ലഹരിയായി അശ്വതി !!..കിടപ്പറ പങ്കിട്ടവരിൽ രാഷ്ട്രീയ പ്രമുഖരും സിനിമാക്കാരും!!അന്വേഷണ സംഘത്തിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ…

കൊച്ചി:ലഹരിമരുന്നുമായി പോലീസ് പിടിയിലായ നടി സിനിമ–രാഷ്ട്രീയ പ്രമുഖർ ദുരുപയോഗിച്ചെന്ന് നടി അശ്വതി ബാബുവിന്റെ വെളിപ്പെടുത്തൽ.അതേ സമയം ലഹരി ഇടപാടുകൾ അന്വേഷിക്കാനിറങ്ങിയ പോലീസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളും. അശ്വതിയുടെ ഫ്ലാറ്റിൽ നടക്കുന്ന സെക്സ്റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങളായിരുന്നു പൊലീസിന് ആദ്യം ലഭിച്ചത്. ഇതോടെ ഇവരെ നിരീക്ഷിക്കാൻ ആരംഭിച്ച പൊലീസിനു ലഹരി മരുന്ന് ഇടപാടുകളെയും ഫ്ലാറ്റിൽ നടക്കുന്ന ലഹരി വിരുന്നുകളെക്കുറിച്ചും വിവരം ലഭിക്കുകയായിരുന്നു.

സിനിമാ- സീരിയൽ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രമുഖർ അശ്വതി ബാബുവിന്റെ വീട്ടിലെ സ്ഥിരം സന്ദർശകർ ആയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് സൂചനകൾ ലഭിച്ചിരുന്നു. ഇവർ താമസിച്ചിരുന്ന പാലച്ചുവട് ഡിസി ഗോൾഡൻ ഗേറ്റ് ഫ്ലാറ്റിൽ പലവതണ ലഹരി പാർട്ടി നടന്നതായി വ്യക്തമായ സാഹചര്യത്തിലാണ് ഇവിടുത്തെ സ്ഥിരം സന്ദർശകരിലേക്കും പോലീസ് അന്വേഷണം നീണ്ടത്. ഗ്രാമിന് 2000 രൂപ നിരക്കില്‍ ആയിരുന്നു നിരോധിത മയക്കുമരുന്ന് ഇവര്‍ വിറ്റിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നിരോധിത ഉൽപ്പന്നങ്ങളാണ് ഇവരുടെ പാലച്ചുവടുള്ള വീട്ടിൽ നിന്നും കണ്ടെടുത്തത്. ഇവിടെ ലഹരി പാർട്ടികളും സ്ഥിരമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമാ, സീരിയൽ മേഖലയിലെ പരിചിതമായ മുഖമല്ല അശ്വിത ബാബു. വളരെ ചുരുക്കം സിനിമകളിലും സീരിയലുകളിലും മാത്രമാണ് അഭിനയിച്ചതെങ്കിലും നടിയെന്ന പേരിലാണ് ഇവർ പലരുമായും ബന്ധം സ്ഥാപിച്ചിരുന്നത്. അശ്വതിക്ക് പല ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തിൽ നേരത്തെയും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.അതേ സമയം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ലൈംഗിക കേസുകൾ കോടതിയിലെത്തുന്നതോടെ ദുർബലപ്പെടുന്ന സാഹചര്യമുള്ളതിനാൽ അതിനെ കുറിച്ചു കൂടുതൽ അന്വേഷണം വേണ്ട എന്ന നിലപാടാണു പൊലീസ് കൈക്കൊണ്ടത്. അറസ്റ്റിലായതിന് ശേഷം പൊലീസിനു നൽകിയ മൊഴിയിലും ലൈംഗിക ഇടപാടുകൾ പരാമർശിച്ചിരുന്നു. സിനിമയിലെയും രാഷ്ട്രീയത്തിലെയും ചില പ്രമുഖരുമായും തനിക്കു ബന്ധമുണ്ടെന്നും പലരും തന്നെ ദുരുപയോഗം ചെയ്തെന്നും അവർ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതു ഗൗരവത്തിലെടുക്കേണ്ട എന്ന നിലപാടിൽ പൊലീസ് ഉറച്ചുനിന്നതോടെയാണു ലഹരിമരുന്നു കേസ് ശക്തമായത്.aswathy-babu.1.85929

അശ്വതി ബാബു ലഹരിമരുന്ന് പാർട്ടികളിൽ പങ്കെടുക്കുന്നതിനായി ഗോവ സന്ദർശിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇവിടെവച്ചു പരിചയപ്പെട്ട ബെംഗളൂരു സ്വദേശിയായ യുവാവാണു ലഹരിമരുന്ന് ഇടപാടുകൾക്കു നടിയെ സഹായിച്ചിരുന്നത്. കൊച്ചിയിൽ ലഹരി മരുന്നു പാർട്ടികൾ സംഘടിപ്പിക്കുന്നതിനു നടിയെ സഹായിച്ചിരുന്നതും ഈ യുവാവാണ്. കൊച്ചിയിലെ അവരുടെ ഫ്ലാറ്റിൽ നടന്നിരുന്ന ലഹരി പാർട്ടികളിൽ നടിയുടെ സഹപ്രവർത്തകർ ചിലർ പങ്കെടുത്തിരുന്നതായും പൊലീസിനു വിവരം ലഭിച്ചിരുന്നു.

ഇവരുടെ മൊബൈൽ ഫോണിൽനിന്നു ലഭിച്ച വാട്സാപ്പ് സന്ദേശങ്ങളിൽനിന്നാണു സിനിമാ രംഗത്തുള്ള ചിലരെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിരിക്കുന്നത്. ഇവരെയും പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്. ഇതിൽ ആർക്കെങ്കിലും ലഹരി മരുന്നു കടത്തുമായി ബന്ധമുണ്ടോയെന്നു കണ്ടെത്താൻ പൊലീസ് ചോദ്യം ചെയ്യുന്നതിനാണു തീരുമാനം. നടിയുടെ സഹോദരനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. കഞ്ചാവു ചെടികൾ തിരുവനന്തപുരത്തെ വീട്ടിൽ നട്ടു വളർത്തിയതിന് ഇയാളെ നേരത്തെ പിടികൂടിയിരുന്നു.aswathy babu1

പ്രായപൂർത്തി ആകും മുമ്പ് ശാരീരികമായി ഉപദ്രവങ്ങൾ ഏൽക്കേണ്ടി വരികയും ഒറ്റപ്പെടുകയും ചെയ്തിരുന്നതായി ഇവർ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. വിഷാദ രോഗത്തിൽനിന്നു മോചനം തേടിയാണു താൻ ലഹരിമരുന്ന് ഉപയോഗിച്ചു തുടങ്ങിയതെന്നും ഇവർ പൊലീസിനോടു പറഞ്ഞിരുന്നു. ലഹരിമരുന്നിനു പണം കണ്ടെത്തുന്നതിനും ആർഭാട ജീവിതത്തിനുമാണു നടി സെക്സ്റാക്കറ്റ് കണ്ണിയായതും ലഹരി വ്യാപാരം നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു.

കേരളത്തിന് പുറത്തേയ്ക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. നടിയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽ നിന്ന് ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്ന് ഇടപാടുകാരുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. 2016ൽ ഇവരെ ദുബായിൽ വെച്ചും പിടികൂടിയിരുന്നു. നടിയുടെ ബംഗളൂരു ബന്ധവും അന്വേഷിക്കുന്നുണ്ട്. പിടിയിലാകുമ്പോൾ നടിയുടെ മാതാവിനൊപ്പം ഒരു ഗുജറാത്തി യുവതിയും ഫ്ലാറ്റിൽ ഉണ്ടായിരുന്നു.aswathy babu1

അശ്വതി ബാബുവിന്റെ ഫ്ലാറ്റ‌ിലെ സന്ദർശകരെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യും. സിനിമാ സീരിയൽ രംഗത്തുള്ളവർക്ക് നേരെയും പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയാണ്. നടി താമസിച്ചിരുന്ന പാലച്ചുവട് ഡിസി ഗോൾഡൻ ഗേറ്റ് ഫ്ലാറ്റ‌ിൽ പലതവണ ലഹരി പാർട്ടി നടന്നതായി വിവരമുണ്ട്. ഈ സാഹചര്യത്തിലാണ് നിരവധി പേരെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. സ്ഥിരം ഇടപാടുകാരിൽ ആർക്കെങ്കിലും ലഹരി കടത്തുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്താനാണ് ചോദ്യം ചെയ്യൽ.

ഗ്രാമിന് 2000രൂപ വിലയുള്ള എംഡിഎംഎ എന്ന ലഹരിമരുന്നാണ് നടിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് എംഡിഎംഎ. നടി അശ്വതി ബാബുവിന് പെൺവാണിഭവും മയക്കുമരുന്ന്‌ മാഫിയയുമായി അടുത്ത ബന്ധമുളളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബാംഗ്ലൂരിൽ അന്തർ സംസ്ഥാന ബസ് ജീവനക്കാരുടെ സഹായത്തോടെയും നടിയുടെ സഹായിയും ഡ്രൈവറുമായ കോട്ടയം സ്വദേശി ബിനോ എബ്രഹാം വഴിയുമായിരുന്നു ലഹരിമരുന്ന് കടത്ത് നടത്തിയിരുന്നത്.

എം.ഡി.എം.എ ഇനത്തിപ്പെട്ട മയക്കുമരുന്ന് കൊച്ചിയിൽ എത്തിച്ചിരുന്നത്. നടി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്നും കൊച്ചി – ബാംഗ്ലൂർ-ബോംബെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘത്തെക്കുറിച്ചും പൊലീസിന് വിവരങ്ങൾ ലഭിച്ചിരുന്നു.

നടിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നടിക്ക് ഗോവ കേന്ദ്രമാക്കിയ ലഹരി കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വീട്ടു വളപ്പിൽ മുപ്പതോളം കഞ്ചാവ് ചെടികൾ നട്ട് വളർത്തിയതിന് ഇയാളെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. വിദേശത്തും അശ്വതി ബാബു ലഹരി മരുന്ന് കേസിൽ പെട്ടിരുന്നു. റിമാന്റിലുള്ള നടിയെയും ഡ്രൈവർ ബിനോയെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും.

Top