വട്ടിയൂർക്കാവ് കോൺഗ്രസിനെ കൈവിടും !!പിടിച്ചെടുക്കാൻ കുമ്മനം!!അഞ്ചിൽ മൂന്നു പിടിക്കാൻ ആർ എസ്എസ് കരുനീക്കം !!!

കൊച്ചി:തലസ്ഥാനത്തെ നിർണായകമായ ഉപതിരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്നും പിടിച്ചെടുക്കാൻ ബിജെപി കരുത്തരായ സ്ഥാനാർഥികലെ തന്നെ രംഗത്ത് ഇറക്കാനാണ് ബിജെപി നീക്കം .തലസ്ഥാന മണ്ഡലമായ വട്ടിയൂർക്കാവിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ തന്നെ എത്തും . എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന ബി.ജെ.പി നേതൃത്വവും കുമ്മനവും ഇതുവരെ ഒന്നും പുറത്തുവിട്ടിട്ടില്ല.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പോരാട്ടം കാഴ്ചവച്ച കുമ്മനം രാജശേഖരൻ ഇടത് സ്ഥാനാർത്ഥിയായ ടി.എൻ. സീമയെ മൂന്നാംസ്ഥാനത്ത് പിന്തള്ളി കുമ്മനം കെ മുരളീധരനു പിന്നിൽ രണ്ടാമത് എത്തിയിരുന്നു. ടിഎൻ സീമ മൂന്നാം സ്ഥാനത്തേക്കു പോയത് സി.പി.എമ്മിൽ വലിയ വിവാദത്തിനു വഴിവയ്ക്കുകയും ചെയ്തു. പിന്നീട് ബി.ജെ.പി അദ്ധ്യക്ഷസ്ഥാനത്തുനിന്നു മാറി മിസോറം ഗവർണറായി നിയമിതനായ കുമ്മനം ലോക്സഭാ തിരഞ്ഞെടുപ്പു സമയത്താണ് വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയത്.

മൂന്നിൽ കണ്ണുറപ്പിച്ചാണ് ബിജെപി.അടുത്ത് നടക്കുന്ന മിൻ സംസ്ഥാന തിരഞ്ഞെടുപ്പ് ആകുന്ന അഞ്ചു മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 3 മണ്ഡലത്തിലും ബിജെപി വിജയിക്കാനാകും .ഈ മണ്ഡലങ്ങൾ പിടിച്ചെടുക്കാനാവും എന്നാണ് കണക്കുകൂട്ടൽ .പിടിച്ചെടുക്കണം എന്നുതന്നെയാണ് കേന്ദ്രനേതൃത്വത്തിന്റെ ആവശ്യവും .അതിനായി അതിശക്തമായ പ്രവർത്തനം അണിയറയിൽ ആർഎസ്എസ് നടത്തന്നു. വട്ടിയൂർ കാവ് ,കോന്നി മഞ്ചേശ്വരം എന്നീ മൂന്നു മണ്ഡലങ്ങളിൽ കരുത്തരായ സ്ഥാനാർത്തികളെ നിർത്തി വിജയിപ്പിക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ നീക്കം .വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും ,കോന്നിയിൽ ശോഭാസുരേന്ദ്രനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും മത്സരിക്കും എന്നാണ് സൂചന .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗവർണർ സ്ഥാനത്ത് നിന്ന് രാജിവയ്പിച്ച് കുമ്മനത്തെ ബി.ജെ.പി കേന്ദ്രനേതൃത്വം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയിരുന്നു. എന്നാൽ വിജയിക്കുമെന്ന പ്രതീതി ഉയർത്തിയ ശേഷം ശശി തരൂരിനു പിന്നിൽ രണ്ടാം സ്ഥാനത്ത് എത്താനേ കുമ്മനത്തിന് ഇത്തവണയും കഴിഞ്ഞുള്ളൂ. പക്ഷേ പ്രചാരണ രംഗത്ത് കുമ്മനം ഉണ്ടാക്കിയ മുന്നേ​റ്റം പാർട്ടിക്കു ഗുണം ചെയ്തിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ .

വട്ടിയൂർകാവിൽ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ഒരു വിഭാഗം കുമ്മനത്തിന്റെ പേര് ഉയർത്തിക്കാട്ടിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂവായിരം വോട്ടിന് മാത്രമാണ് കുമ്മനം വട്ടിയൂർക്കാവിൽ തരൂരിനു പിന്നിലേക്കു പോയത്. ഉപതിരഞ്ഞെടുപ്പിൽ കുമ്മനം സ്ഥാനാർഥിയായാൽ ജയ സാദ്ധ്യത തന്നെയുണ്ടെന്നും നേതാക്കൾ മനസു തുറക്കുന്നു. കഴിഞ്ഞ തവണ 7622 വോട്ടുകള്‍ക്കാണ് ബിജെപി വട്ടിയൂര്‍ക്കാവ് കൈവിട്ടത്. എന്നാൽ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ശശി തരൂരിനോട് 2836 വോട്ടുകളുടെ വ്യത്യാസം മാത്രമാക്കി കുറച്ച് കുമ്മനം വൻ മുന്നേറ്റം നടത്തിയിരുന്നു. ശക്തമായ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള വട്ടിയുര്‍ക്കാവില്‍ ബിജെപി ജനകീയ സ്ഥാനാര്‍ത്ഥിയെ തന്നെ പരിഗണിക്കാനാണ് സാധ്യത.നിലവിൽ തലസ്ഥാനത്തെ നേമം മണ്ഡലത്തിൽ നിന്നും വിജയിച്ച ഒ.രാജഗോപാൽ മാത്രമാണ് ബി.ജെ.പിയെ പ്രതിനിധാനം ചെയ്ത് നിയമസഭയിലുള്ളത്. കുമ്മനം മത്സരിക്കുകയാണെങ്കിൽ തലസ്ഥാനജില്ലയിൽ നിന്നും ഒരു ബി.ജെ.പി എം.എൽ.എ കൂടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അണികൾ.

അതേസമയം കുമ്മനം ഇല്ലെങ്കിൽ ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുടെയും ജില്ലാപ്രസിഡന്റ് അഡ്വ. സുരേഷിന്റെയും വി.വി. രാജേഷിന്റെയും പേരുകളും പരിഗണിക്കുന്നുണ്ടെന്നും സൂചനയുണ്ട്.കൂടാതെ അടുത്തിടെ നടന്ന ഗവർണർ നിയമനത്തിൽ കേന്ദ്രനേതൃത്വം കുമ്മനത്തെ പരിഗണിക്കാതിരുന്നത് വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിത്വം കണ്ടാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കുമ്മനം മത്സരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പാർട്ടി ചർച്ച ചെയ്യുമെന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള മാദ്ധ്യമങ്ങളോടു പറഞ്ഞത്.

Top