മതം മാറിയ ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു; തീവ്രവാദ ബന്ധം ഉള്ളവരെ കുട്ടിയെ കാട്ടരുതെന്ന് ഹൈകോടതി ഉത്തരവ്

കാസര്‍ഗോഡുനിന്ന് കാണാതാകുകയും പിന്നീട് കണ്ണൂരില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത പിജി വിദ്ധ്യാര്‍ഥിനി ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊണ്ട് കോടതി ഉത്തരവ്. മകളെ കാണാനില്ലന്ന് പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ജസ്റ്റീസുമാരായ എഎം ഷഫീഖ്, അനു ശിവരാമന്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി പറഞ്ഞത്. മകള്‍ ഐഎസില്‍ ചേര്‍ന്നിരുന്നു എന്ന തരത്തിലും മാതാപിതാക്കള്‍ക്ക് സംശയം ഉണ്ടായിരുന്നു.

പെണ്‍കുട്ടിക്ക് ആവശ്യമെങ്കില്‍ പോലീസ് സുരക്ഷ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. തീവ്രവാദ ബന്ധം ഉള്ളവരുമായി ഇടപെടാന്‍ കുട്ടിക്ക് സാഹചര്യം ഒരുക്കരുതെന്ന് കോടതി ബന്ധുക്കളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. പെണ്‍കുട്ടിയോട് മാത്രമായി സ്വകാര്യമായി ചില കാര്യങ്ങളും കോടതി ചോദിച്ചറിഞ്ഞു. ഇതിനുശേഷമാണ് വീട്ടുകാരോടൊപ്പം വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്. സ്വദേശമായ ഉദുമയിലേക്ക് ആതിര മാതാപിതാക്കള്‍ക്കൊപ്പം പോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടിയെ ഹൈകോടതിയില്‍ ഹാജരാക്കുന്നതറിഞ്ഞ് നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരും കോടതി പരിസരത്ത് എത്തിയിരുന്നു.

Top