ജയ്പ്പൂര്‍: ലൈംഗീക അതിക്രമങ്ങള്‍ കുട്ടികള്‍ക്കെതിരെയാകുമ്പോള്‍ അതിന്റെ ഭീകരത വര്‍ദ്ധിക്കുകയാണ്. ഇത്തരമൊരു ക്രൂരതയുടെ വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തരേന്ത്യയില്‍ നിന്നും പുറത്ത് വരുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡനത്തിന് ഇരയാക്കിയതിന് അദ്ധ്യാപകനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുന്നുറോളം സ്‌കൂള്‍ കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നെന്ന് പോലീസ് പറയുന്നു. ജയ്പുരിലെ സ്വകാര്യ സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന റമീസ് (27) എന്നയാളാണ് പിടിയിലായത്. രണ്ടു ദിവസം മുന്‍പാണ് രാജസ്ഥാന്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ അവിവാഹിതനാണ്.
റമീസിന്റെ മൊബൈല്‍ ഫോണില്‍നിന്ന് 76 പീഡന ദൃശ്യങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. റമീസ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ രണ്ടു വിദ്യാര്‍ത്ഥികള്‍ ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ഇതിന്റെ ദൃശ്യം സൂക്ഷിക്കുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇരകളാക്കപ്പെടുന്ന വിദ്യാര്‍ത്ഥികളെയാണ് ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ ഇയാള്‍ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇയാള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചിരുന്നതായാണ് സൂചന. പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാളുടെ അതിക്രമം. മാത്രമല്ല, പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതും ഇയാളുടെ പതിവായിരുന്നുവത്രെ.
ഇയാളുടെ അസ്വാഭാവികമായ പെരുമാറ്റത്തെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ കഴിഞ്ഞ മാസം തന്നെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഏതാനും ദിവസം മുന്‍പ് വിദ്യാര്‍ത്ഥികളിലൊരാളെ ലൈംഗികമായി പീഡിപ്പിക്കുന്ന വിഡിയോ ഇയാള്‍ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചിരുന്നു. ഇത് കാണാനിടയായ വിദ്യാര്‍ത്ഥികളിലൊരാളുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കാന്‍ മുന്‍കൈയെടുത്തത്.