ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പത്താം ക്ലാസുകാര്‍ പീഡിപ്പിച്ചു; വീട്ടിലേയ്ക്ക് പോവുകയായിരുന്ന കുട്ടിയെ തട്ടികൊണ്ടുപോയി  സംഭവം കൊല്ലത്ത്

കൊല്ലം: പത്താം ക്ലാസുകാര്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നടുക്കംമാറാതെ കേരളം. പത്താം ക്ലാസില്‍ പഠിക്കുന്ന നാലുകുട്ടികളുടെ സംഘം വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നച്. സംഭവം തേങ്ങവെട്ടാന്‍ കയറിയയാള്‍ കണ്ടതോടെ പൊലീസ് പൊക്കി. കൊല്ലം കൊട്ടിയത്താണ് കുട്ടികളുടെ ഈ ക്രൂരത നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൗമാരക്കാരായ നാല് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കു തൃക്കോവില്‍വട്ടത്താണ് സംഭവം. പെരുങ്കുളം ഏലായിലെ വരമ്പിലൂടെ ഒറ്റയ്ക്ക് നടന്നുവരുകയായിരുന്നു പെണ്‍കുട്ടിയാണു പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ പിടികൂടിയ നാലംഗ വിദ്യാര്‍ത്ഥിസംഘം വലിച്ചിഴച്ച് തോലുകമ്പനിയുടെ സമീപത്തെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറ്റിക്കാടിന് സമീപത്തെ തെങ്ങില്‍ കരിക്കിടാന്‍ കയറിയ ആള്‍ കണ്ടതോടെ വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്‍കുട്ടി ആദ്യം വിവരം വീട്ടില്‍ പറഞ്ഞില്ല. പീഡനം കണ്ടയാള്‍ ഏലായ്ക്ക് അടുത്തുള്ളൊരു കടയുടമയെ വിവരമറിയിച്ചു. കടയുടമയില്‍നിന്ന് കഴിഞ്ഞദിവസം വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മ കൊട്ടിയം പൊലീസില്‍ പരാതി നല്‍കി.തൃക്കോവില്‍വട്ടം വെട്ടിലത്താഴം സ്വദേശികളാണ് അറസ്റ്റിലായവരെന്ന് പൊലീസ് പറഞ്ഞു.
പത്താംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണു പ്രതികളില്‍ മൂന്നുപേര്‍. ഒരാള്‍ +1നു പഠിക്കുന്നു. എല്ലാവരും 16 വയസ്സില്‍ താഴെയുള്ളവരാണ്. ഇവരെ പൊലീസ് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.പീഡനത്തിനിരയായ പെണ്‍കുട്ടിക്കു വൈദ്യപരിശോധന നടത്തി. കൊല്ലം മജിസ്‌ട്രേറ്റ് കോടതിരണ്ടില്‍ ഹാജരാക്കി പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

Top