അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും രോമാഞ്ചം വരും; ഷക്കീല

ഗ്ലാമറസ് വേഷത്തിന്റെ പേരിലാണ് പലപ്പോഴും ഷക്കീലയെ വിശേഷിപ്പിക്കാറുള്ളത്. വീട്ടിലെ പ്രതികൂല സാഹചര്യത്തിനിടയിലാണ് താന്‍ അഭിനയത്തിലേക്ക് തിരിഞ്ഞതെന്നും സ്വന്തമായി അഭിപ്രായമൊന്നുമില്ലാത്ത സമയത്ത് കരിയറിലെ തുടക്കകാലത്താണ് അത്തരത്തിലുള്ള വേഷങ്ങള്‍ സ്വീകരിച്ചതെന്ന് താരം പറയുന്നു. അടുത്തിടെ ഒരു പരിപാടിയില്‍ അതിഥിയായി താരമെത്തിയിരുന്നു. പണമില്ലാത്തതിന്റെ പ്രശ്‌നമായിരുന്നു തുടക്കത്തില്‍ അലട്ടിയിരുന്നത്.

വീട്ടില്‍ നിന്നും മോശം പെരുമാറ്റമുണ്ടാവുകയും വീണ്ടും അഭിനയിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതോടെ ഈ മേഖലയില്‍ത്തന്നെ തുടരുകയായിരുന്നുവെന്ന് താരം പറയുന്നു. പറഞ്ഞ കഥയ്ക്കും അപ്പുറത്ത് തന്റെ മുഖവും മറ്റൊരു താരത്തിന്റെ ശരീരവും ഉപയോഗിച്ചാണ് പലപ്പോഴും മോശം രംഗങ്ങള്‍ ചിത്രീകരിച്ചതെന്നും താരം പറയുന്നു. സിനിമാജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. മോഹന്‍ലാല്‍ ചിത്രമായ ഛോട്ടാമുംബൈ എന്ന മലയാള ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഭിനയിക്കുന്നതിന് മുന്‍പ് അഡ്വാന്‍സ് നല്‍കാമോയെന്ന് അവര്‍ ചോദിച്ചിരുന്നുവെന്നും അത് നല്‍കുകയും ചെയ്തു.തന്റെ അമ്മയ്ക്ക് വേണ്ടിയായിരുന്നു അന്ന് അഡ്വാന്‍സ് ആവശ്യപ്പെട്ടതെന്ന് ഷക്കീല പറഞ്ഞു.മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ചു താരം പ്രതികരിച്ചു.ഇപ്പോഴും അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ രോമാഞ്ചം വരുമെന്നായിരുന്നു താരം പറഞ്ഞത്.

Top