കളിയിക്കാവിളയിലെ എ.എസ്.ഐ വിൽസൻ കൊലക്കേസ് എൻ.ഐ.എ ഏറ്റെടുത്തേക്കും

തിരുവനന്തപുരം: തമിഴ്നാട് അതിർത്തിയിലെ കളിയിക്കാവിള ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ വിൽസണിനെ ബുധനാഴ്ച രാത്രി വെടിവച്ചുകൊന്ന കേസിൽ തുടരന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേക്കും. ബംഗളൂരുവിൽ നിന്നുള്ള എൻ.ഐ.എ ടീം ഇന്നലെ കന്യാകുമാരിയിലെത്തി. നിലവിൽ കേരള -തമിഴ്നാട് പൊലീസിന്റെ സംയുക്താന്വേഷണമാണ് നടക്കുന്നത്. ഡി.ഐ.ജി അനൂപ് ജോൺ കുരുവിളയ്ക്കും തമിഴ്നാട് സ്‌പെഷ്യൽ സ്‌ക്വാഡിനുമാണ് ചുമതല.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കളിയിക്കാവിളിയിൽ തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊന്ന സംഭവം തീവ്രവാദി ആക്രമണം തന്നെയെന്ന് സംശയം. ചെക്‌ പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്‌ ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നത് ആയുധം ഉപയോഗിക്കുന്നതിൽ വിദഗ്ധപരിശീലനം നേടിയവരാണെന്ന് തമിഴ്‌നാട് പോലീസ് വ്യക്തമാക്കി. എസ് ഐയെ കൊലപ്പെടുത്തിയത് തീവ്രവാദ ഗ്രൂപ്പുകളെ പിടികൂടിയതിന്റെ പ്രതികാരമാകാമെന്നും തമിഴ്നാട് പോലീസ് വ്യക്തമാക്കുന്നു. തമിഴ്നാട് കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആയുധങ്ങള്‍ സമാഹരിക്കുകയും ചെയ്തിരുന്ന സംഘത്തെ തമിഴ്നാട് ക്യൂ ബ്രാഞ്ച് കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു.


രണ്ട് സംസ്ഥാനങ്ങളിലായി നടന്ന ആക്രമണം, ഭീകരസ്വഭാവമുള്ള കേസ് എന്നിവയാണ് എൻ.ഐ.എ പരിഗണിക്കുന്നത്. കൊലപാതകികളെന്ന് സംശയിക്കുന്ന രണ്ടുപേരെ സമീപത്തെ മുസ്ളിം പള്ളിയിലെ സി.സി ടി.വി ഫുട്ടേജിൽ നിന്നാണ് തിരിച്ചറിഞ്ഞത്. ഇവർക്ക് ഭീകര ബന്ധമുള്ളതായി കണ്ടെത്തി. ഇവർ ഉത്തരേന്ത്യയിലെ രഹസ്യകേന്ദ്രത്തിൽ നടന്ന ആയുധപരിശീലനത്തിൽ പങ്കെടുത്തവരും കന്യാകുമാരിയിൽ നിന്ന് ഭീകര പരിശീലനം നേടിയ പന്ത്രണ്ടംഗസംഘത്തിൽ പെട്ടവരുമാണ്. തെരുവുനായ്ക്കളെ വെട്ടിവീഴ്ത്തി പരിശീലനം നടത്തിയതുമായി ബന്ധപ്പെട്ട് അക്രമികളിലൊരാളായ അബ്ദുൽ ഷെമീമിനെതിരെ കന്യാകുമാരി പൊലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്. ചെന്നൈയിൽ ഹിന്ദു മുന്നണി ഓഫീസ് ആക്രമിച്ച് നേതാവ് സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ സംഘത്തിലും ഇയാൾ ഉൾപ്പെട്ടിരുന്നു.

പ്രതികളായ അബ്ദുൾ ഷെമീം, തൗഫിഖ് എന്നിവർക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്നലെ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതികളുടെ ചിത്രങ്ങൾ അയച്ചു. പ്രതികൾ രാജ്യം വിട്ട് പോകാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചു.തൗഫീക്കും ഷെമീമും മുമ്പ് ജയിലിൽ കഴിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന തടവുകാരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. പ്രതികൾക്ക് കേരളത്തിൽ നിന്ന് എന്തെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നു. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ലീഗാണ് കൊലയ്ക്ക് പിന്നിൽ. തൗഫീക്കും ഷെമീമും ഈ സംഘടനയിലെ അംഗങ്ങളാണ്. ഈ സംഘടനയിലെ ചിലരെ തമിഴ്നാട് ക്യൂ ബ്രാഞ്ച് പിടിച്ചതിന്റെ പ്രതികാരമായാണ് കൊലയെന്നാണ് പൊലീസിന്റെ നിഗമനം.പാലക്കാട്ട് രണ്ടുപേർ കസ്റ്റഡിയിൽസംഭവത്തിൽ മേപ്പറമ്പ് മാപ്പിളക്കാട് സെയ്ത് ഇബ്രാഹിം, കള്ളിക്കാട് അബ്ബാസ് എന്നിവരെ പാലക്കാട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതക ശേഷം പ്രതികളായ ഷെമീമും തൗഫീഖും ഫോണിൽ ബന്ധപ്പെട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഇന്നലെ പുലർച്ചെ കസ്റ്റഡിയിലെടുത്തത്. ആദ്യം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലും പിന്നീട് ജില്ലാ പൊലീസ് ആസ്ഥാനത്തുമെത്തിച്ചു. തമിഴ്‌നാട് ക്യൂ ബ്രാഞ്ച്,​ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരെത്തി ചോദ്യംചെയ്തു. സംഭവവുമായി ഇവർക്ക് നേരിട്ട് ബന്ധമുള്ളതായി കണ്ടെത്താനായില്ലെന്നും എപ്പോൾ വിളിച്ചാലും ഹാജരാകണമെന്ന നിർദേശത്തോടെ ഇവരെ വിട്ടയച്ചെന്നും ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം അറിയിച്ചു.സെയ്ത് ഇബ്രാഹിമിനെതിരെ കോയമ്പത്തൂർ, കുനിയമ്പുത്തൂർ സ്റ്റേഷനുകളിലായി വധശ്രമം, മോഷണം, വർഗീയ ലഹളയ്ക്ക് ശ്രമിക്കൽ തുടങ്ങി ക്രിമിനൽ കേസുകളും അബ്ബാസിനെതിരെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, വധശ്രമം ഉൾപ്പെടെ 14 കേസുകളുമുണ്ട്. ആറുവർഷം മുമ്പാണ് ഇരുവരും പാലക്കാട്ടെത്തിയത്.

Top