വിവാഹത്തിന് നാട്ടിലെത്തിയ 33കാരന്‍ 15കാരിയെ ക്രൂര പീഡനത്തിനിരയാക്കി

കരുനാഗപ്പള്ളി: വിവാഹം കഴിക്കാനായി വിദേശത്തു നിന്നു നാട്ടില്‍ എത്തിയ 33 കാന്‍ 15 കാരിയേ പീഡിപ്പിച്ചു. കരുനാഗപ്പള്ളി ഇട്ടേക്കല്‍ പ്രദീപ് എന്നായാളാണ് 15 കാരിയെ പീഡിപ്പിച്ചത്. ഇയാള്‍ ഏറെനാളായി വിദേശത്തു ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം പ്രദീപിന്റെ മറ്റൊരു സുഹൃത്തു വിദേശത്തേയ്ക്കു പോകുന്നതിന്റെ ആഘോഷ ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണു സംഭവം. വിലകൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ഇയാള്‍ പെണ്‍കുട്ടിയെ സമീപത്തുള്ള കുറ്റിക്കാട്ടിലേയ്ക്കു കൊണ്ടു പോകുകയായിരുന്നു എന്നു പറയുന്നു. അവിടെ വച്ചു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പെണ്‍കുട്ടിക്ക് രക്തസ്രാവം ഉണ്ടായി.

ഇതോടെ പേടിച്ചു പോയ അയാള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ചു കടന്നകളയുകയായിരുന്നു. രക്തം കണ്ടതോടെ പെണ്‍കുട്ടിയും ഭയന്നു നിലവിളിച്ചു. ഇതോടെ ആളുകള്‍ ഓടിക്കൂടുകയായിരുന്നു. ഈ സമയം പ്രദീപ് വീട്ടില്‍ പോയി വസ്ത്രം മാറി ഒന്നും അറിയാത്തതു പോലെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി. പ്രദീപിനെ കണ്ട പെണ്‍കുട്ടി ഇയാളാണ് എന്നെ ആക്രമിച്ചത് എന്ന് പറയുകയായിരുന്നു. ഇതു കേട്ടതോടെ ഇയാള്‍ അവിടെ നിന്ന് ഓടി രക്ഷപെട്ടു. തുടര്‍ന്ന് പോലീസ് എത്തി പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധയമാക്കി. വൈദ്യപരിശോധനയില്‍ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞതോടെ പ്രദീപിനെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശത്തു നിന്നും എത്തിയപ്പോള്‍ മുതല്‍ യുവാവ് ഈ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു എന്നും ഇരുവരേയും അടുത്തുള്ള ബേക്കറിയില്‍ ഒന്നിച്ചു കണ്ടിരുന്നു എന്നും സുഹൃത്തുക്കള്‍ പോലീസിന് മൊഴി നല്‍കി. ഓടി രക്ഷപെട്ട പ്രദീപിനെ പോലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജനരോഷം ഭയന്ന് ഇയാളുടെ കുടുംബവും ഒളിവില്‍ പോയി. ഇതിനിടയില്‍ പ്രദീപ് പെണ്‍കുട്ടിയെ വിവാഹം കഴകിക്കാം എന്നും കേസ് പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ട് അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ചൊവ്വാഴ്ച വൈകുന്നേരം പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നു പരാതിയില്‍ പറയുന്നു.

Top