കുരുക്ക് കൂടുതൽ മുറുകുന്നത് ദിലീപിലേക്ക് ?..വാഗ്ദാനം ചെയ്ത പണം നല്‍കിയില്ലെങ്കില്‍ കളി മാറും..!ദിലീപ് പണം വാഗ്ദാനം ചെയ്തിരുന്നോ ?പള്‍സര്‍ സുനി ജയിലില്‍ നിന്നും നടന്‍ ദിലീപിന് കൊടുത്തിവിട്ട കത്തിന്റെ പകര്‍പ്പ് പുറത്ത്

കൊച്ചി :നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനി ജയിലില്‍വെച്ച് നടന്‍ ദിലീപിന് എഴുതിയതാണെന്ന് കരുതുന്ന കത്ത് പുറത്ത്. വളരെ ബുദ്ധിമുട്ടിയാണ് ഈ കത്ത് കൊടുത്തുവിടുന്നതെന്നും കത്ത് കൊണ്ടുവരുന്ന വ്യക്തിക്ക് കേസിനെപ്പറ്റി യാതൊരു വിവരവുമില്ലെന്നും കത്തില്‍ പറയുന്നു.നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നും നടന്‍ ദിലീപിന് കൊടുത്തിവിട്ട കത്തിന്റെ പകര്‍പ്പ് പുറത്തുവന്നു. ചേട്ടന്‍ തനിക്ക് വാഗ്ദാനം ചെയ്ത പണം നല്‍കണമെന്നും തന്റെ കൂടെയുള്ള അഞ്ചു പേരെ രക്ഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.പ്രില്‍ ആദ്യവാരമാണ് പള്‍സര്‍ സുനിയുടെ കത്ത് സഹതടവുകാരനായ വിഷ്ണുവഴി ദിലീപിന് എത്തിച്ചുനല്‍കിയത്. അതേസമയം ജയിലില്‍ നിന്നും നല്‍കുന്ന പേപ്പറിലാണ് എഴുതിയതെന്ന് സംശയം. കത്തിലുള്ളത് ജയില്‍ സൂപ്രണ്ട് ഓഫീസിലെ സീലാണെന്നും സംശയമുണ്ട്. ദിലീപ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ഈ കത്തിന്റെ പകര്‍പ്പും ചേര്‍ത്തിട്ടുണ്ട്.letter-1

തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഒരാളുടെ കൈവശം കൊടുത്ത് അയക്കുന്നുണ്ട്. വിഷ്ണു എന്നാണ് ഇയാളുടെ പേരെന്നും രണ്ടു പേജുള്ള കത്തില്‍ പറയുന്നു. ചേട്ടന്‍ എനിക്ക് വാഗ്ദാനം ചെയ്ത പണം നല്‍കണം. എന്റെ കാര്യം നോക്കണ്ട, എന്നാല്‍ എന്റെ കൂടെയുള്ള അഞ്ചുപേരെയും രക്ഷിക്കണം. എന്റെ പേരില്‍ മറ്റാരെങ്കിലും വന്നെങ്കില്‍ ഒന്നും പറയരുത്. തന്നോട് അനുകൂല സമീപനമാണെങ്കില്‍ ഈ കത്തുമായി വരുന്ന വിഷ്ണുവിനോട് മാത്രമേ പറയാവൂവെന്നും കത്തില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കത്തുമായി വരുന്നയാള്‍ക്ക് ഒന്നും അറിയില്ല. കേസില്‍ സറണ്ടര്‍ ആകുന്നതിന് മുമ്പ് കാക്കനാട്ടെ ഷോപ്പില്‍ വന്നിരുന്നു. എന്നാല്‍ ആലുവയിലെ വീട്ടിലാണെന്നാണ് മറുപടി ലഭിക്കുന്നത്. എന്റെ കാര്യം വിട്ടേരെ. എന്റെ കൂടെയുള്ള അഞ്ചുപേരെ രക്ഷിക്കണം. കേസിനു പിന്നില്‍ ചേട്ടന്‍ ആണെന്ന് അറിഞ്ഞാല്‍ ആ നടി പോലും തന്നോട് ക്ഷമിക്കും. സംഭവത്തിനു ശേഷം താന്‍ ചേട്ടനേയും നാദിര്‍ഷയേയും വിളിച്ചിരുന്നു. എന്നാല്‍ അനുകൂല നിലപാട് ഉണ്ടായില്ല. എനിക്ക് ഇപ്പോള്‍ പൈസ അത്യാവശ്യമായതുകൊണ്ടാണ് ബുദ്ധിമുട്ടിക്കുന്നത്. കത്ത് വായിച്ചശേഷം തീരുമാനം എന്താണെങ്കിലും അറിയിക്കുക. നാദിര്‍ഷയെ ഇനിയും വിശ്വസിക്കണോ. നാദിര്‍ഷിയുടെ മറുപടിയ്ക്കായി കാത്തിരിക്കണോ എന്നും കത്തില്‍ ചോദിക്കുന്നു.letter2

പിടയിലായ ശേഷം ചേട്ടന്‍ എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. ചേട്ടന്റെ പേര് പറയാന്‍ പലരും എന്നെ നിര്‍ബന്ധിക്കുന്നുണ്ട്. ഞാന്‍ ബലിയാടാകേണ്ട കാര്യമില്ല. സിനിമയുമായി ബന്ധപ്പെട്ട പലരും തന്നെ നിര്‍ബന്ധിക്കുന്നുണ്ട്. സൗണ്ട് തോമ മുതല്‍ ജോസേട്ടന്റെ പൂരം വരെയുള്ള കാര്യങ്ങള്‍ അറിയാമല്ലോ എന്നും കത്തില്‍ പറയുന്നു.ജില്ലാ ജിയിലിലേത് എന്ന സൂചിപ്പിക്കുന്ന സീല്‍ കത്തിന്റെ മുകള്‍ ഭാഗത്തുണ്ട്. അതുകൊണ്ട് തന്നെ ജിയില്‍ അധികൃതരും കത്ത് കണ്ടിരിക്കാമെന്നും അവരുടെ കൂടെ അറിവോടെയാണ് കത്ത് പുറത്തുപോയതെന്നും കരുതുന്നു.

അതിനിടെ നടി ടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിടി തോമസ് എംഎൽഎ. ആവശ്യങ്ങൾ ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്ന സാഹചര്യത്തിലാണ് പിടി തോമസ് കത്തയച്ചിരിക്കുന്നത്. കേസ് വീണ്ടും പോലീസ് അന്വേഷിക്കുന്നത് വസ്തുതകൾ പുറത്ത് വരാൻ ഉപകരിക്കില്ലെന്ന് അദ്ദേഹം കത്തിൽ പറയുന്നു.ഇതുവരെ നടന്ന അന്വേഷണത്തില്‍ ക്രമക്കേട് ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. സാക്ഷികളെ സ്വാധീനിക്കാതിരിക്കാനും തെളിവ് നശിപ്പിക്കാതിരിക്കാനുമാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കാത്തത്. എന്നാല്‍ പുറത്തു നില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്വാധീനവും സൗകര്യങ്ങളും പ്രതികള്‍ക്ക് ജയിലില്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

Top