മകളുടെ പ്രണയം തകര്‍ത്തതിന് അമ്മയെ പിതാവും മകളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി

ബംഗുളൂരു : മകളുടെ പ്രണയം തകര്‍ത്തതിലുള്ള പ്രതികാരമായി പിതാവും മകളും ചേര്‍ന്ന് അമ്മയെ കൊന്ന് കുഴിച്ചുമൂടി. നാല്‍പത്തിയഞ്ചുകാരിയായ മഞ്ജുളയെയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് തിമ്മയയ്യും മകള്‍ റാണി(20)യും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ഏപ്രില്‍ രണ്ടിനാണ് അഞ്ച് പെണ്‍മക്കളുടെ അമ്മയായ മഞ്ജുളയെ കാണാതായത്. ഇതിന് പിന്നാലെ അച്ഛനെയും സഹോദരിയെയും കാണാതായി. ഇതില്‍ സംശയം തോന്നിയ നാലാമത്തെ മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അമ്മയെ കൊന്നത് അച്ഛനും സഹോദരിയും ചേര്‍ന്നാണെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ഇവരുടെ ഭര്‍ത്താവ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തെ കുറിപ്പ് പോലീസ് പറയുന്നത് ഇങ്ങനെ:
പ്രതിയായ റാണി പതിനേഴാം വയസ്സില്‍ സമീപവാസിയായ യുവാവുമായി പ്രണയത്തിലാകുകയും ഒളിച്ചോടുകയും ചെയ്തിരുന്നു. തുടര്‍ന്ന് മഞ്ജുളയുടെ പരാതിയെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത റാണിയെ പോലീസ് പിടികൂടുകയും റിമാന്റ് ഹോമില്‍ താമസിപ്പിക്കുകയും ചെയ്തു. വീട്ടില്‍ തിരിച്ചെത്തിയ റാണിയ്ക്ക് അമ്മയോട് വെറുപ്പും പ്രതികാരവും അന്നു മുതലുണ്ട്. പ്രണയം തകര്‍ന്ന റാണി പിന്നീട് വേറെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്.

എന്നാല്‍, തന്റെ പ്രണയം തകര്‍ത്ത അമ്മയോട് റാണിയ്ക്ക് അന്നുമുതല്‍ക്കേ വൈരാഗ്യം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് അമ്മയ്ക്ക് മറ്റൊരു വ്യക്തിയുമായി അവിഹിത ബന്ധമുണ്ടെന്ന് റാണി പിതാവിനെ പറഞ്ഞ് ബോധിപ്പിച്ചു. അതിന് ശേഷം രാത്രി പുറത്ത് ശബ്ദം കേള്‍ക്കുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പുറത്തേക്ക് വിളിച്ചു കൊണ്ടുപോയി സഹോദരിയുടെ ഭര്‍ത്താവ് ആനന്ദിന്റെയും പിതാവിന്റെയും സഹായത്തോടെ മഞ്ജുളയെ കുത്തി കൊല്ലുകയായിരുന്നു.

Top