ആ അമ്മയുടെ മുന്‍പില്‍; ഹൃദയഭേദകം വി.എസിന്റെ കുറിപ്പ്

പെരുമ്പാവൂരില്‍ ദാരുണമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെ പ്രതിക്ഷനേതാവ് വിഎസ് അച്യുതാനന്ദനും സന്ദര്‍ശിച്ചിരുന്നു. കഴിവുകെട്ട ഭരണം തുടര്‍ന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് വിഎസ് പറഞ്ഞു. അന്വേഷണത്തിന് പുതിയ സംഘത്തെ ചുമതലപ്പെടുത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു. പെരുമ്പാവൂര്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം വി.എസ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ആരുടെയും ഹൃദയം തകര്‍ക്കും.

ജിഷയുടെ വീട് ഞാന്‍ ഇന്ന് സന്ദര്‍ശിച്ചിരുന്നു. കൂലിവേല ചെയ്ത് തന്റെ മകളെ എം.എ.യും എല്‍.എല്‍.ബി യും വരെ പഠിപ്പിച്ച ആ അമ്മയുടെ ദുഃഖം കണ്ടുനില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല. കരളലിയിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ക്ക് ഞാന്‍ സാക്ഷ്യംവഹിച്ചിട്ടുണ്ട്. പക്ഷേ ജിഷയുടെ അമ്മയോട് ആശ്വാസ വാക്കുകള്‍ക്കായി ഞാന്‍ ബുദ്ധിമുട്ടി..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡല്‍ഹിയിലെ പെണ്‍കുട്ടിക്ക് സംഭവിച്ചതിനെക്കാള്‍ വലിയ ആക്രമണമാണ് ഈ പാവം കുട്ടിക്ക് നേരെ ഉണ്ടായത്. സ്ത്രീകളുടെ മാനത്തിന് യാതൊരു വിലയും നല്കാത്ത നിലയാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത്. വര്‍ക്കലയില്‍ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ കൊണ്ട് തള്ളിയ സംഭവും ഇന്നാണ് പുറത്ത് വന്നത്. എല്ലാവിധ ക്രിമനലുകള്‍ക്കും അഴിഞ്ഞാടാനുള്ള സൗകര്യമാണ് ഈ സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഏത് കുറ്റകൃത്യം ചെയ്താലും അവരെ സംരക്ഷിക്കാന്‍ പൊലീസ് ഉണ്ടാകുമെന്ന അവസ്ഥയാണ്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ ലൈംഗിക ആരോപണങ്ങള്‍ നേരിടുന്നവരാണ്. ഇത്തരക്കാരുടെ മേല്‍നോട്ടത്തില്‍ സത്യം പുറത്ത് വരില്ല. ഇത്തരത്തിലുള്ള പൊലീസ് നയത്തിനെതിരെ കേരളത്തിലെ എല്ലാ സ്ത്രീകളും ജനാധിപത്യബോധമുള്ള ജനങ്ങളും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജിഷയുടെ അതിക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നവര്‍ രാഷ്ട്രീയമുതലടുപ്പ് നടത്തുകയാണ് എന്ന് ആക്ഷേപിക്കുന്നവരോട് ഒരുവാക്ക്. ഈ പ്രതിഷേധം കേരളത്തിന്റെ മനസാക്ഷിയില്‍ നിന്ന് വരുന്നതാണ്.. അതില്‍ ദയവുചെയ്ത് കക്ഷിരാഷ്ട്രീയം കാണരുത്.

Top