ആറ്റിങ്ങലിലെ ദലിത് പെണ്‍കുട്ടിയെ രണ്ടുമാസത്തോളം ക്രൂരമായി പീഡിപ്പിച്ചു; ദലിത് പീഡനത്തില്‍ രാജ്യത്തിന് മുന്നില്‍ നാണംകെട്ട് കേരളം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ദലിത് പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങളെന്ന് പോലീസ്. രണ്ടുമാസത്തോളം പ്രതികള്‍ പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലായി കൊണ്ടു നടന്നു പീഡിപ്പിച്ചു. മലയാള മാധ്യമങ്ങളും കേരളത്തിലെ ദലിത് ആക്ടിവിസ്റ്റുകളും പൊതുപ്രവര്‍ത്തകരും ഈ വിഷയത്തില്‍ മൗനം പാലിച്ചപ്പോള്‍ ദേശിയ മാധ്യമങ്ങള്‍ ഈ വിഷയം വന്‍ വാര്‍ത്തായിക്കിയിരുന്നു.

ഷണിപ്പെടുത്തി അതിക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടപ്പോഴും അവള്‍ ജീവിതത്തിലെ പ്രതീക്ഷ കൈവിട്ടിരുന്നില്ല. വേദന കടിച്ചമര്‍ത്തി അവള്‍ പത്താം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കി. ഒരു ഡസനിലേറെ ആളുകള്‍ ചേര്‍ന്ന് രണ്ടുമാസത്തോളമാണ് ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. അക്രമികളില്‍നിന്ന് ഒരാഴ്ചമുമ്പ് രക്ഷപ്പെടുത്തിയ പെണ്‍കുട്ടി ഇപ്പോള്‍ അധികൃതരുടെ സംരക്ഷണത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവള്‍ പിറന്നയുടനെ വീടുപേക്ഷിച്ചുപോയതാണ് അച്ഛന്‍. അവള്‍ക്ക് ഓര്‍മവച്ച കാലം മുതല്‍ക്കെ അമ്മ വിഷാദരോഗത്തിനടിമ. ഒരുതരത്തില്‍ അനാഥത്വത്തില്‍ വളര്‍ന്ന അവള്‍ക്ക് പറയത്തക്ക കൂട്ടുകാരികള്‍ പോലുമില്ലാതിരുന്നു. തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ചേരികളിലൊന്നില്‍ ഒറ്റയ്ക്ക് വളര്‍ന്ന പെണ്‍കുട്ടിയായിരുന്നു അവള്‍. ആമിര്‍ എന്ന ഓട്ടോ റിക്ഷക്കാരനാണ് അവളുടെ ജീവിതം തകര്‍ത്തത്. സൗഹൃദം ഭാവിച്ച് അടുത്തുകൂടിയ ആമിര്‍ ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് തന്റെ സുഹൃത്തിനൊരു ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ച് അവളെ വിളിച്ചുവരുത്തുകയായിരുന്നു. ഓട്ടോറിക്ഷയില്‍ ഒഴിഞ്ഞൊരിടത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി അനൂപ് ഷായെന്ന സുഹൃത്തുമൊത്തുചേര്‍ന്ന് അവളെ ബലാല്‍സംഗം ചെയ്തു.

മാറി മാറി പീഡിപ്പിച്ച ഇരുവരും അതെല്ലാം മൊബൈലില്‍ ഷൂട്ടുചെയ്തു. പിന്നീട് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ആമിര്‍ അവളെ പലര്‍ക്കും കാഴ്ചവച്ചു. ആമിറിന്റെ വീട്ടില്‍വച്ച് പത്തുതവണയെങ്കിലും പലരും തന്നെ പീഡിപ്പിച്ചതായി പൊലീസിനോട് പെണ്‍കുട്ടി പറഞ്ഞു. പലപ്പോഴും ഒറ്റയ്ക്കും കൂട്ടം ചേര്‍ന്നും അവള്‍ പീഡിപ്പിക്കപ്പെട്ടു. രണ്ടുമാസത്തോളം ഈ ഭീഷണിയും പീഡനവും തുടര്‍ന്നു. വീഡിയോ പുറത്തായാലുള്ള അപമാനഭാരമോര്‍ത്ത് പെണ്‍കുട്ടി ഇതൊന്നും ആരോടും പറഞ്ഞതുമില്ല. ഇതിനിടെ പത്താം ക്ലാസ് പരീക്ഷയും അവളെഴുതി.

രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴൊക്കെ തന്നെ ബലംപ്രയോഗിച്ച് മദ്യപിപ്പിച്ചോ കഞ്ചാവ് വലിപ്പിച്ചോ മയക്കിക്കിടത്തിയിരുന്നതായും പെണ്‍കുട്ടി പരഞ്ഞു. പെണ്‍കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ സിഗരറ്റ് കുത്തി പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. സ്‌കൂളിലെ ഡാന്‍സ് ക്ലാസ്സില്‍ പങ്കെടുത്തിരുന്ന പെണ്‍കുട്ടി വൈകി വരുന്നതിനെ അമ്മയും സംശയച്ചിരുന്നില്ല.

മാര്‍ച്ച് 30നാണ് പെണ്‍കുട്ടിയുടെ പീഡനപര്‍വം അവസാനിച്ചത്. മൂന്നുപേര്‍ക്കൊപ്പം പോകാന്‍ ആമിറും അനൂപും ചേര്‍ന്ന് അവളെ നിര്‍ബന്ധിച്ചു. അതിനെ ചെറുത്തതോടെ മര്‍ദനമായി. ഇതോടെ വാവിട്ട് നിലവിളിച്ച പെണ്‍കുട്ടിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. ഇരുവരും ഓടിരക്ഷപ്പെട്ടെങ്കിലും പെണ്‍കുട്ടിയെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പിച്ചു. അനൂപ് ഷായും എട്ടു സുഹൃത്തുക്കളും പൊലീസിന്റെ പിടിയിലായി. ആമിര്‍ ഇപ്പോഴും ഒളിവിലാണ്. അറസ്റ്റിലായവര്‍ ഡ്രൈവര്‍മാരോ കൂലിപ്പണിക്കാരോ ആണെന്ന് പൊലീസ് പറഞ്ഞു.

ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി കഞ്ചാവ് കച്ചവടത്തിലൂടെയും പെണ്‍വാണിഭത്തിലൂടേയും ലക്ഷങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നും കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചുണ്ട്. നാവായിക്കുളം പട്ടാളം മുക്ക് വടക്കേവിള മുദീന മന്‍സിലില്‍ അമീര്‍ എന്നു വിളിക്കുന്ന അമീര്‍ഖാനെ (24) വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. പെണ്‍കുട്ടി നല്‍കിയ മൊഴിയെ അമീറും ശരിവച്ചിട്ടുണ്ട്. ഇതോടെ ഈ കേസില്‍ പത്ത് പ്രതികള്‍ അറസ്റ്റിലായി. ഇനിയും നാല് പേരെ പിടികൂടാനുണ്ട്.

അമീറും കൂട്ടുകാരന്‍ അനൂപ് ഷായും തന്ത്രപൂര്‍വം വലയിലാക്കി പലര്‍ക്കും കാഴ്ച വച്ച പെണ്‍കുട്ടികള്‍ നിരവധിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പലര്‍ക്ക് കാഴ്ചവച്ച് ലക്ഷങ്ങള്‍ ഇവര്‍ നേടിയെന്നാണ് അറിയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ഇവരുടെ വലയില്‍ വീണതില്‍ അധികവും. അഭിമാന ഭയത്താല്‍ ആരും പരാതിപ്പെടാന്‍ തയാറാകാത്തതായിരുന്നു ഇവരുടെ വിജയ രഹസ്യം.
പ്രേമം നടിച്ച് വലയിലാക്കി നിരന്തരം പീഡനത്തിനു വിധേയയാക്കുകയും പലര്‍ക്കും കാഴ്ച വയ്ക്കുകയും ചെയ്ത പത്താം ക്ലാസുകാരിയായ ദളിത് പെണ്‍കുട്ടിയെ ഒരുദിവസം വഴങ്ങാത്തതിന് നടുറോഡിലിട്ട് മര്‍ദ്ദിച്ചതാണ് ഇവര്‍ പിടിയിലാകാന്‍ കാരണമായത്.

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മദ്യവും കഞ്ചാവും നല്‍കി പലര്‍ക്കു കാഴ്ച വച്ച് അമീറും അനൂപ് ഷായും ഇതൊരു ബിസിനസാക്കി മാറ്റിയെന്ന വിവരവും പൊലീസ് പുറത്തുവിടുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗങ്ങളായ ഇവര്‍ ആര്‍ഭാടമായി ജീവിക്കുന്നതിന് കഞ്ചാവു കച്ചവടവും ചെയ്തിരുന്നു. ഇടവ മാന്തറ ഷംനാദില്‍ നിന്ന് കഞ്ചാവ് വാങ്ങിയ വകയില്‍ പണത്തിനു പകരം ഈ പെണ്‍കുട്ടിയെ കാഴ്ച വയ്ക്കുക പതിവായിരുന്നു.

Top