മന്ത്രവാദത്തിന്റെ മറവില്‍ സഹോദരിമാരെ ലൈംഗീകമായി പീഡിപ്പിച്ച മുന്‍ ഇമാം അറസ്റ്റില്‍; അബ്ദുസ്സലാം ബാഖവി നടത്തുന്നത് സ്ത്രീകള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥന

കൊണ്ടോട്ടി: മന്ത്രവാദത്തിന്റെ മറവില്‍ സഹോദരിമാരെ പീഡിപ്പിച്ച പണ്ഡിതന്‍ അറസ്റ്റില്‍. നിലമ്പൂര്‍ മുക്കട്ട കേരള എസ്‌റ്റേറ്റില്‍ മുതുകോടന്‍ അബ്ദുസ്സലാം ബാഖവി (37) കഴിഞ്ഞ ദിവസം പിടിയിലായത്. വീട്ടില്‍ പ്രാര്‍ത്ഥനകള്‍ക്കായെത്തിയ ഇയാല്‍ വിധവയായ സ്ത്രിയേയും അയാളുടെ സഹോദരിയേയും ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.സ്ത്രീകള്‍ക്ക് മാത്രം പ്രത്യേക ചികിത്സ നല്‍കുന്ന ഇയാള്‍ക്കെതിരെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയട്ടുണ്ട്.

രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച സ്ത്രീയുടെ വീട്ടില്‍ ആത്മീയ ചികിത്സക്കെത്തിയാണ് ഇദ്ദേഹം ലൈംഗികമായി പീഡിപ്പിച്ചത്. ഇവരെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ തൊട്ടടുത്ത് താമസിക്കുന്ന ഇവരുടെ സഹോദരിയുമായും ഇയാള്‍ പരിചയം സ്ഥാപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഭര്‍ത്താവുമായി ബന്ധം വേര്‍പ്പെടുത്തിയാല്‍ വിവാഹം കഴിക്കാമെന്ന് ഇയാള്‍ ഇവരോടും ഉറപ്പ് നല്‍കി. രണ്ട് പേര്‍ക്കുമുണ്ടായ അനുഭവം സഹോദരിമാര്‍ ബന്ധുക്കളോട് പറഞ്ഞതോടെയാണ് ഇയാളുടെ തനിനിറം വ്യക്തമാകുന്നത്. സഹോദരിമാരുടെ ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ ചികിത്സക്കെന്ന പേരില്‍ ഇവിടെ എത്താറുള്ളതായി പറയപ്പെടുന്നു. മലപ്പുറം ജില്ലയിലെ വിവിധ പള്ളികളില്‍ ഇമാമായി ജോലി ചെയ്തിരുന്ന ഇയാളെ സ്വഭാവദൂഷ്യം കാരണം അവിടങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കിയിരുന്നു. സി ഐ പി കെ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം കോടതി റിമാന്‍ഡ് ചെയ്തു.

Top