വീഡിയോയും ചിത്രങ്ങളും ശക്തമായ തെളിവ് !..ഇരുപത് വർഷത്തെ ശിക്ഷക്കായി കുറ്റപത്രം ഈ മാസം എട്ടിനു മുമ്പ്.രാമലീല അവസാനചിത്രം,സുനി ചെയ്ത എല്ലാ കുറ്റങ്ങളിലും പങ്കുമായി ദിലീപ് രണ്ടാം പ്രതി, കുറഞ്ഞത് 20 കൊല്ലമെങ്കിലും അകത്ത് കിടക്കും.. ദിലീപിന് ഈ ആഴ്ച നിര്‍ണായകം!…

കൊച്ചി:കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസിൽ 84 ദിവസമായി ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന് ഈ ആഴ്ച നിർണായകം. ജാമ്യാപേക്ഷയിൽ വിധി വരുന്നതിനൊപ്പം താരത്തിനെതിരേയുള്ള കുറ്റപത്രം ഇൗമാസം എട്ടിനു മുന്പ് സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.ഒക്ടോബര്‍ ആറിന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. കുറ്റപത്രം ഏറക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. പിഴവുകളും പഴുതുകളും ഒഴിവാക്കാനുള്ള അവസാന ശ്രമത്തിലാണ് പോലീസ്.കുറ്റപത്രം കോടതിയിൽ എത്തുന്നതോടെ നടി ആക്രമിക്കപ്പെട്ട കേസിൽ നടന്‍റെ പങ്കിനെക്കുറിച്ചു വ്യക്തമായ വിവരങ്ങൾ പുറത്തുവരും.കേസിൽ ഇനിയും ചിലരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വരുന്ന ദിവസങ്ങളിൽ ഇതു പൂർത്തിയാക്കും. കുറ്റപത്രം ഈ ആഴ്ച തന്നെ സമർപ്പിക്കും.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ലെന്നത് അന്വേഷണസംഘത്തെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പ്രതികളുടെ അഭിഭാഷകരും കോടതിയിലുയര്‍ത്തുന്ന പ്രധാനവാദം ഇതുതന്നെയാണ്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് സുനിയുടെ മൊഴി.പ്രതീഷിനെ പോലീസ് രണ്ടുതവണ ചോദ്യം ചെയ്‌തെങ്കിലും ഫോണ്‍ എവിടെയെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.സുനി അഭിഭാഷകന് കൈമാറിയ മറ്റൊരു മൊബൈല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്ത്രീയ പരിശോധനാഫലം കോടതിയില്‍ എത്തിയിട്ടുണ്ട്. സുനി പകര്‍ത്തിയ വിവാദ ദൃശ്യത്തിന്റെ പകര്‍പ്പ് മാസങ്ങള്‍ക്കുമുമ്പ് പോലീസ് കണ്ടെടുത്തിരുന്നു.ക്രൂരമായ പീഡനം വെളിപ്പെടുന്ന ഈ ദൃശ്യം കോടതിയില്‍ പ്രധാന തെളിവാകും. മൊബൈല്‍ ഫോണ്‍ പ്രതികള്‍ സംഘടിതമായി ഒളിപ്പിച്ച സാഹചര്യത്തില്‍ ഇതൊഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് തീരുമാനം.കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും കഴിയും.dileep-ramaleela-10-1497034898

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാദിർഷയെ വീണ്ടും വിളിച്ചു വരുത്തുന്ന കാര്യം തീരുമാനിക്കുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. റിമാൻഡ് റിപ്പോർട്ടിൽ പറയുന്നതും ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷകളിലെ വാദത്തിനിടയിൽ പ്രോസിക്യൂഷൻ ഉന്നയിച്ചതുമായ വിവരങ്ങളും തെളിവുകളും മാത്രമാണ് ഇതുവരെ കേസിൽ പുറത്തു വന്നിട്ടുള്ളൂ.കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് ഉറപ്പിക്കാനുള്ള എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നാണു പോലീസ് പറയുന്നത്. ദിലീപിന്‍റെ റിമാൻഡ് 90 ദിവസം പൂർത്തിയാക്കുന്ന എട്ടിനു മുൻപ് കുറ്റപത്രം സമർപ്പിക്കാനാണു പോലീസിന്‍റെ തീരുമാനം.

ഇതുകൂടാതെ, ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച മൂന്നാം ജാമ്യാപേക്ഷയിലെ വിധിയും ഈ ആഴ്ചയുണ്ടായേക്കും. ഹർജിയിൽ പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദങ്ങൾ പൂർത്തിയായിരുന്നു. നാളെ ഈ ഹർജിയിൽ വിധി പറയാനാണു സാധ്യത. നടിയെ ആക്രമിച്ച് അശ്ലീലദൃശ്യം പകർത്താൻ ഒന്നരക്കോടി രൂപയ്ക്ക് ദിലീപ് പൾസർ സുനിക്കു ക്വട്ടേഷൻ നൽകിയതായാണു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വാദിച്ചത്.ഏതെങ്കിലും കാരണവശാൽ പിടിക്കപ്പെട്ടാൽ മൂന്നു കോടി രൂപ സുനിക്കു നൽകാമെന്നു പറഞ്ഞിരുന്നെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിൽ ദിലീപിന്‍റെ പങ്കു സുനി വെളിപ്പെടുത്തിയെന്ന സഹതടവുകാരൻ വിപിൻലാലിന്‍റെ മൊഴിയും പ്രോസിക്യൂഷൻ വായിച്ചു.

കേസിൽ ഇതുവരെ 21 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഇനി നാലു സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനുണ്ട്. ദൃശ്യങ്ങൾ പകർത്തനുപയോഗിച്ച മൊബൈൽ ഫോണ്‍, മെമ്മറി കാർഡ് കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്. മെമ്മറി കാർഡിന്‍റെ രണ്ടു പകർപ്പുകൾ ലഭിച്ചിട്ടുണ്ട്. ഒന്നിൽ ചിത്രങ്ങളും മറ്റൊന്നിൽ വീഡിയോ ദൃശ്യങ്ങളുമുണ്ട്.കൂട്ടമാനഭംഗം നിലനിൽക്കുമോയെന്ന സിംഗിൾബെഞ്ചിന്‍റെ ചോദ്യത്തിനു നിലനിൽക്കുമെന്ന മറുപടിയാണ് പ്രോസിക്യൂഷൻ നൽകിയത്. നടിയെ ആക്രമിച്ച് അശ്ലീലദൃശ്യം പകർത്താൻ ക്വട്ടേഷൻ നൽകിയെന്നാണ് കേസ്. കൂട്ടമാനഭംഗം ക്വട്ടേഷന്‍റെ പരിണിത ഫലമാണ്. ആ നിലയ്ക്ക് കുറ്റം നിലനിൽക്കും. കേസിൽ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നും വസ്തുതകൾക്ക് വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നതെന്നുമാണു പ്രോസിക്യൂഷന്‍റെ വിശദീകരണം.കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യം ഉന്നയിക്കണമെന്ന ചിന്ത പോലീസ് ഉന്നതരിലുണ്ട്. സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ ഉള്‍പ്പെട്ട കേസെന്ന നിലയില്‍ വിചാരണ നീണ്ടുപോകാതിരിക്കുന്നതിനും പ്രത്യേകകോടതിയുടെ സേവനം ഉപകരിക്കും. നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. തീവ്രവാദക്കേസുകളിലും മറ്റുമാണ് വിചാരണയ്ക്കായി പ്രത്യേക കോടതി സാധാരണയായി സ്ഥാപിക്കുക.

Top