നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടു…ദിലീപ് രക്ഷപെടും !നടിയുടെ ചിത്രമെടുത്ത മൊബൈല്‍ ഫോണ്‍ കത്തിച്ചു

കൊച്ചി:ദിലീപ് കേസിൽ നിന്നും ഊരിപ്പോകാൻ സാധ്യത .നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായി സൂചന . യുവ നടിയെ ആക്രമിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പ്രതികള്‍ കത്തിച്ചതായി പോലീസിന് സംശയം. ഇതുസംബന്ധിച്ച സൂചന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയില്‍ നിന്ന് പോലീസിന് കിട്ടിയെന്നാണ് സൂചന. ഇതോടെ കേസിലെ നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്നാണ് പോലീസ് കരുതുന്നത്.ഇന്നലെ ആലുവ പോലീസ് ക്ല ബില്‍ പ്രതീഷ് ചാക്കോയെ പോലീസ് 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്ന സൂചന പോലീസിന് ലഭിച്ചത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി പ്രതീഷ് ചാക്കോയെ ഇന്നലെ രാത്രി എട്ടു മണിയോടെ വിട്ടയച്ചിരുന്നു.പ്രതീഷ് ചാക്കോയിൽ നിന്നും മൊബൈൽ ഫോൺ ഒരു വിഐപി കൈപ്പറ്റിയിട്ടുണ്ടെന്നും അത് മറച്ചുവയ്ക്കാനാണ് കത്തിച്ചുകളഞ്ഞുവെന്ന വാദം പ്രതീഷ് ചാക്കോ ഉന്നയിക്കുന്നതെന്ന സംശയവും ഉണ്ട്. അതുകൊണ്ട് മാത്രമാണ് ഇക്കാര്യത്തിൽ പൊലീസ് അന്തിമ തീരുമാനം എടുക്കാത്തത്.

പ്ര തീഷ് ചാക്കോയുടെ ഓഫീസിലും വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. പള്‍സര്‍ സുനിയുടെ വസ്ത്രങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജൂനിയര്‍ അഭിഭാഷകനെ ചോദ്യം ചെയ്തതിലൂടെ ഒരു മെമ്മറി കാര്‍ഡ് ലഭിച്ചിരുന്നുവെങ്കിലും അത് ശൂന്യമായിരുന്നു എന്നാണ് സൂചന. ഫോണ്‍ നശിപ്പിക്കപ്പെട്ടതിനാല്‍ ചിത്രം പുറത്തേക്ക് പോയിട്ടില്ലെന്ന ആശ്വാസത്തിലാണ് പോലീസ്.എന്നാല്‍ ഒരിജിനല്‍ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും ലഭിച്ചില്ലെങ്കിലും മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിച്ചതിനാല്‍ കേസിനെ ബാധിക്കില്ലെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. പ്രതീഷ് ചാക്കോയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഒരു വിഐപി കൈപ്പറ്റിയിട്ടുണ്ടെന്നും അത് മറച്ചുവയ്ക്കാനാണ് കത്തിച്ചുകളഞ്ഞുവെന്ന വാദം പ്രതീഷ് ചാക്കോ ഉന്നയിക്കുന്നതെന്നും പോലീസ് സംശയിക്കുന്നു.pratheesh chacko

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൾസർ സുനി തന്റെ കൈയിൽ മൊബൈൽ ഫോൺ ഏൽപ്പിച്ചിരുന്നു. താൻ അത് തന്റെ ജൂനിയറായ രാജു ജോസഫിനെ ഏൽപ്പിച്ചു. അദ്ദേഹം അത് നശിപ്പിച്ചു കളഞ്ഞു എന്നാണ് പ്രതീഷ് ചാക്കോ പൊലീസിനോട് പറഞ്ഞത്.  കേസിൽ സുപ്രധാന തെളിവ് നശിപ്പിച്ചുകളഞ്ഞതിനും അതിന് കൂട്ടുനിന്നതിനും പ്രതീഷ് ചാക്കോയ്‌ക്കെതിരെ കൂടുതൽ കുറ്റങ്ങൾ പുതിയ സാഹചര്യത്തിൽ പൊലീസ് ചുമത്തിയേക്കും. തന്റെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ കൈവശം ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഏൽപ്പിച്ചുവെന്നാണ് പൾസർ സുനിയുടെ മൊഴി. ഈ മൊബൈൽ ദിലീപിനെ ഏൽപ്പിക്കണമെന്നും താൻ അഭിഭാഷകനോട് പറഞ്ഞിരുന്നതായി സുനി മൊഴി നൽകിയിരുന്നു.കഴിഞ്ഞ ദിവസം ജൂനിയർ അഭിഭാഷകനെ ചോദ്യം ചെയ്തതിലൂടെ ഒരു മെമ്മറി കാർഡ് ലഭിച്ചിരുന്നുവെങ്കിലും അത് ശൂന്യമായിരുന്നു എന്നാണ് സൂചന. ഫോൺ നശിപ്പിക്കപ്പെട്ടതിനാൽ ചിത്രം പുറത്തേക്ക് പോയിട്ടില്ലെന്ന ആശ്വാസത്തിലാണ് പൊലീസ്. എന്നാൽ ഒറിജിനൽ മെമ്മറി കാർഡും മൊബൈൽ ഫോണും ലഭിച്ചില്ലെങ്കിലും മെമ്മറി കാർഡിന്റെ പകർപ്പ് ലഭിച്ചതിനാൽ കേസിനെ ബാധിക്കില്ലെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. കേസിലെ മുഖ്യതെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാൻ പൊലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കിട്ടിയിരുന്നില്ല. ഇത് കണ്ടെത്താൻ പൊലീസ് ശ്രമം തുടരുന്നതിനിടെയാണ് അഭിഭാഷകന്റെ മൊഴി എത്തുന്നത്.

കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തില്ലെങ്കിലും ക്വട്ടേഷൻ കേസിന്റെ വിവരങ്ങൾ വ്യക്തമായി അറിയാവുന്നയാളാണു പ്രതീഷ്. ക്വട്ടേഷന്റെ സൂത്രധാരനെന്ന് അന്വേഷണ സംഘം കോടതി മുൻപാകെ ആവർത്തിച്ചു വ്യക്തമാക്കുന്ന നടൻ ദീലിപിനു കൈമാറാനാണു ഫോൺ പ്രതീഷിനെ ഏൽപ്പിച്ചതെന്നു സുനിലും മൊഴി നൽകിയിട്ടുണ്ട്. മൂന്നാമതൊരാൾ വഴിയാണ് ഈ ഫോൺ ദിലീപിന്റെ കൈവശമെത്തിയത്. എന്നാൽ ദിലീപിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഫോൺ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ ഈ ഫോണാണു കേസിലെ സുപ്രധാന തൊണ്ടി.പ്രതീഷ് ചാക്കോയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ ഒളിപ്പിച്ച കുറ്റമാണു പ്രതീഷിൽ ചുമത്തിയിട്ടുള്ളത്. ഇയാളെ വ്യാഴാഴ്ച രാത്രി വൈകി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Top