്ക് നല്ലതേ വരുത്തുകയുള്ളുവെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ഇതിലൂടെ തന്റെ ഭാവി സുരക്ഷിതമാകുമെന്നും മോണിക്ക ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മുന്‍പ് ബ്രിട്ടീഷുകാരിയായ ജാസ്മിന്‍ ഈ വെബ്‌സൈറ്റിലൂടെ തന്റെ കന്യകാത്വം വില്‍ക്കാനെത്തിയിരുന്നു. ഇവരുടെ കന്യകാത്വത്തിനുള്ള വില നിലവില്‍ ഒരുലക്ഷം പൗണ്ടിലെത്തിയിട്ടുണ്ട്. തന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് താന്‍ ഇതിന് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നാണ് ജാസ്മിന്‍ വെളിപ്പെടുത്തിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top