ആശയക്കുഴപ്പം മാറി;അമിത് ഷായുടെ ശാസന ഏറ്റു,രാജഗോപാല്‍ നേമത്ത് മത്സരിക്കും,അക്കൗണ്ട് തുറക്കാമെന്നുറപ്പിച്ച് ബിജെപി,പ്രവര്‍ത്തകര്‍ ആവേശത്തില്‍.

തിരുവനന്തപുരം: ഒടുവില്‍ ബിജെപിയിലെ ആശയക്കുഴപ്പം തീര്‍ന്നു.
കേരളത്തിലെ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കുമെങ്കില്‍ അത് ജനകീയ ഇമേജുള്ള ഒ രാജഗോപാലാല്‍ വഴി മാത്രമേ സാധിക്കൂവെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അങ്ങനെയുള്ള രാജഗോപാല്‍ മത്സരിക്കുമോ എന്ന സംശയം ആശയക്കുഴപ്പങ്ങള്‍ക്ക് ഇട നല്‍കിയതിനൊപ്പം ബിജെപിയുടെ പ്രതീക്ഷകളെയും തകിടം മറിച്ചിരുന്നു. എന്തായാലും നേമത്ത് രാജഗോപാല്‍ മത്സരിക്കുമെന്ന കാര്യം ഉറപ്പായതോടെ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷ സജീവമായിരിക്കയാണ്.

നേരത്തെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ കടുംപിടുത്തത്ത തെടുര്‍ന്നാണ് രാജഗോപാല്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചത്. തമിഴ്‌നാട് ഗവര്‍ണ്ണര്‍ റോസയ്യ ഉടന്‍ വിരമിക്കുന്ന പദവി രാജഗോപാലിന് നല്‍കാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം സൂചന നല്‍കിയിരുന്നു. . ഈ സാഹചര്യത്തില്‍ എണ്‍പത്തിയാറാം വയസ്സില്‍ ഓടി നടന്ന് മത്സരത്തിനില്ലെന്നാണ് രാജഗോപാലിന്റെ പറഞ്ഞിരുന്നത്. അതിനിടെ കേന്ദ്രത്തില്‍നിന്നു തന്നെ ശക്തമായ സമ്മര്‍ദം ഉണ്ടായാല്‍ രാജഗോപാല്‍ മല്‍സരിക്കാന്‍ തയാറായേക്കുമെന്നാണു മറ്റുള്ളവരുടെ പ്രതീക്ഷയും. അതുകൊണ്ട് തന്നെ അമിത് ഷാ ഇടപെട്ടാണ് രാജഗോപാല്‍ ഒടുവില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. ഇതോടെ ബിജെപി പ്രവര്‍ത്തകരും ആവേശത്തിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി ജയസാധ്യത കണക്കാക്കുന്ന മണ്ഡലമാണ് നേമം. കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്നും കെ. സുരേന്ദ്രനും കാട്ടാക്കടയില്‍ നിന്ന് പി.കെ കൃഷ്ണദാസും ജനവിധി തേടും. ശ്രീധരന്‍ പിള്ള ചെങ്ങന്നൂരില്‍ നിന്നും ജനവിധി തേടും. മേജര്‍ രവിയും ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരും മത്സരരംഗത്തുണ്ടാകും. കഴക്കൂട്ടത്ത് വി. മുരളീധരനും പാലക്കാട് ശോഭ സുരേന്ദ്രനും മത്സരിക്കും. കുമ്മനം രാജശേഖരന്‍ ആറന്മുളയിലോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കും. എം ടി രമേഷിനെ കോഴിക്കോട് നോര്‍ത്തിലേക്കും പരിഗണിക്കുന്നുണ്ട്.

മണലൂരില്‍ എ. എന്‍. രാധാകൃഷ്ണന്‍, കുന്ദമംഗലത്ത് സി.കെ.പത്മനാഭന്‍, കോഴിക്കോട് നോര്‍ത്തില്‍ എം ടി. രമേശ്, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ തുടങ്ങിയവരെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. തിരുവനന്തപുരം നോര്‍ത്തില്‍ നടന്‍ സുരേഷ്‌ഗോപിയേയും തൃപ്പൂണിത്തുറയില്‍ കൊച്ചിയിലെ മുന്‍ ഡെപ്യൂട്ടിമേയര്‍ ഭദ്രയേയും മത്സരിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. സുരേഷ് ഗോപി ഇതുവരെ അനുകൂല നിലപാട് അറിയിച്ചിട്ടില്ല.

പാര്‍ട്ടിയുടെ സംഘടനാ സെക്രട്ടറിമാരൊഴികെ എല്ലാപ്രമുഖ നേതാക്കളും മത്സരിക്കാനാണ് തീരുമാനം. ജില്ലാപ്രസിഡന്റ്മാരെല്ലാം മത്സരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയായ വിഷന്‍ ഡോക്യുമെന്റ് തയ്യാറാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ വി.മുരളീധരന്റെ നേതൃത്വത്തില്‍ പ്രൊഫഷണല്‍ ഗ്രൂപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് ശേഷം മാത്രമേ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടികയും വിഷന്‍ ഡോക്യുമെന്റും പുറത്തിറക്കുകയുള്ളൂ.

ബിഡിജെഎസുമായുള്ള സഖ്യത്തെകുറിച്ചും എന്‍. ഡി.എ വിപുലീകരണം , സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ആലോചിക്കാന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും തിരഞ്ഞെടുപ്പ്കമ്മിറ്റി അധ്യക്ഷന്‍ വി. മുരളീധരനും അടുത്ത ദിവസം ഡല്‍ഹിക്ക് പോകുന്നുണ്ട്. എസ്.എന്‍.ഡി.പി നേതാക്കള്‍ നയിക്കുന്ന ബിഡി ജെ. എസ്. എന്‍. ഡി.എ സഖ്യത്തില്‍ ചേരാനുള്ള തീരുമാനം ഇന്നലെ ഡല്‍ഹിയില്‍ പ്രഖ്യാപിച്ചതോടെ പുതുതായി സ്വീകരിക്കേണ്ട നയസമീപനങ്ങളെ കുറിച്ച് ആലോചിക്കാന്‍ഇന്നലെയും പാര്‍ട്ടി കോര്‍ കമ്മിറ്റി ചേര്‍ന്നു. ആര്‍. എസ്. എസ്. സീനിയര്‍ നേതാക്കളുമായി കുമ്മനം രാജശേഖരന്‍ കൂടിയാലോചനകള്‍ നടത്തി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തിടുക്കവും ആവേശവും കാണിക്കാതെ വിജയസാധ്യതയ്ക്ക് മുന്‍തൂക്കം നല്‍കാനാണ് ആര്‍. എസ്. എസ്. നേതാക്കള്‍ നിര്‍ദ്ദേശിച്ചത്.

Top