മയക്കുമരുന്നു കലര്‍ത്തിയ ഭക്ഷണം നല്‍കി അധ്യാപികയെ ബലാല്‍സംഗം ചെയ്തു; ആള്‍ദൈവവും രണ്ട് വനിതാ സഹായികളും അറസ്റ്റില്‍

ഡല്‍ഹി : ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി മയക്കിയശേഷം സ്‌കൂള്‍ അധ്യാപികയെ ബലാല്‍സംഗം ചെയ്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. ആള്‍ദൈവം ഹരിനാരായണനും, ബലാല്‍സംഗത്തിന് കൂട്ടുനിന്ന രണ്ട് വനിതാ സഹായികളുമാണ് അറസ്റ്റിലായത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജനക്പുരിയില്‍ ജൂലൈയിലായിരുന്നും സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് സ്വദേശിനിയായ, സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ് പീഡനത്തിന് ഇരയായത്. ജനക്പുരിയിലെ ആള്‍ദൈവം ഹരിനാരായണന്റെ ആദ്യ പരം യോഗപീഠ് എന്ന ആശ്രമത്തില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡനത്തിന് ഒത്താശ ചെയ്ത ആശ്രമം സെക്രട്ടറിയായ 38 കാരി സാക്ഷി, പരാതിക്കാരിയുടെ സഹപ്രവര്‍ത്തക എന്നീ സ്ത്രീകളാണ് കേസില്‍ അറസ്റ്റിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൂള്‍ അധ്യാപികയായിരുന്ന യുവതി തന്റെ വ്യക്തിപരമായ പ്രശ്നങ്ങള്‍ സഹപ്രവര്‍ത്തകയോട് തുറന്നു പറഞ്ഞിരുന്നു. അപ്പോള്‍ ഇതിന് പരിഹാരം കാണാന്‍ സാധിക്കുന്ന സ്വാമിയെ പരിചയമുണ്ടെന്നും, അദ്ദേഹത്തെ കണ്ട് കാര്യങ്ങള്‍ പറഞ്ഞാല്‍ പ്രശ്നങ്ങള്‍ തീരുമെന്നും അധ്യാപിക പറഞ്ഞു. തുടര്‍ന്ന് ജൂലൈ 10 ന് അവര്‍ പരാതിക്കാരിയെയും കൊണ്ട് ഹരിനാരായണന്റെ ആശ്രമത്തിലെത്തുകയായിരുന്നു.

യുവതിയുടെ പ്രശ്നങ്ങളെല്ലാം ആശ്രമ സെക്രട്ടറിയായ സാക്ഷി വിശദമായി ചോദിച്ചറിഞ്ഞു. തുടര്‍ന്ന് കുളിച്ച് ഭക്ഷണം കഴിക്കാനും, അതിന് ശേഷം സ്വാമിയെ കാണാമെന്നും അറിയിച്ചു. ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കിയിരുന്നതായും മയങ്ങിപ്പോയ തന്നെ ഹരിനാരായണന്‍ ബലാല്‍സംഗം ചെയ്തതായും യുവതി പറഞ്ഞു. സംഭവം നടന്ന് ഏതാനും ആഴ്ച ഇക്കാര്യം യുവതി പുറത്ത് പറഞ്ഞില്ല. ആരോട് എങ്ങനെ പരാതിപ്പെടും എന്നറിയാത്ത അവസ്ഥയിലായിരുന്നു.

പിന്നീട് ഡല്‍ഹി വനിതാ കമ്മീഷനെ യുവതി ഇ-മെയില്‍ വഴി സംഭവം അറിയിക്കുകയായിരുന്നു. വനിതാ കമ്മീഷനാണ് പരാതി ജനക്പുരി പൊലീസിന് കൈമാറിയത്. യുവതിയെ ആള്‍ദൈവം പീഡിപ്പിച്ച സമയത്ത് സഹപ്രവര്‍ത്തകയായ അധ്യാപികയും ആശ്രമം സെക്രട്ടറിയും മുറിക്ക് കാവല്‍ നില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മൊണിക ഭരദ്വാജ് പറഞ്ഞു.

Top