ലാലും മകനും സംശയത്തിൽ !..നടിയെ ഡ്രൈവര്‍ എന്തു കൊണ്ട് ലാലിന്റെ വീട്ടു മുറ്റത്തേക്ക് കൊണ്ടു വിട്ടു? ലാലിന്റെ മകനും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം എന്തുകൊണ്ട് അന്വേഷണ വിധേയമായില്ല? നിരവധി ചോദ്യങ്ങള്‍..

കൊച്ചി: സംവിധായകൻ ലാലിന്റെ മകനും സംശയത്തിന്റെ നിഴലിൽ .യുവസംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെയുള്ള കേസില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി പുതിയ കേസിനെ ബന്ധിപ്പിക്കാന്‍ സാധ്യതയണ്ടെന്നാണ് റിപ്പോര്‍ട്ട്. യുവ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേര്‍ക്കെതിരെയാണ് പൊലീസ് കേസ്. യുവസംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെയുള്ള കേസില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി പുതിയ കേസിനെ ബന്ധിപ്പിക്കാന്‍ സാധ്യതയണ്ടെന്നാണ് റിപ്പോര്‍ട്ട്. യുവ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേര്‍ക്കെതിരെയാണ് പൊലീസ് കേസ്. എന്നാല്‍ പരാതിയില്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാമര്‍ശമൊന്നുമില്ല. എന്നിട്ടും പൊലീസ് കേസില്‍ ഈ നടനേയും പ്രതിയാക്കി.

നടി കൊടുത്ത പരാതിക്കു പുറമെ യുവനടിയെ ആക്രമിച്ച കേസിനെക്കുറിച്ചും ജീന്‍ പോളിനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. ഹണി ബീ 2 വില്‍ അഭിനയിക്കാനെത്തിയ നടിയുടെ പരാതിയില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്നല്ല, സിനിമയില്‍ തന്റെ അനുവാദമില്ലാതെ ബോഡി ഡബിള്‍ (ഡ്യൂപ്പിനെ) ഉപയോഗിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. നടിയെ ഈ സിനിമയിലേക്ക് കൊണ്ടു വന്നത് ശ്രീനാഥ് ഭാസിയാണെന്നു പരാതിയില്‍ പരാമര്‍ശവുമുണ്ട്. ഇക്കാര്യം എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ ഈ കേസ് അന്വേഷണം പുതിയ തലത്തിലേക്ക് പൊലീസ് എത്തിക്കുകയാണ്. ജീന്‍ പോളിനെ പൊലീസ് ചോദ്യം ചെയ്യും. പുതിയ കേസില്‍ ജീനിനെ അറസ്റ്റ് ചെയ്യേണ്ടതുണ്ടോ എന്ന സംശയം പൊലീസിനുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജീന്‍ പോളും ശ്രീനാഥ് ഭാസിയും സംഘവും പ്രതിഫലം ചോദിച്ചെത്തിയ നടിയോട് അപമര്യാദയായി അശ്ലീല പ്രയോഗം നടത്തിയെന്നായിരുന്നു രാവിലെ പൊലീസ് പുറത്തുവിട്ട വിവരം. ജീന്‍ പോള്‍ ലാലിനും അച്ഛനായ ലാല്‍ പാര്‍ട്നറായ നിര്‍മ്മാണകകമ്പ നിക്കും എതിരായാണ് പരാതിയെന്ന് പിന്നീട് വ്യക്തമായി. തുടക്കം മുതലേ വിവാദങ്ങള്‍ നിറഞ്ഞ സിനിമയാണ് ഹണീ ബീ 2. സിനിമയുടെ സെറ്റില്‍ ലഹരി ഉപയോഗിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പിന്നീട് ഇതേ സിനിമയുടെ ഡബ്ബിങിനായി പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. നടി സഞ്ചരിച്ചിരുന്ന വാഹനവും ഇതേ സിനിമയുടെ ആളുകളുടേതായിരുന്നു.ദിലീപിലേക്ക് അന്വേഷണം നീങ്ങിയപ്പോഴും ഈ സിനിമയുടെ സംവിധായകനെയോ നിര്‍മ്മാതാവിനെയോ അണിയറ പ്രവര്‍ത്തകരെയോ ചോദ്യം ചെയ്തിരുന്നില്ല. ജീന്‍ പോള്‍ ലാലുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്ന് തന്നെ പല സംശയങ്ങളും ഉയര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ ആ വാദങ്ങളും ചര്‍ച്ചയായി. എന്നാല്‍ പൊലീസ് ഒന്നും അന്വേഷിച്ചില്ല. ഇതിനിടെയാണ് പുതിയ പരാതി എത്തുന്നത്. പള്‍സര്‍ സുനിക്ക് ജീന്‍ പോള്‍ ലാലുമായും അടുപ്പമുണ്ടെന്ന് സൂചനകളുണ്ടായിട്ടും പൊലീസ് ആ വഴിക്ക് നീക്കങ്ങള്‍ നടത്തിയിരുന്നില്ല.JEAN PAUL LAL -2

കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തിന്റെ പേരില്‍ ഇപ്പോഴെടുത്തിരിക്കുന്ന നടപടി നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു തന്നെയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ കേസില്‍ ഗൂഢാലോചന ഉണ്ടോയെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ലെന്ന് ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസും യുവനടിയുടെ പരാതിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ലാല്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലും ഗൂഢാലോചന ഉണ്ടാകില്ലെന്ന് വിശ്വസിച്ച ആളാണ് താനെന്നും ലാല്‍ പറഞ്ഞു. പള്‍സര്‍ സുനിയും കൂട്ടാളികളും ചെയ്ത കുറ്റകൃത്യം ആണെന്നാണ് വിശ്വസിച്ചതെന്നും കേസിന്റെ പുറകെ പിന്നീട് പിടിച്ചുപോകേണ്ട കാര്യമില്ലെന്നും വിചാരിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.’സിനിമാക്കാരുടെ കഥയായതുകൊണ്ട് ഒരു വലിയ ക്ലൈമാക്സ് വേണമെന്ന് ആളുകളും ചാനലുകാരും പ്രതീക്ഷിച്ചുപോയി എന്നൊക്കെയാണ് ഞാനും കരുതിയത്. പിന്നീട് ആണ് ആ കേസിലും ഗൂഢാലോചന ഉണ്ടെന്ന് മനസ്സിലായത്.ലാല്‍ പറഞ്ഞു.

അതേസമയം സംവിധായകൻ ലാലിന്റെ മക്ൻ ജീൻ പോൾ ലാലിനും നടൻ ശ്രീനാഥ് ഭാസിക്കുമെതിരായ നടിയുടെ പരാതിക്കു പിന്നിൽ ദിലീപിന്റെ സംഘാംഗങ്ങളും, ഫാൻസ് അസോസിയേഷനുമെന്നു ആരോപണം . നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർണ്ണായക സാക്ഷിയായ സംവിധായകൻ ലാലിനെയും മകനെയും കുടുക്കാനുംകേസിൽ നിന്നു പിൻതിരിപ്പിക്കുന്നതിനുമാണ് ഇപ്പോൾ ഇത്തരത്തിൽ ദിലീപിന്റെ സംഘാംഗങ്ങൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് ലാൽ ജൂനിയറിനെതിരെ ഹണീബി ടുവിൽ അഭിനയിച്ച നടി പരാതി നൽകിയത്. അഭിനയിക്കുന്നതിനു പണം നൽകിയില്ലെന്നും, ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമായിരുന്നു പരാതി. എന്നാൽ, സംഭവത്തിൽ ലാലും മകനും വിശദീകരണവുമായി എത്തുകയും ചെയ്തിരുന്നു. എന്നാൽ, സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് പൊലീസ് ഇപ്പോൾ. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞ ശേഷം ഇത്തരത്തിലൊരു പരാതിയുമായി പൊലീസ് എത്തണമെങ്കിൽ സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടാകുമെന്നാണ് സൂചന.നടിയും ദിലീപ് ഫാൻസ് അസോസിയേഷൻ പ്രസിഡന്റും തമ്മിൽ കഴിഞ്ഞ ദിവസം കൊച്ചിയിലെ മറ്റൊരു ഷൂട്ടിങ് ലൊക്കേഷനിൽ വച്ചു കണ്ടു മുട്ടിയിരുന്നു. ഇരുവരും തമ്മിൽ സംസാരിച്ചത് ലാൽ ജൂനിയറിനെ കുടുക്കുന്നതിനു വേണ്ടിയാണെന്നാണ് സൂചന.

Top