പട്ടാള ഭരണത്തിന്റെ ക്രൂരതയില്‍ അച്ഛനമ്മമാരെ നഷ്ടപ്പെട്ടു; മോഷ്ടിക്കപ്പെട്ട കുഞ്ഞ് നാല്‍പ്പത് വര്‍ഷത്തിന് ശേഷം കുടുംബത്തെ കണ്ടെത്തി

ബ്യൂണസ് ഐറിസ്: അച്ഛനമ്മമാര്‍ മരിച്ച് കഴിഞ്ഞാണ് ആഡ്രിയാന ആ സത്യം തിരിച്ചറിഞ്ഞത്, അവര്‍ തന്റെ യഥാര്‍ത്ഥ അച്ഛനമ്മമാര്‍ അല്ലായിരുന്നു. അതോടെ ജീവിതത്തിന് മറ്റൊരു ലക്ഷ്യം കൂടി കൊവരുകയായിരുന്നു. തന്നെ പ്രസവിച്ച അമ്മയെത്തേടി ആഡ്രിയാന ഇറങ്ങി.

ആഡ്രിയാനക്ക് വയസ്സ് നാല്‍പ്പതാണ്. അര്‍ജന്റീനയില്‍ 1976 മുതല്‍ 1983 വരെ നീണ്ട പട്ടാളഭരണകാലത്ത് ‘മോഷ്ടിക്കപ്പെട്ട’ കുഞ്ഞുങ്ങളിലൊരാളാണ് ആഡ്രിയാന. ഇടതുപക്ഷപ്രവര്‍ത്തകരായിരുന്നു അവളുടെ അച്ഛനമ്മമാര്‍. ലാ പ്ലാറ്റ പട്ടണത്തിലെ കോളേജ് പഠനകാലത്ത് പരിചയപ്പെട്ട് വിവാഹിതരായ വയലെറ്റ ഒര്‍ട്ടോലനിയും എഡ്ഗാര്‍ഡോ ഗാര്‍ണിയറും. എട്ടുമാസം ഗര്‍ഭിണിയായിരിക്കെ 1976 ഡിസംബറില്‍ പട്ടാളം ഒര്‍ട്ടോലനിയെ പിടികൂടി. തടവിലായിരിക്കെ 1977 ജനുവരിയില്‍ അവര്‍ ആഡ്രിയാനയെ പ്രസവിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യയെയും മകളെയും തേടിനടന്ന ഗാര്‍ണിയറെയും പട്ടാളം ജയിലിലടച്ചു. ഗാര്‍ണിയറും ഒര്‍ട്ടോലനിയും പിന്നീടൊരിക്കലും തമ്മില്‍ക്കണ്ടില്ല. പട്ടാളഭരണകാലത്ത് കാണാതായ 30,000 പേരില്‍ അവരുടെ പേരും ചേര്‍ക്കപ്പെട്ടു.

ഗാര്‍ണിയറുടെ അമ്മ പേരക്കുട്ടിയെക്കുറിച്ചുള്ള അന്വേഷണം തുടര്‍ന്നു. ആരുടെയോ മകളായിവളര്‍ന്ന ആഡ്രിയാന കഴിഞ്ഞദിവസം മുത്തശ്ശിയോട് ഫോണില്‍ സംസാരിച്ചു. കാണാതായ പേരക്കുട്ടികളെ തേടുന്നതിനായി മുത്തശ്ശിമാരുണ്ടാക്കിയ ‘ഗ്രാന്‍ഡ്മദേഴ്സ് ഓഫ് പ്ലാസ ഡി മയോ’ വഴിയാണ് ആഡ്രിയാന ബന്ധുക്കളെ കണ്ടെത്തിയത്. ഈ സംഘടനവഴി ബന്ധുക്കളുമായിച്ചേരുന്ന 126-ാമത്തെ ‘കുട്ടി’യാണവര്‍.

Top