കില്ലർ’ വൈറസ് കൊറോണ ചൈന വികസിപ്പിച്ച ജൈവായുധമാണോ ?നാല്‍പതു വര്‍ഷം മുന്നേ കൊറോണ വെെറസ് പ്രവചിച്ച് ഒരു നോവല്‍ !

വുഹാൻ :ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട് നിലവില്‍ 3200 ല്‍ കൂടുതല്‍ ആളുകളുടെ മരണത്തിന് കാരണമായ നോവല്‍ കൊറോണ വൈറസിനെക്കുറിച്ച് (കോവിഡ് 19) പ്രവചിച്ച് നാല്‍പതു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ നോവല്‍. വുഹാന്‍ കേന്ദ്രീകരിച്ച്‌ ഒരു മഹാമാരി പടര്‍ന്നു പിടിക്കുന്നതിനെ കുറിച്ചുള്ള പ്രവചനവുമായി നാല്‍പ്പതു വര്‍ഷം മുമ്പേ ഒരു നോവല്‍ പുറത്തിറങ്ങിയെന്നാണ്‌ ഇപ്പോള്‍ പുറത്തുവരുന്ന വിവരം.ഡീന്‍ കൂന്‍ട്‌സ് രചിച്ച് ഡീന്‍ കൂന്‍ട്‌സ് രചിച്ച് 1981 ല്‍ പുറത്തിറങ്ങിയ ‘ദ ഐസ് ഓഫ് ഡാര്‍ക്ക്‌നെസ്സ്’ എന്ന ബെസ്റ്റ് സെല്ലര്‍ നോവലിലാണ് വൂഹാന്‍ 400 എന്ന വൈറസിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനാണ് ഡീന്‍ കൂന്‍ട്‌സ്. സയന്‍സും ഫിക്ഷനും ഹൊററും ഫാന്റസിയും ഉള്‍പ്പെടുന്ന സസ്‌പെന്‍സ് ത്രില്ലര്‍ നോവലുകളാണ് കൂന്‍ട്‌സിന്റേത് .അദ്ദേഹത്തിന്റെ പല നോവലുകളും ദ ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഉള്ളതാണ്. 1945 ജൂലായ് 9 ന് യു.എസിലെ പെനിസില്‍വാനിയയിലാണ് കൂന്‍ട്‌സിന്റെ ജനനം .ജനനം. 105 ല്‍ പരം നോവലുകളും നിരവധി നോവെല്ലകളും ചെറുകഥാ സമാഹാരങ്ങളും കൂന്‍ട്‌സിന്റേതായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നോവലിലെ 39 ാം അധ്യായത്തിലാണ് വുഹാനിലെ മിലിട്ടറി പരീക്ഷണശാലയെക്കുറിച്ചും അവിടെ ജൈവായുധമായി നിര്‍മ്മിച്ച വുഹാന്‍ 400 എന്ന വൈറസിനെക്കുറിച്ചും പരാമര്‍ശിക്കുന്നത്. ഇക്കാര്യം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ വൈറലാണ് ഈ ട്വീറ്റുകൾ

നാല്‍പത്‌ വര്‍ഷം മുമ്പ്‌ പുറത്തിറങ്ങിയ ദ ഐയ്‌സ്‌ ഓഫ്‌ ഡാര്‍ക്ക്‌നെസ്‌ എന്ന ത്രില്ലര്‍ നോവലാണ്‌ താരം. വുഹാനില്‍ നിന്നും പടര്‍ന്നു പിടിക്കുന്ന മഹാമാരിയെ കുറിച്ചുള്ള കഥയാണ് ദ ഐയ്‌സ്‌ ഓഫ്‌ ഡാര്‍ക്ക്‌നെസ്‌ പറയുന്നത്‌. വുഹാന്‍-400 എന്നായിരുന്നു കഥയിലെ വൈറസിനിട്ട പേര്‌.

നോവല്‍ പറയുന്ന പ്രകാരം, ലബോറട്ടറിയില്‍ നിര്‍മ്മിച്ച ഒരു ആയുധമായിരുന്നു വുഹാന്‍-400 എന്ന വൈറസ്‌. ട്വിറ്റര്‍ വഴിയാണ്‌ കൊറോണയും നോവലും തമ്മിലെ ഈ അസാധാരണ സാമ്യത പുറത്തുവന്നത്‌. ഇതോടെ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. കഥയില്‍ പറയുന്നതു പോലെ, കൊറോണ വൈറസ്‌ ശരിക്കും ജൈവായുധം തന്നെയാണോ എന്ന സംശയവും ചിലര്‍ ഉന്നയിച്ചു.

വുഹാന്‍ 400 എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൈന വികസിപ്പിച്ച ജൈവായുധമാണോ കൊറോണ വൈറസ് എന്നും വിദഗ്ധര്‍ വായിക്കണമെന്നും തിവാരി ട്വീറ്റില്‍ പറയുന്നു. നോവലില്‍ വൈറസിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗവും ട്വീറ്റില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. ‘അവര്‍ ഇതിനെ വുഹാന്‍ 400 എന്നാണ് വിളിക്കുന്നത്. കാരണം ഇത് കാരണം ഇത് വികസിപ്പിച്ചെടുത്തത് വുഹാന്‍ നഗരത്തിന് പുറത്തുള്ള ആര്‍.ഡി.എന്‍.എ. ലാബിലാണ്. ഈ സെന്ററില്‍ രൂപം നല്‍കിയ നാനൂറാമത് മനുഷ്യ നിര്‍മ്മിത സ്‌ട്രെയിനാണ് ഈ സൂഷ്മജീവി’എന്നാണ് വൈറസിനെക്കുറിച്ച് നോവലില്‍ പരാമര്‍ശിക്കുന്നത്‌. വൈറസിനെ ‘പെര്‍ഫെക്ട് വെപ്പണ്‍’ എന്നാണ് നോവലില്‍ വിശേഷിപ്പിക്കുന്നത് .മനുഷ്യനെ മാത്രം ബാധിക്കുന്നതും മനുഷ്യ ശരീരത്തിന് പുറത്ത് ഒരു മിനിറ്റിലേറെ ജീവനോടെ കഴിയാന്‍ സാധിക്കുന്നതുമാണ് വൈറസ് എന്നതാണ് ഇതിന് കാരണമായി നോവലില്‍ പറയുന്നത്.

ചൈനയില്‍ വൈറസുകളെ കുറിച്ച് പഠിക്കുന്ന ഏക ലെവല്‍ 4 ബയോസേഫ്റ്റി വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറിയുടെ 32 കിലോമീറ്റര്‍ അടുത്താണ് ഇപ്പോള്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രം. ഹൈ സെക്യൂരിറ്റി ലാബിലെ സുരക്ഷാ ഭീഷണികളെക്കുറിച്ച് 2017 ല്‍ നാച്ച്വര്‍ ജേണലില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ ലോകത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് വ്യാപനം മനുഷ്യനിര്‍മ്മിത ദുരന്തമാണോയെന്നും വുഹാന്‍ വൈറോളജി ലാബില്‍ നിന്നും പുറത്തെത്തിയ വൈറസാണോ ഇതിനു കാരണമെന്നും സംശയമുയരുന്നുണ്ട്.

Top