രേണു രാജിനെ അധിക്ഷേപിച്ച രാജേന്ദ്രന് സിപിഎമ്മിന്റെ ശാസന. രേണുരാജിന്റെ ഇടപെടലിൽ തെറ്റില്ലെന്ന് കോടിയേരി

കൊച്ചി:സബ് കളക്ടര്‍ രേണുരാജ് ഐഎഎസിനെതിരെ പൊതുജനമധ്യത്തില്‍ അപമര്യാദയായി സംസാരിച്ച മൂന്നാര്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ സിപിഎം ശാസിച്ചു. ഇനി പരസ്യപ്രതികരണം പാടില്ലെന്നും നിർദേശമുണ്ട്. എംഎൽഎയുടെ പെരുമാറ്റം തെറ്റാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. രേണു രാജിന്റെ ഇടപെടലിൽ തെറ്റില്ല. മൂന്നാറിനായി സർക്കാർ പ്രത്യേക നിയമം കൊണ്ടുവരുമെന്നും കോടിയേരി പറഞ്ഞു.ഇടുക്കി ജില്ലാ കമ്മിറ്റിയാണ് വിഷയത്തില്‍ രാജേന്ദ്രനെ ശകാരിച്ചതെന്നും ഈ വിഷയത്തില്‍ ഇനി പരസ്യപ്രതികരണം നടത്തരുതെന്ന് എംഎല്‍എയോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

ഇടുക്കി ജില്ലാ കമ്മിറ്റിയാണ് വിഷയത്തില്‍ രാജേന്ദ്രനെ ശകാരിച്ചതെന്നും ഈ വിഷയത്തില്‍ ഇനി പരസ്യപ്രതികരണം നടത്തരുതെന്ന് എംഎല്‍എയോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്നാർ പഞ്ചായത്തിന്റെ നിർമാണങ്ങൾ തടയാൻ സബ് കലക്ടർക്ക് അധികാരമില്ലെന്നു പറഞ്ഞാണ് രാജേന്ദ്രൻ രേണു രാജിനെ അധിക്ഷേപിച്ചത്. ‘‘അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്… ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്കുന്നു… കലക്ടറാകാൻ വേണ്ടി മാത്രം പഠിച്ച് കലക്ടറായവർക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. ബിൽഡിങ് റൂൾസ് പഞ്ചായത്ത് വകുപ്പാണ്.., അവൾക്ക് ഇടപെടാൻ യാതൊരു റൈറ്റുമില്ല… അവളുടെ പേരിൽ കേസ് ഫയൽ ചെയ്യണം… ഇതൊരു ജനാധിപത്യ രാജ്യമല്ലേ, ജനപ്രതിനിധികളുടെ നിർദേശം കേൾക്കൂലെന്ന് പറഞ്ഞെന്നാ…’’. –എംഎൽഎ പറഞ്ഞു.

സ്വന്തം പാർട്ടിയിൽനിന്നടക്കം വിമർശനങ്ങൾ ഉയർന്നതോടെ രാജേന്ദ്രൻ ഖേദം പ്രകടിപ്പിച്ചിരുന്നു. മൂന്നാറില്‍ പഞ്ചായത്ത് നിർമിക്കുന്ന കെട്ടിടത്തിന് റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയതാണ് പ്രശ്നങ്ങൾക്ക് ആധാരം.

Top