സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനു പിന്നാലെ ഉറ്റ സുഹൃത്തായ നാദിർഷായെയും അറസ്റ്റ് ചെയ്‌തേക്കും. ഇന്നോ നാളെയോ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് പൊലീസ് സംഘം നൽകുന്നത്.
നടിയെ ആക്രമിച്ച കേസൽ ദിലീപിന്റെ സുഹൃത്ത് നാദിർഷായും പൊലീസ് ഉടൻ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. ജയിലിലേക്ക്.സംഭവവുമായി ബന്ധപ്പെട്ട് നാദിർഷായെയും നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ നാദിർഷാ നൽകിയ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് വീണ്ടും ചോദ്യം ചെയ്യാനും തുടർന്ന് അറസ്റ്റ് ചെയ്യാനുമാണ് പോലീസിന്റെ നീക്കമെന്നാണ് സൂചന. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ തനിക്ക് അറിയില്ലെന്നാണ് നാദിർഷായും മൊഴി നൽകിയത്. രണ്ടു ദിവസത്തിനുള്ളിൽ നാദിർഷായെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ഒരു പ്രമുക്ക ടിവി ചാനലാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് നാദിർഷായ്‌ക്കെതിരായ ആരോപണം. താമസിയാതെ തന്നെ നാദിർഷായെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്റെ പദ്ധതി. നാദിർഷായും ദിലീപിന്റെ മാനേജർ അപ്പുണ്ണിയും നൽകിയ മൊഴികളിൽ വൈരുദ്ധ്യമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പൾസർ സുനിയെ തനിക്ക് അറിയില്ലെന്നാണ് നാദിർഷാ പോലീസിനു മൊഴി നൽകിയത്. ജയിലിൽ വച്ച് സുനി പല തവണ നാദിർഷായെ വിളിച്ചതിന്റെ രേഖകൾ പോലീസിനു ലഭിച്ചിരുന്നു. നാദിർഷാ അവസാനമായി സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയുടെ സെറ്റിലും സുനി വന്നതിന്റെ തെളിവുകൾ പോലീസിന്റെ തെളിവ് നശിപ്പിക്കുന്ന ഗുരുതരമായ കുറ്റമാണ് നാദിർഷാ നടത്തിയതെന്നാണ് പോലീസ് പറയുന്നത്.