യുവതിയോട് അപമര്യാദയായി പെരുമാറി സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന്‍ വിനായകന്‍ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം; ചുമത്തിയത് ഒരുവര്‍ഷംവരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍

കല്പറ്റ: സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന്‍ വിനായകന്‍ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം. കല്പറ്റ സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒരുവര്‍ഷംവരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്.വിനായകനെതിരെ യുവതിയായ പരാതിക്കാരി പാമ്പാടി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സംഭവം നടന്നത് കല്‍പ്പറ്റയിലായതിനാല്‍ പരാതി കല്‍പ്പറ്റ പൊലീസിന് കൈമാറുകയായിരുന്നു. കല്‍പ്പറ്റ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 506, 294 ബി, കെ.പി.എ 120, 120-എഎന്നീ വകുപ്പുകളാണ് ചുമത്തിയത്.

ഫോണിലൂടെ മോശമായി സംസാരിച്ചെന്ന ദലിത് ആക്ടിവിസ്റ്റു കൂടിയായ യുവതിയുടെ പരാതിയിലാണ് നടന്‍ വിനായകനെതിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തത്. കേസില്‍ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നായിരുന്നു മൃദുലയുടെ മൊഴി. വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് പൊലീസിന് മുന്നില്‍ യുവതി ഹാജരാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന് പറയുന്ന ഫോൺ സംഭാഷണത്തിന്റെ റെക്കോർഡും പരാതിക്കാരി പോലീസിന് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. യുവതി ഹാജരാക്കിയ ഫോൺ രേഖയിലെ ശബ്ദം തന്റേതാണെന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ വിനായകൻ നേരത്തെ സമ്മതിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ വയനാട്ടിൽ സംഘടിപ്പിച്ച പരിപാടിയലേക്ക് അതിഥിതിയായി ക്ഷണിക്കാൻ വിളിച്ചപ്പോഴായിരുന്നു സംഭവമെന്നാണ് യുവതി പരാതിയിൽ ചൂണ്ടിക്കാണിച്ചത്. നാല് മാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. കേസിന്റെ വിചാരണക്ക് മുമ്പുതന്നെ കേസ് അഭിഭാഷകൻ മുഖേൻ ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും ചില റിപ്പോർട്ടുകളുണ്ട്.

Top