ഓട്ടിസം ബാധിച്ച മകള്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച അമ്മയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; നരാധമനെതിരെ സോഷ്യല്‍മീഡിയയില്‍ രോഷം പുകയുന്നു

തൃശ്ശൂര്‍: ഓട്ടിസം ബാധിച്ച മകളുടെ ചികിത്സയില്‍ സഹായിക്കുന്നതിനായി കൊടുങ്ങല്ലൂരിലെ വനിതാ ഫോട്ടോഗ്രാഫറായ ബിന്ദുവിന്റെ ജീവിതത്തെക്കുറിച്ച് പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യമീഡിയയില്‍ വന്‍ പ്രചരണം ചേടിയിരുന്നു. വീഡിയോ കണ്ട് അനവധി നിരവധി ആള്‍്കകാര്‍ സഹായ ഹസ്തവുമായി നുന്നോട്ട് വരികയും ചെയ്തു. എന്നാല്‍ ഇതിനിടയിലൂടെ ഒരു ക്രിമിനല്‍ കാണിച്ച അസ്ലീല പ്രവര്‍ത്തിയില്‍ നാണിക്കുകയാണ് മലയാളി സോഷ്യല്‍മീഡിയ ലോകം.

സഹായം നല്‍കുന്നതിനും വിവരങ്ങള്‍ അറിയുന്നതിനും വിളിച്ചവരുടെ കൂട്ടത്തിലാണ് സൗദി അറേബ്യയില്‍ നിന്നും വിളിച്ച ഒരാള്‍ ലൈവ് കോളിങ്ങിലൂടെ നഗ്‌നത പ്രദര്‍ശനം നടത്തി ഇവരെ അപമാനിച്ചത്. ഈ നരാധമനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം പുകയുകയാണ് ഇപ്പോള്‍. മലയാളികളുടെ സോഷ്യല്‍മീഡിയ ഇടപെടലുകളില്‍ ഇത്തരം പുഴുക്കുത്തുകളും ഉണ്ടെന്നുള്ളതാണ് സത്യം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ കഷ്ടപ്പെടുകയാണ് ബിന്ദു. മൃതദേഹങ്ങളുടേയും മറ്റും ചിത്രമെടുക്കുന്ന കേരളത്തിലെ ഒരേയൊരു വനിത ഫോട്ടോഗ്രഫറാണ് ബിന്ദു. കുട്ടിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പ്രവാസികള്‍ വിളിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സൗദിയില്‍ നിന്നും ഒരു കോള്‍ വന്നത്. ബിന്ദുവിനോട് കാര്യങ്ങള്‍ വിശദമായി ചേദിച്ച മനസ്സിലാക്കുകയും ചികിത്സയുടെ വിശദാംശങ്ങളും തിരക്കിയ ശേഷം ഏത് ആശുപത്രിയിലാണ് ഏത് ഡോക്ടറെയാണ് കാണുന്നത് തുടങ്ങിയ വിവരങ്ങളും ചോദിച്ച് മനസ്സിലാക്കുകയായിരുന്നു.

ഇത്തരത്തില്‍ സംഭാഷണം നടത്തിയ ശേഷം കുട്ടിയെ ഒന്നു നേരില്‍ കാണണം എന്ന് ആവശ്യപ്പടുകയായിരുന്നു. കുട്ടിയുടെ അസുഖ വിവരം മനസ്സിലാക്കാന്‍ ആണല്ലോ എന്ന് കരുതി വീഡിയോ കോള്‍ വിളിച്ചപ്പോള്‍ ബിന്ദു അത് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ മനുഷ്യരായിട്ടുള്ള ഒരാള്‍ ചെയ്യാത്തതും മൃഗങ്ങളെ പോലും നാണിപ്പിക്കുന്നതുമായ പ്രവര്‍ത്തിയാണ് പ്രവാസിയില്‍ നിന്നും ഉണ്ടായത്. വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്ത ബിന്ദുവിന് നേരെ ഇയാള്‍ തന്റെ സ്വകാര്യഭാഗം പ്രദര്‍ശിപ്പിക്കുകയായിരുന്നു.

നഗ്‌നത പ്രദര്‍ശിപ്പിച്ച ശേഷം ഇയാള്‍ ബിന്ദുവിനോട് പറഞ്ഞത് കാശ് എത്ര വേണമെങ്കിലും തരാം എന്റെ നഗ്‌നത കണ്ട് ആസ്വദിക്കണം എന്നായിരുന്നു. മകളാണ് ആദ്യം ഫോണ്‍ എടുത്തത്. ഈ വീഡിയോ കണ്ടത് മുതല്‍ വല്ലാതെ ഒരു സങ്കടമാണ് ഉണ്ടായത്. ഇത്ര ദയനീയമായ ഒരു അവസ്ഥയില്‍ മനസ്സ് നൊന്തിരിക്കുന്ന സമയത്ത് കാമപ്രാന്ത് കാണിച്ചവന് അമ്മയും പെങ്ങളും ഇല്ലേ എന്നാണ് ബിന്ദു ചോദിക്കുന്നത്. ഇയാളെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് ശിക്ഷ കൊടുക്കണമെന്നും അവനെ ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കണമെന്നും ബിന്ദു ആവശ്യപ്പെടുന്നു.

അസുഖം ബാധിച്ച ഒരു കുട്ടിയോട് മൃഗങ്ങള്‍ പോലും ചെയ്യാത്ത പ്രവര്‍ത്തിയാണ് ഇയാള്‍ ചെയ്തത്. ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രതിഷേധം രൂക്ഷമാവുകയാണ്. നിരവധിപേരാണ് ഈ വിഷയം അറിയിച്ചുകൊണ്ടുള്ള വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ മനുഷ്യ മൃഗത്തിനെതിരെ നടപടിയെടുക്കുന്നത് വരെ വീഡിയോ ഷെയര്‍ ചെയ്യണമെന്നും ഇയാളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നുമാണ് വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നത്. നിരവധി മാധ്യമങ്ങളും ബിന്ദുവിന്റെ മകളുടേയും അവസ്ഥ വാര്‍ത്തയാക്കിയിരുന്നു.

Top