രണ്ടാനമ്മയുടെ പീഡനം നാട്ടുകാർ അറിഞ്ഞു.അസീസിന്റെ മരണം;കൊലപാതകം.സഹോദരൻ കഴുത്തുഞെരിക്കുന്ന ദൃശ്യം പുറത്ത്16കാരന്റെ മരണം കൊലപാതകം.കൊന്നു ദൃശ്യങ്ങൾ പകർത്തി ആസ്വദിച്ചു.

നാദാപുരം :ആത്മഹത്യയെന്ന് കരുതിയ 16കാരന്റെ മരണം കൊലപാതകമെന്ന് സംശയം. അസീസിൻറെ മരണത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ചു. അസീസിൻറെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ജില്ലാ റൂറൽ എസ്പി തുടരന്വേഷണം പ്രഖ്യാപിച്ചത്. ക്രൈം ബ്രാഞ്ചാണ് കേസന്വേഷിക്കുക. ഡിവൈഎസ്പി ഷാജി ജോസഫിനാണ് അന്വേഷണ ചുമതല.

കോഴിക്കോട് നാദാപുരത്ത് നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസിനെ 2020 മെയ് 17ന് വീട്ടിനകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണം നടന്ന് ഒരു വര്‍ഷമാകാറായപ്പോഴാണ് സഹോദരന്‍ സഫ്‍വാന്‍ അസീസിന്‍റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത. കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നത്. ഏകദേശം മൃതപ്രായനായി സഫ്‍വാന്‍റെ മടിയില്‍ കിടക്കുന്ന അസീസിനെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫാനില്‍ ഒരു ലുങ്കിയില്‍ തൂങ്ങി മരിച്ച നിലയിലാണ് അസീസിനെ കണ്ടെത്തിയത്. റമദാന്‍ കാലമായിരുന്നു അത്. പകല്‍ സമയത്താണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് എന്നതില്‍ അന്നേ നാട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നു. വീട്ടില്‍ ആ സമയത്ത് വേറെയും ആളുകള്‍ ഉണ്ടായിരുന്നു. താഴത്തെ മുറിയിലുണ്ടായിരുന്നു ടൈലറിംഗ് മെഷീന്‍ മുകളിലേക്ക് എടുത്തുകൊണ്ടുപോയി, അതിന് മുകളില്‍ കയറിയാണ് കുട്ടി ഫാനില്‍ തൂങ്ങിമരിച്ചത് എന്ന വീട്ടുകാരുടെ വിശദീകരണമൊന്നും നാട്ടുകാര്‍ക്ക് വിശ്വാസയോഗ്യമായി തോന്നാത്തതുകൊണ്ടും അന്ന് നാട്ടുകാര്‍ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. പ്രദേശത്തെ വിവിധ വാട്സാപ് ഗ്രൂപ്പുകളിൽ ദൃശ്യങ്ങൾ പ്രചരിച്ചു. പൊലീസ് ആത്മഹത്യയെന്ന് കണ്ടെത്തി എഴുതിത്തള്ളിയ കേസിലാണ് വഴിത്തിരിവ്. വെള്ളിയാഴ്ച രാത്രി നാട്ടുകാര്‍ വീടു വളഞ്ഞതോടെ വീട്ടുകാരെ മാറ്റി. സഹോദരന്‍ വിദേശത്താണ്.

Top