ഇരയെ വിവാഹം കഴിക്കണമെന്ന് നിർദ്ദേശിച്ചിട്ടില്ല.കോടതി നടത്തിയ പരാമർശം തെറ്റായി റിപ്പോർട്ട് ചെയ്തു: ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: കോടതി നടത്തിയ പരാമർശം തെറ്റായി റിപ്പോർട്ട് ചെയ്തെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ് ഡെ. പീഡിപ്പിച്ച പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് ചോദിച്ചിട്ടില്ലെന്നും പരാമര്‍ശങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തത വരുത്തി. പീഡനക്കേസിലെ സുപ്രിം കോടതി നടപടിയില്‍ വനിതാ സംഘടനകളും നേതാക്കളും അടക്കം വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു.

ഇരയെ വിവാഹം കഴിക്കണമെന്ന് കോടതി ഒരിക്കലും നിർദ്ദേശിച്ചിട്ടില്ല. കോടതി എല്ലായ്പ്പോഴും സ്ത്രീകൾക്ക് വലിയ ബഹുമാനം നൽകിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പരാമർശിച്ചു. ബലാത്സംഗത്തിനിരയായ 14 വയസുകാരിയുടെ ഗർഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു സിജെഐയുടെ പരാമർശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബലാത്സംഗ കേസ് പരിഗണിക്കവെ ഇരയെ വിവാഹം കഴിക്കാമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ചീഫ് ജസ്റ്റിസിനെതിരെ വനിതാ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചീഫ് ജസ്‌റ്റിസ്‌ നടത്തിയ പരാമർശങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അതിനാൽ തന്നെ അദ്ദേഹം സ്‌ഥാനം രാജി വെക്കണമെന്നുമാണ് വനിതാ സംഘടന നേതാക്കൾ ആവശ്യപ്പെട്ടത്. വിഷയത്തിൽ ചീഫ് ജസ്റ്റിസിന് ശക്തമായ പിന്തുണയുമായി ബാർ കൗൺസിൽ രംഗത്ത് എത്തിയിരുന്നു.

ഒരു കൂട്ടം രാഷ്ട്രീയക്കാരും സാമൂഹിക പ്രവർത്തകരെന്ന് പറയപ്പെടുന്നവരും സുപ്രീം കോടതി ജഡ്ജിമാർക്കു നേരെ വ്യക്തിപരമായ അക്രമങ്ങൾ നടത്തുകയാണെന്ന് ബാർ കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. വിദ്വേഷജനകമായ മാധ്യമ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടികളുണ്ടാകണമെന്നും ബാർ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു.

മഹാരാഷ്ട്രയിൽ നിന്നുള്ള ബലാത്സംഗ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്ച പരിഗണിക്കവെയായിരുന്നു ഇരയെ വിവാഹം കഴിക്കാൻ പോകുകയാണോ എന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ ചോദിച്ചത്. പെൺകുട്ടിക്ക് 18 വയസാകുമ്പോൾ വിവാഹം കഴിക്കാമെന്ന് ഇരയുടെ കുടുംബവും പ്രതിയും തമ്മിൽ ധാരണയുണ്ടാക്കിയിരുന്നു. ഈ ധാരണ പാലിച്ചില്ലെന്ന പരാതിയെ തുടർന്നുണ്ടായ നടപടികളുടെ ഭാഗമായാണ് പ്രതി ജാമ്യാപേക്ഷ നൽകിയത്. ഈ ജാമ്യാപേക്ഷയായിരുന്നു സുപ്രീം കോടതി പരിഗണിച്ചത്.

Top