പോലീസിനെ ഞങ്ങള്‍ ഉപയോഗിക്കുകയായിരുന്നു!! മല കയറിയത് സ്വന്തം തീരുമാനപ്രകാരമെന്നും യുവതികള്‍

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് പോലീസിനെ ഉപയോഗിക്കുകയായിരുന്നെന്ന് ബിന്ദു അമ്മിണി. ശബരിമലയില്‍ കയറിയതിനു പിന്നില്‍ സര്‍ക്കാര്‍, പൊലീസ് ഗൂഢാലോചന ഇല്ലെന്ന് തലശ്ശേരി പാലയാട് ലീഗല്‍ സ്റ്റഡീസ് അസിസ്റ്റന്റ് പ്രഫസറും പത്തനംതിട്ട സ്വദേശിയുമായ ബിന്ദു പറഞ്ഞു.

ശബരിമല കയറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നു മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ. സന്നിധാനത്തെത്തി മടങ്ങിയ ശേഷം അജ്ഞാത കേന്ദ്രത്തില്‍ കഴിയുന്ന ഇരുവരും പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് ഞങ്ങളെയല്ല, ഞങ്ങള്‍ അവരെയാണ് ഉപകരണമാക്കിയത്. സുരക്ഷ ഉറപ്പുനല്‍കിയ രണ്ടു എസ്പിമാര്‍ പമ്പ മുതല്‍ സുരക്ഷ ഒരുക്കി. ദര്‍ശനം നടത്താന്‍ പൊലീസും പ്രേരിപ്പിച്ചു. ഭക്തര്‍ക്കൊപ്പമാണു മല ചവിട്ടിയത്. ആരും എതിര്‍ത്തില്ല- ബിന്ദു പറഞ്ഞു.

പ്രചരിക്കപ്പെട്ടതു പോലെ സന്നിധാനത്തേക്കുള്ള യാത്ര ആബുലന്‍സില്‍ ആയിരുന്നില്ല. പമ്പയില്‍നിന്നു നടന്നാണു മല കയറിയത്. മാവോയിസ്റ്റ് അനുഭാവ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഒരു സംഘടനയിലും അംഗമല്ല. ദര്‍ശനത്തിനു തയാറെടുത്ത വനിതാകൂട്ടായ്മയുടെ ഭാഗമായിരുന്നു. ദര്‍ശനം സ്വന്തം ഇഷ്ടപ്രകാരമായിരുന്നു- കനകദുര്‍ഗ പറഞ്ഞു.

Top