കതിരൂര്‍ കേസില്‍ വിഎസ് മൗനം വെടിഞ്ഞു.ജയരാജന് പൂര്‍ണ്ണ പിന്തുണ,കേസ് ആര്‍എസ്എസ് ഗൂഡാലോചനയെന്ന് പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താകുറിപ്പ്.

തിരുവനന്തപുരം:കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് പൂര്‍ണ്ണ പിന്തുണയുമായി മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവ് വിഎസ് അച്ച്യൂതാനന്ദന്‍.ജയരാജനെ കേസില്‍ പ്രതിയാക്കിയത് ദുരൂഹമാണെന്ന് വിഎസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.കഴിഞ്ഞ ദിവസം വരെ ജയരാജന്‍ പ്രതിയല്ല എന്നാണ് സിബിഐ പറഞ്ഞിരുന്നത്.ഇപ്പോള്‍ എങ്ങിനെ പ്രതിയായെന്ന് വിഎസ് ചോദിക്കുന്നു.ആര്‍എസ്എസ്-സിബിഐ ഗൂഡാലോചനയുടെ ഭാഗമാണ് കേസെന്നും അത് കോണ്ടാണ് കോണ്‍ഗ്രസ്സ് ഒന്നും മിണ്ടാത്തതെന്നും വിഎസ് പറഞ്ഞു.കതിരൂര്‍ മനോജ് വധക്കേസില്‍ ഇത് വരെ പ്രതികരിക്കാതിരുന്ന വിഎസ് അച്യൂതാനന്ദന്‍ പിന്തുണയുമായെത്തിയത് സിപിഎം നേതാക്കള്‍ക്കും അണികള്‍ക്കും വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.കേസ് രാഷ്ട്രീയമായി നേരിടുമ്പോള്‍ വിഎസിന്റെ പിന്തുണ ജയരാജനും പാര്‍ട്ടിക്കും വലിയ നേട്ടമാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Top