സിപിഎം നേതാക്കളുടെ പ്രണയ സല്ലാപം നാടാകെ കണ്ടു; അന്വേഷണത്തിന് രണ്ടംഗ കമ്മിഷനെ നിയോഗിച്ച് സിപിഎം

ചേര്‍ത്തല: സി.പി.എം നേതാക്കളുടെ വാട്ട്‌സ് ആപ്പ് പ്രണയസല്ലാപ ചിത്രങ്ങള്‍ നാടാകെ പാട്ടായി. മുന്‍ നഗരസഭാ കൗണ്‍സിലര്‍ കൂടിയായ വനിതാ നേതാവും സഹകരണ ബാങ്ക് ജീവനക്കാരനും തെന്മല വിനോദസഞ്ചാര കേന്ദ്രത്തില്‍ പ്രണയസല്ലാപം നടത്തുന്ന ദൃശ്യങ്ങളാണ് വാട്ട്‌സ്ആപ്പില്‍ വൈറലായി പരക്കുന്നത്. ഇരുവരും വിവാഹിതരാണ്. സംഭവം വിവാദമായതോടെ അന്വേഷണത്തിന് രണ്ടംഗ കമ്മിഷനെ സി.പി.എം നിയോഗിച്ചു. ബാങ്ക് ജീവനക്കാരന്‍, വനിതാ നേതാവിന്റെ നമ്പര്‍ സേവ് ചെയ്തിരിക്കുന്നത് ചക്കര എന്ന പേരിലാണ്. എന്നാല്‍ പ്രദേശത്ത് ചക്കരക്കുളം എന്ന പേരില്‍ പ്രാദേശിക വാട്ട്‌സ് ആപ്പ് കൂട്ടായ്മയുണ്ട്. ഇതില്‍ ജീവനക്കാരനും അംഗമാണ്. ചിത്രങ്ങള്‍ ചക്കരയ്ക്ക് അയച്ചപ്പോള്‍ ചക്കരക്കുളത്തിലേക്ക് മാറിപ്പോവുകയായിരുന്നു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ഇരുവരും തെന്മലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പകര്‍ത്തിയ സെല്‍ഫി ചിത്രങ്ങളാണ് ചേര്‍ത്തലയിലെ ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ അബദ്ധത്തില്‍ പോസ്റ്റ് ചെയ്തത്. എട്ട് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് ബാങ്ക് ജീവനക്കാരന്‍ വാട്ടസ് ആപ്പ് ഗ്രൂപ്പ് അഡ്മിനെ നേരില്‍ കണ്ട് ചിത്രം പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഗ്രൂപ്പിലെ ചില വിരുതന്മാര്‍ നേതാക്കള്‍ക്ക് ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു. ചേര്‍ത്തലയിലെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഇരുവര്‍ക്കുമെതിരെ ചേര്‍ത്തല ഏരിയാ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം. രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ് അന്വേഷണ കമ്മിഷനിലുള്ളത്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാസംസ്ഥാന കമ്മിറ്റികള്‍ക്ക് പ്രദേശത്തെ ചില സി.പി.എം നേതാക്കള്‍ രണ്ട് ചിത്രങ്ങളുടെ പ്രിന്റൗട്ട് ഉള്‍പ്പെടെ നല്‍കി പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയതയാണ് പരാതിക്ക് പിന്നിലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top