നിസാം കുറ്റക്കാരന്‍,തൂക്കുകയര്‍ നല്‍കണമെന്ന് പ്രോസിക്യുഷന്‍.ശിക്ഷ നാളെയെന്ന് സൂചന.

തൃശൂര്‍:കേരളമനസാക്ഷിയെ ഞെട്ടിച്ച ചന്ദ്രബോസ് വധക്കേസില്‍ കിങ്ങ്‌സ് ബീഡികമ്പനി ഉടമ മുഹമ്മദ് നിസാം കുറ്റക്കാരനെന്ന് ജില്ലാ അഡീഷന്‍ സെഷന്‍സ് കോടതി.കൊലപാതകം അടക്കം ഒന്‍പത് കുറ്റകൃത്യങ്ങളും തെളിഞ്ഞെന്ന് കോടതി കണ്ടെത്തി.ശിക്ഷ വിധിയിന്മേലുള്ള വാദം  ഇപ്പോഴും തുടരുകയാണ്.പ്രതി സമൂഹത്തിന് ഭീഷണിയാനെന്നും ഇയാള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ സിപി ഉദയഭാനു കോടതിയില്‍ പറഞ്ഞു.ശിക്ഷ അടുത്ത ദിവസം മാത്രമേ കോടതി പ്രഖ്യാപിക്കുകയുള്ളൂ.തന്റേത് ഒരു കൂട്ടുകുടുംബമാണെന്നും അറിയാതെ സംഭവിച്ച തെറ്റാണെന്നും നിസാം കോടതിയില്‍ പറഞ്ഞു.വധശിക്ഷ പ്രതിക്ക് നല്‍കണമെന്നാണ് പ്രോസിക്യുഷന്റെ ആവശ്യം.

Top