പിതാവിനെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു അവശിഷ്ടം പുഴയിലൊഴുക്കി കേരളത്തെ നടുക്കിയ കൊലപാതകം

ചെങ്ങന്നൂര്‍: പിതാവിനെ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ കൊന്ന് കത്തിച്ച് പുഴയിലൊഴുക്കിയതായി മകന്റെ വെളിപ്പെടുത്തല്‍. അമേരിക്കയില്‍ നിന്നു ഏതാനും ദിവസം മുന്‍പ് നാട്ടിലെത്തിയ പ്രവാസി മലയാളി ജോയി വി.ജോണി (68) നെ യാണ് മകന്‍ കൊലപ്പെടുത്തിയെന്ന് പോലീസിനോട് സമ്മതിച്ചിരിക്കുന്നത്. ജോയിയുടെ ശരീരം കത്തിച്ചുവെന്നും അവശിഷ്ടങ്ങള്‍ പുഴയില്‍ ഒഴുക്കിയെന്നും കസ്റ്റഡിയിലായ മകന്‍ ഷെറിന്‍ ജോണ്‍ (36) കുറ്റസമ്മതം നടത്തിയെന്നാണ് പൊലീസ് അറിയിച്ചു. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വച്ചാണ് ഷെറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥനാണ്.

25ാം തിയതി ഇരുവരും കാറിന്റെ എസി ശരിയാക്കാന്‍ വേണ്ടി തിരുവനന്തപുരത്തേക്ക് പോകുന്നുവെന്നാണ് പറഞ്ഞത്. ഇതിനിടെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തനിക്ക് നേരെ പിതാവ് തോക്കു ചൂണ്ടിയെന്നും പിടിവലിക്കിടെ തോക്ക് തട്ടിയെടുത്ത് പിതാവിനെ വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് ഷെറിന്‍ പൊലീസിനോട് പറഞ്ഞത്. പിന്നീട് പെട്രോളൊഴിച്ച് കത്തിച്ചശേഷം അവശിഷ്ടങ്ങള്‍ പമ്പയാറില്‍ ഒഴുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൃത്യത്തിന് ഉപയോഗിച്ച തോക്ക് പൊലീസ് ഷെറിന്റെ കയ്യില്‍ നിന്നും കണ്ടെത്തി. ജോയിയുടെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. ജോയി വി. ജോണിനെയും മകന്‍ ഷെറിനെയും വ്യാഴാഴ്ച മുതല്‍ കാണാനില്ലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുവരെയും ഒരുമിച്ചാണ് കാണാതായത്. പിതാവ് കൊല്ലപ്പെട്ടെന്ന് ഷെറിന്‍ അമ്മയെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. അബദ്ധം പറ്റിയെന്നായിരുന്നു പറഞ്ഞിരുന്നത്. ജോയിയുടെ വസ്ത്രങ്ങള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജോയിയുടെ ഉടമസ്ഥതയില്‍ ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡിലുള്ള കെട്ടിടത്തിന്റെ ഗോഡൗണില്‍ പൊലീസ് പരിശോധന നടത്തി. മനുഷ്യമാംസം കത്തിച്ചതിന്റെ സൂചനകളും അവശിഷ്ടങ്ങളും രക്തക്കറപുരണ്ട ചെരുപ്പും കണ്ടെത്തിയിരുന്നു.

Top