ബന്ധുനിയമന വിവാദം : ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ താക്കീത്

ന്യൂഡല്‍ഹി: ബന്ധുനിയമനം വിവാദത്തില്‍ ഇ.പി. ജയരാജനും പി.കെ.ശ്രീമതിക്കും സിപിഐഎമ്മിന്റെ താക്കീത്. വിഷയം സിപിഐഎം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തു. പികെ ശ്രീമതിയുടെ മകന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് നടപടി. കടുത്ത നടപടി വേണ്ടെന്ന് തീരുമാനം.

ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐഎം പിബി നിര്‍ദേശിക്കുക ആയിരുന്നു. പിന്നാലെ കേന്ദ്രകമ്മിറ്റി വിഷയം ചര്‍ച്ച ചെയ്യുകയും താക്കീത് നല്‍കുവാന്‍ തീരുമാനിക്കുകയും ആയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ ആരംഭിച്ച കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ഇ.പി ജയരാജന്‍ നേരത്തെ പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു. പാര്‍ട്ടിയുടെ അച്ചടക്ക നടപടിയില്‍ ആദ്യത്തെതാണ് താക്കീത്. ഇതാണ് പി.കെ ശ്രീമതിക്കും ജയരാജനുമെതിരെ കേന്ദ്രകമ്മിറ്റി കൈക്കൊണ്ടിരിക്കുന്നതും.

വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് സ്വന്തക്കാരെ നിയമിച്ച ജയരാജന്റെ നടപടി വിവാദമായിരുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്. മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ. ശ്രീമതി. ഇതിന് ന്യായീകരണമായി ജയരാജന്‍ നടത്തിയ പ്രതികരണവും ഏറെ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. പാര്‍ട്ടി അനുഭാവികളടക്കം രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ഇടപെട്ട് നിയമനം റദ്ദാക്കുകയും ചെയ്തു.

Top