ആക്രമിക്കപ്പെട്ട നടിയും ദിലീപും സുപ്രീം കോടതിയിൽ നേർക്കുനേർ..!! മെമ്മറി കാർഡിനായുള്ള ഹർജിയെ നടി എതിർത്തു

ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് പ്രതി ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി സുപ്രീം കോടതിയില്‍. മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കുന്നത് സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന് നടി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടി. കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നും നടി അപേക്ഷയിൽ പറയുന്നു.

തനിക്കു നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് നടൻ ദിലീപിന് നൽകിയാൽ ദൃശ്യങ്ങൾ ചോരാനും ദുരുപയോഗം ചെയ്യാനും സാദ്ധ്യതയുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ഒട്ടേറെ സമ്മർദ്ദങ്ങൾ നേരിട്ടു. തന്റെ സ്വകാര്യതയെ മാനിക്കണമെന്നും നടി അഭ്യർത്ഥിച്ചു. ഹർജിയിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. അപേക്ഷയോടൊപ്പം ചില രേഖകളും മുദ്രവച്ച കവറിൽ നൽകിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയെ ആക്രമിക്കുമ്പോൾ ഓടുന്ന വാഹനത്തിൽ വച്ച് ഒന്നാം പ്രതി പൾസർ സുനി മൊബൈലിൽ പകർത്തിയതാണ് ദൃശ്യങ്ങളെന്നാണ് പൊലീസ് വാദം. മെമ്മറി കാർഡിലെ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ പകർപ്പ് വേണമെന്നുമാണ് ദിലീപിന്റെ ആവശ്യം. മെമ്മറി കാർഡിന്റെ പകർപ്പ് നൽകിയാൻ ചോരാൻ സാദ്ധ്യതയുണ്ടെന്നും നൽകരുതെന്നുമാണ് സർക്കാർ നിലപാട്.

Top