പ്രളയദുരിതത്തിൽ രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത നാല് ബോട്ടുടമകള്‍ അറസ്റ്റില്‍

ആലപ്പുഴ:കേരളം ഞെട്ടലോടെ നോക്കിക്കണ്ട പ്രളയത്തിൽ ആലപ്പുഴയിൽ രക്ഷാപ്രവർത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന നാല് ബോട്ടുടമകളെ അറസ്റ്റ്‌ചെയ്തു. മന്ത്രി ജി.സുധാകരന്റെ നിർദേശപ്രകാരമാണ് നടപടി. മന്ത്രി ജി.സുധാകരന്റെ നിർദേശ പ്രകാരമാണ് അറസ്റ്റ് . ലേക്ക്സ് ആൻഡ് ലഗൂൺസ് ഉടമ സക്കറിയ ചെറിയാൻ, റെയിൻബോസ് ഉടമ സാലി, കോസി ഉടമ കുര്യൻ, ആൽബിൻ ഉടമ വർഗീസ് സോണി എന്നിവരെയാണ് ഇതിനകം അറസ്റ്റു ചെയ്തത്. തേജസ് ഉടമ സിബിയെക്കൂടി ഉടൻ അറസ്റ്റുചെയ്ത് ഹാജരാക്കാൻ മന്ത്രി നിർദേശിച്ചു.കലക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. ബോട്ട് ഡ്രൈവർമാരിൽ പലരും അനധികൃതമായി ലൈസൻസ് വാങ്ങിയതാണെന്ന പരാതി അടിയന്തരമായി പരിശോധിക്കാൻ പോർട്ട് ഓഫിസർക്ക് നിർദേശം നൽകിയിട്ടുണ്ട്.

രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത ബോട്ടുഡ്രൈവർമാരുടെ ലൈസൻസ് അടിയന്തരമായി സസ്പെൻഡ് ചെയ്യാനും മന്ത്രി നിർദേശിച്ചു. ബോട്ടുകളുടെ ഗതാഗതവുമായി ബന്ധപ്പെട്ട് ജില്ലയിലെ അധികാരിയായ പോർട്ട് സർവയർ, ഉത്തരവാദിത്തം ശരിയായി നിർവഹിച്ചില്ലെന്ന് മന്ത്രി വിലയിരുത്തി. പോർട്ട് ഓഫിസറെ വിളിച്ചുവരുത്തിയ മന്ത്രി ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചു. ഇത് സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാൻ മന്ത്രി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.സംസ്ഥാനത്താകെ ഏഴ് ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍; ക്യാമ്പുകളിലേക്ക് ഭക്ഷണവും വെള്ളവും മരുന്നും വസ്ത്രങ്ങളും ആവശ്യം.അതേസമയം കുട്ടനാട് രക്ഷാപ്രവർത്തനം ഏതാണ്ട് പൂർത്തിയായതായി ആലപ്പുഴ ജില്ലാ കലക്ടർ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top