പുകയിട്ടശേഷം സ്ത്രീകളുടെ രഹസ്യഭാഗത്ത് പച്ചകുത്തി ! പിന്നെ.. കാസർഗോഡ് പിടിയിലായ വ്യാജസിദ്ധന്റെ കളികൾ

കാഞ്ഞങ്ങാട് അവിക്കരയിലെ തൻസീറയെന്ന ടീന. ഭർതൃമതിയായ തൻസീന പട്ടാപ്പകൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടതിനെതുടർന്നുള്ള അന്വേഷണം എത്തി നിന്നത് വ്യാജസിദ്ധനിൽ . തൻസീറ മരിച്ച ദിവസം ക്വാർട്ടേഴ്സിൽ ഒരു സിദ്ധൻ മന്ത്രവാദം നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. യുവതിയായ തൻസീറയുടെ രഹസ്യഭാഗത്ത് സിദ്ധന്റെ പരാക്രമം മൂലമുള്ള മാനസിക വിഷമമാണ് യുവതിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് കരുതുന്നു.

മന്ത്രവാദത്തിനായി ക്വാർട്ടേഴ്സിലെത്തിയ വ്യാജസിദ്ധൻ അതിനായി ചില മരുന്നുകൾ വേണമെന്നും പറഞ്ഞ് യുവതിയുടെ ഭർത്താവിനെ പുറത്തേക്ക് അയക്കുകയായിരുന്നു. അതിനുശേഷം അടച്ചിട്ട മുറിയിൽ യുവതിയെ ഇരുത്തി ചില മരുന്നുകൾ ഉപയോഗിച്ച് മന്ത്രവാദം ആരംഭിക്കുകയായിരുന്നു. പാതി മയക്കത്തിലായ യുവതിയുടെ പൊക്കിൾ കുഴിയിലും ചുറ്റുമായും പച്ച കുത്തുകയും അടിവയറ്റിന്റെ പുറത്ത് ഏതോ ഭാഷയിൽ ചില അക്ഷരങ്ങൾ കുത്തിക്കുറിച്ചതായും പറയപ്പെടുന്നു. മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തപ്പോഴും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുർമന്ത്രവാദത്തിന് ഉപയോഗിച്ച കോഴിമുട്ടകൾ, കരി, തുടങ്ങിയ സാധനങ്ങളും ക്വാർട്ടേഴ്സിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതെല്ലാം കോടതിയിൽ ഹാജരാക്കിയിട്ടുമുണ്ട്. മന്ത്രവാദത്തിനുള്ള ചെലവിനായി യുവതി മാതാവിൽ നിന്നും പണം വാങ്ങിയിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അബ്ദുറഹ്മാനാണ് മന്ത്രവാദം നടത്തിയതെന്ന് വ്യക്തമായതോടെ പൊലീസ് അയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ഹോസ്ദുർഗ്ഗ് കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Top