മകളും കാമുകനും ചേര്‍ന്ന് അച്ഛനെ കൊന്നു; മകളെ ഉപദേശിച്ച് നന്നാക്കാന്‍ നോക്കിയ പിതാവിനോട് മകള്‍ ചെയ്തത്

 

കോയമ്പത്തൂര്‍: വിവാഹിതയായ മകളുടെ വഴിവിട്ട പോക്കിനെ എതിര്‍ത്തതിനെ തുടര്‍ന്ന് അച്ഛനെ മകളും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തി. കോയമ്പത്തൂരില്‍ തൊപ്പയ്യന്‍ എന്ന 68കാരനാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

ശശികല എന്ന ഗവണ്‍മെന്റ് ആശുപത്രി നഴ്‌സും കാമുകന്‍ ഗുരുരാജനുമാണ് തൊപ്പയ്യനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ലാബ് ടെക്‌നീഷ്യനായ ഭഗത്‌സിംഗിന്റെ ഭാര്യയാണ് ശശികല. ഇവര്‍ താന്‍ ജോലി ചെയ്യുന്ന സേലം ആശുപത്രിയിലെ ജീവനക്കാരന്‍ ഗുരുരാജനുമായി പ്രണയത്തിലായിരുന്നു. തൊപ്പയ്യന്‍ ഇതിനെ എതിര്‍ക്കുകയും ഇരുവരും തമ്മില്‍ അത് നിരന്തരം വഴക്കിന് കാരണമാകുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതേ തുടര്‍ന്ന് വീടുവിട്ട് ശശികല പോയി. തനിയേ വീടെടുത്ത് താമസം തുടങ്ങുകയും ചെയ്തു. ശശികലയുടെ വാടകവീട്ടിലും തൊപ്പയ്യനെത്തി വഴക്കുണ്ടാക്കി. ഇതില്‍ കോപാകുലയായ ശശികല കാമുകനായ ഗുരുരാജ്, ഇയാളുടെ സുഹൃത്ത് സ്റ്റീഫന്‍ എന്നിവരുമൊത്ത് തൊപ്പയ്യനെ കൊലപ്പെടുത്തുകയായിരുന്നു. കരച്ചില്‍കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും പ്രതികള്‍ ഓടിരക്ഷപ്പെട്ടു.എന്നാല്‍ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് വിനയായി. ബൈക്ക് പിടിച്ചെടുത്ത പൊലീസ് ഇതുവച്ച് നടത്തിയ പരിശോധനയില്‍ പിടികൂടുകയായിരുന്നു.

Top