മാംസാഹാരികളെ ശിക്ഷിക്കാൻ പിറവിയെടുത്ത അവതാരം:കൊറോണ ഒരു വൈറസ് അല്ല. സാധു ജീവികളുടെ രക്ഷയ്‌ക്കെത്തിയ അവതാരമാണ്.കൊറോണയെക്കുറിച്ച് ഹിന്ദുമഹാസഭ അധ്യക്ഷന്‍ സ്വാമി ചക്രപാണി

ന്യൂഡൽഹി :മാംസം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവികൊണ്ട അവതാരമാണ് കൊറോണ വൈറസ് എന്ന് ഹിന്ദുമഹാസഭാ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. കൊറോണ വൈറസിന്റെ മറു മരുന്ന കണ്ടെത്താനായി ശാസ്ത്ര ലോകം കഠിനപരിശ്രമം തുടരുന്നതിനിടെയാണ് ഹിന്ദുമഹാസഭാ അധ്യക്ഷന്‍ പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് ലോകമെമ്പാടും പടർന്നുപിടിച്ചു നൂറുകണക്കിനു പേർ മരിക്കുകയും ആരോഗ്യ വിദഗ്ധര്‍ വൈറസിനെതിരെ ചികിത്സയും വാക്സിനും കണ്ടെത്താനുള്ള കഠിനശ്രമവും നടത്തുന്ന സാഹചര്യത്തിലാണു ചക്രപാണിയുടെ വിവാദ പരാമർശം.

‘കൊറോണ ഒരു വൈറസ് അല്ല. സാധു ജീവികളുടെ രക്ഷയ്‌ക്കെത്തിയ അവതാരമാണ്. നരസിംഹാവതാരമാണ്. മാംസം ഭക്ഷിക്കുന്നവരെ കാത്ത് മരണം ഉണ്ടെന്ന സന്ദേശം നല്‍കാനാണ് അത് എത്തിയിരിക്കുന്നത്. മാംസാഹാരം കഴിക്കുന്ന ചൈനീസ് ജനതയെ പാഠം പഠിപ്പിക്കാൻ എത്തിയതാണിത്. കൊറോണയുടെ വിഗ്രഹമുണ്ടാക്കി പ്രാർഥിക്കണം. ഇനിയൊരിക്കലും ജീവികളെ കൊല്ലില്ലെന്നു പ്രതിജ്ഞയെടുക്കണം. അങ്ങനെയെ കൊറോണയുടെ കലി അടങ്ങൂ. ചൈനക്കാർ അങ്ങനെ ചെയ്താൽ ഈ അവതാരം തിരികെ അതിന്റെ ലോകത്തിലേക്ക് പോകും.’ – ചക്രപാണി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊറോണ വൈറസ് മാറാൻ ഒരു മാർഗവും സ്വാമി പറയുന്നു. ചൈനീസ് പ്രസിഡന്‍റ് കൊറോണ വൈറസിന്റെ ഒരു വിഗ്രഹം നിർമ്മിക്കണമെന്നും ഇതുവരെ ചെയ്ത കാര്യങ്ങൾ ക്ഷമിക്കാന്‍ പ്രാർഥിക്കണമെന്നും ഇനി ഒരിക്കലും സാധു മൃഗങ്ങളെ കൊല്ലില്ലെന്ന് പ്രതിജ്ഞ ചെയ്യണമെന്നും സ്വാമി ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്താൽ കൊറോണയുടെ ആക്രമണം ശമിക്കുമെന്നും ഹിന്ദു മഹാസഭ അധ്യക്ഷൻ പറഞ്ഞു.പശു സംരക്ഷകരും ദൈവ വിശ്വാസികളുമായ ഇന്ത്യക്കാർക്കു കൊറോണയ്ക്കെതിരെ പ്രതിരോധശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈനയിൽ വന്യജീവികളുടെ ഇറച്ചി വരെ വിൽക്കുന്ന മാർക്കറ്റുകളിൽ നിന്നാണ് കൊറോണ പടർന്നതെന്നാണ് നിഗമനം. വുഹാനിലെ കടൽഭക്ഷ്യ ഇനങ്ങൾ വിൽക്കുന്ന മാർക്കറ്റുകളുമായി ബന്ധപ്പെട്ടവർക്കാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്.

Top