ക്രൈം ഡെസ്‌ക്
ബെയ്‌റൂട്ട്: തീവ്രവാദ പ്രവർത്തനത്തിലും യുദ്ധത്തിലും ഏർപ്പെട്ടിരിക്കുന്ന സൈനികർക്കു ലൈംഗിക സുഖം ഉറപ്പാക്കാൻ ലൈംഗിക അടിമകളായ സ്ത്രീകളോടു ഐഎസിന്റെ ക്രൂരത. ഗർഭിണികളാകാതിരിക്കാൻ അടിമപ്പെണ്ണുങ്ങൾക്കു ഗർഭനിരോധന ഗുളികകൾ നൽകുന്ന ഐഎസ്, ഏതെങ്കിലും കാരണവശാൽ ഗർഭിണിയായാൽ ക്രൂര മർദനമുറകളിലൂടെ ഗർഭം അലസിപ്പിക്കുകയും ചെയ്യും.
ഐഎസിന്റെ സൈനിക താവളങ്ങളിൽ ലൈംഗിക അടിമകളാക്കി സൂക്ഷിച്ചിരിക്കുന്ന സ്ത്രീകൾക്കാണ് ക്രൂരമായ പീഡന മുറകൾ ഏറ്റുവാങ്ങേണ്ടി വരുന്നത്. 15 നും 35 നും ഇടയിയിൽ പ്രായമുള്ള ആയിരത്തോളം സ്ത്രീകളാണ് ഐഎസിന്റെ ഇറാഖ്, സിറിയയിലെയും സൈനിക താവളങ്ങളിലായി തടവിൽ കഴിയുന്നത്. ഐഎസിന്റെ പോരാട്ടങ്ങൾക്കായി തയ്യാറെടുത്തു രംഗത്തെത്തുന്ന സൈനികർക്കു സുഖകരമായ ലൈംഗിക ജീവിതം ഒരുക്കുകയാണ് സ്ത്രകളെ ലൈംഗിക അടിമകളാക്കി വച്ചിരിക്കുന്നതിലൂടെ ഐഎസ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഇറാഖിലെയും, സിറിയയിലെയും ഐഎസിന്റെ അധീനതയിലുള്ള അൻപതോളം കേന്ദ്രങ്ങളിലായാണ് സ്ത്രീകളെ പാർപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്തീകളും പെൺകുട്ടികളെയും പ്രണയത്തിൽ കുടുക്കിയും തട്ടിക്കൊണ്ടു വന്നുമാണ് ഐഎസ് തടവിൽ പാർപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ തടവിൽ പാർപ്പിക്കുന്ന പെൺകുട്ടികളെ ഒരു ദിവസം 20 തവണ വരെ ലൈംഗിക ബന്ധത്തിനു ഇരയാക്കാറുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. യുദ്ധത്തിനു ശേഷം മടങ്ങിയെത്തുന്നവരും, യുദ്ധത്തിനു പോകുന്നവരും പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പെൺകുട്ടികൾ ഗർഭിണികളാകാതിരിക്കാൻ ഇവർക്കു ഗർഭനിരോധന ഗുളികകളും, ആർത്തവം മാറ്റി വയ്ക്കുന്നതിനുള്ള ഗുളികകളും നിർബന്ധിച്ചു നൽകുന്നുണ്ട്. ഇനി ഏതെങ്കിലും കാരണവശാൽ പെൺകുട്ടി ഗർഭിണിയായാൽ ക്രൂരമായ മർദനമുറകളിലൂടെ പെൺകുട്ടിയ്ക്കു ഗർഭഛിദ്രം വരുത്തുകയാണ് ഇവർ ചെയ്യുന്നതെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.