ക്വിന്‍റൽ കണക്കിന് മലഞ്ചരക്ക് മോഷ്ടിക്കുന്ന ദമ്പതികൾ കോഴിക്കോട് പിടിയിൽ; പകൽ കാറില്‍ കറങ്ങും

മലഞ്ചരക്ക് മോഷണം പതിവാക്കിയ ദമ്പതികൾ അരീക്കോട് പോലീസിന്റെ പിടിയിലായി. കോഴിക്കോട് മുക്കം സ്വദേശിയായ റിയാസ് (33), ഭാര്യ ഷബാന 33 എന്നിവരെയാണ് അരീക്കോട് എസ്.എച്ച്.ഒ. എം അബ്ബാസലി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒരു വർഷക്കാലമായി ദമ്പതികൾ അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ ഇടങ്ങളിൽ മോഷണം നടത്തി വരിക്കയായിരുന്നു.  പ്രധാനമായും നാളികേരം, അടക്ക, റബ്ബർ ഷീറ്റ് ഉൾപ്പെടെയുള്ളവയായിരുന്നു ഇവർ മോഷണം നടത്തിയിരുന്നത്. ദമ്പതികൾക്ക് ആറു വയസ്സും ആറുമാസമായ രണ്ട് കുട്ടികളുണ്ട് ഇവരെയും കൊണ്ട് പകൽസമയങ്ങളിൽ വിവിധ ഇടങ്ങളിൽ ആൾട്ടോ കാറിൽ സഞ്ചരിച്ച് മലഞ്ചരക്ക് സാധനങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർന്ന് പുലർച്ച സമയങ്ങളിൽ വീടുകളിലും തോട്ടങ്ങളിലും എത്തി മലഞ്ചരക്ക് കാറിൽ കയറ്റി കൊണ്ട് പോകുന്നതായിരുന്നു ഇവരുടെ മോഷണ രീതി എന്ന് പറയുന്നത്.

ഇവരുടെ മോഷണം പതിവായതോടെ അരീക്കോട് പൊലീസ് സ്റ്റേഷനിൽ ഈ അടുത്തകാലത്ത് നിരവധി പരാതികളാണ് ലഭിച്ചത്.  ഇതിൻറെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരുകയായിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച പുലർച്ചെ ദമ്പതികൾ ഇരുവേറ്റിയിലെ ഒരു വീട്ടിൽ മോഷണം നടത്തുന്നതിനിടയിൽ പിടിയിലായത്.

ഇരുവേറ്റി, ഏലിയാപറമ്പ്, കുത്തുപറമ്പ്, വാക്കാലൂർ, മൈത്ര, കുനിയിൽ, ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പ്രധാനമായും ഇവർ മോഷണം നടത്തിയത്.

ഇങ്ങനെ മോഷണം നടത്തുന്ന മലഞ്ചരക്ക് ഓമശ്ശേരിയിലും മറ്റുമാണ് ഇവർ വില്പന നടത്തിയിരുന്നത്. ഇവിടെ അരീക്കോട് പൊലീസ് ഇവരെ എത്തിച്ചു തെളിവെടുപ്പ് നടത്തി. അതെ സമയം ക്വിന്റൽ കണക്കിന് മലഞ്ചരക്കാണ് ഇവർ വിവിധ ഇടങ്ങളിൽ നിന്നായി മോഷണം നടത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട് എന്ന് അരീക്കോട് എസ്.എച്ച്.ഒ. എം അബ്ബാസലി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട കൂടുതൽ പേർ പരാതിയുമായി എത്തിയതോടെ വരും ദിവസങ്ങളിൽ ഇവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇവരെ പിടികൂടിയ വാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് മലഞ്ചരക്ക് മോഷണം പോയി എന്ന് പറഞ്ഞുകൊണ്ട് അരീക്കോട് പോലീസ് സ്റ്റേഷൻ എത്തുന്നത്.

Top