ജാമ്യം അകലെ ?ദിലീപിന്റെ അറസ്റ്റില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് ബെഹ്‌റ

കൊച്ചി: വിധി നാളെ !..ബലാൽസംഗ കേസ് എന്നതിനാൽ ജാമ്യം കിട്ടുക എന്നതിന് സാധ്യത വളരെ കുറവ് .അന്യോഷണം പൂര്തത്തീകരിക്കാത്തതും ഇനിയും തെളിവുകൾ കണ്ടെത്താനുണ്ട് എന്നതുമായ പോലീസ് വാദം ജഡ്ജ് മുഖവിലയ്ക്ക് എടുത്താൽ ദിലീപിന് ജാമ്യം വിദൂരമായിരിക്കും .അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റില്‍ പൊലീസ് പൂര്‍ണവിശ്വാസത്തിലാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കുറ്റപ്പത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും ബെഹ്‌റ പറഞ്ഞു.അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. ദിലീപിനെ കേരള പൊലീസ് മനപൂര്‍വം കുടുക്കാന്‍ ശ്രമിച്ചതാണെന്നാണ് പ്രതിഭാഗം ഹൈക്കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളാണ് കോടതിക്ക് മുന്‍പാകെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചത്.

ഹൈക്കോടതിയിലെ വാദപ്രതിവാദങ്ങള്‍ ഇങ്ങനെ:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിഭാഗം: സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നു എന്നല്ലാതെ കണ്ടതിനു തെളിവില്ലെങ്കില്‍ ഗൂഢാലോചന എങ്ങനെ ആരോപിക്കും? മൊബൈല്‍ ടവറിനു മൂന്നു കിലോമീറ്ററിലേറെ പരിധിയുണ്ട്. ഷൂട്ടിങ്ങിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ ഗൂഢാലോചന നടത്തിയെന്നു പറയുന്നതു യുക്തിക്കു നിരക്കുന്നതല്ല. സ്വന്തം കാരവന്‍ ഉള്ളപ്പോള്‍ എല്ലാവരും കാണുന്ന രീതിയില്‍ ദിലീപ് പുറത്തു നിന്നു സുനിലിനോടു സംസാരിക്കുമോ?

പ്രോസിക്യൂഷന്‍: കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനെ (പള്‍സര്‍ സുനി) ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നാണു ദിലീപിന്റെ നിലപാട്. ഇരുവരും ഒരേ മൊബൈല്‍ ടവറിന്റെ പരിധിയില്‍ തുടര്‍ച്ചയായി വരുന്നത് എങ്ങനെ സ്വാഭാവികമാവും. ഇവര്‍ സംസാരിക്കുന്നതു കണ്ടതിനു സാക്ഷികളുണ്ട്.

പ്രതിഭാഗം: പ്രതികളായ ദിലീപും സുനിലും തമ്മില്‍ നാലുവര്‍ഷത്തെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ ഒരിക്കലെങ്കിലും വിളിക്കില്ലേ?

പ്രോസിക്യൂഷന്‍: ഇവര്‍ പല തവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. ജയിലില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനോടാണു സുനില്‍ ദിലീപിന്റെ പങ്ക് ആദ്യം വെളിപ്പെടുത്തിയത്. ഇതേ പൊലീസുകാരന്റെ ഫോണില്‍ ദിലീപിന്റെ ഭാര്യ കാവ്യയുടെ കടയിലേക്കും സുനില്‍ വിളിച്ചു.

പ്രതിഭാഗം: എറണാകുളത്തു ദിലീപിനു സ്വന്തം കടയുള്ളപ്പോള്‍ ഭാര്യാ മാതാവിന്റെ കടയില്‍ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഏല്‍പിക്കാന്‍ ആവശ്യപ്പെടുമോ?

പ്രോസിക്യൂഷന്‍: പ്രതി സുനിലുമായി ഒരിക്കല്‍ പോലും നേരിട്ടു ബന്ധപ്പെടാതിരിക്കാന്‍ ദിലീപ് ആദ്യം മുതല്‍ ശ്രമിച്ചിരുന്നു. കാവ്യയും കുടുംബവുമായി സുനിലിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇക്കാര്യം സുനിലും വെളിപ്പെടുത്തിയിട്ടുണ്ട്. സുനിലിനെ കണ്ടതായി കാവ്യയും സമ്മതിച്ചിട്ടുണ്ട്. കീഴടങ്ങുന്നതിനു മുന്‍പു കാവ്യയുടെ വസ്ത്രവ്യാപാര ശാലയിലും സുനില്‍ പോയിരുന്നു. ഒരിക്കല്‍ കാവ്യയുടെയും കുടുംബത്തിന്റെയും തൃശൂര്‍ യാത്രയില്‍ സുനിലാണു കാറോടിച്ചത്. ഇവരുടെ വിശ്വസ്തനായിരുന്നു സുനില്‍. ആ ദിവസം കാവ്യയുടെ ഫോണിലൂടെ ദിലീപിനെ വിളിച്ചു പണം ആവശ്യപ്പെട്ടതായും സുനില്‍ മൊഴി നല്‍കിയിട്ടുണ്ട്. ദിലീപ് നിര്‍ദേശിച്ചതനുസരിച്ചു കാവ്യ സുനിലിനു പണവും നല്കി.dileep jail

പ്രതിഭാഗം: ഡ്രൈവര്‍ ദിലീപിന്റെ ഹോട്ടല്‍ മുറിയിലെത്തി ഗൂഢാലോചന നടത്തിയെന്നു പറയുന്നതു ബുദ്ധിക്കു നിരക്കാത്തത്. അന്നു മറ്റു പല സിനിമാക്കാരും ഹോട്ടലിലുണ്ടായിരുന്നു. സുനില്‍ ജയിലില്‍ വച്ച് എഴുതിയെന്നു പറയുന്ന കത്തിനും ആധികാരികതയില്ല. മുന്‍പു പൊലീസ് മര്‍ദിച്ചതായി കാണിച്ച് അയച്ച കത്തിന്റെ ഭാഷയും ഘടനയുമല്ല ദിലീപിനുള്ള കത്തിലേത്. ഗൂഢാലോചനയുടെ ഭാഗമായി പുറത്തു തയാറാക്കിയതാണ് ഈ കത്ത്.

പ്രോസിക്യൂഷന്‍: പ്രതിഭാഗത്തിന്റെ വാദങ്ങളില്‍ കഴമ്പില്ലെന്നു തെളിയിക്കുന്ന രഹസ്യമൊഴികള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവു ശേഖരണത്തിന്റെ ഭാഗമായി 15 പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. തൃശൂര്‍ ടെന്നീസ് ക്ലബിലെ ജീവനക്കാര്‍ ദിലീപിനെയും സുനിലിനെയും ഒരുമിച്ചു കണ്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി രഹസ്യമൊഴിയിലുള്ളതു കോടതിക്കു പരിശോധിക്കാവുന്നതാണ്.

പ്രതിഭാഗം: മുഖ്യപ്രതി സുനില്‍, ദിലീപിന്റെ സഹായി സുനില്‍രാജി(അപ്പുണ്ണി)നെ വിളിച്ച ദിവസം തന്നെ ഡിജിപിയെ വിവരം അറിയിച്ചിരുന്നു. ഒന്നരക്കോടി രൂപ പ്രതിഫലമായി ലഭിക്കുമായിരുന്നെങ്കില്‍ പ്രതി ഉടന്‍ തന്നെ കൃത്യം നിര്‍വഹിക്കുമായിരുന്നു, നാലു വര്‍ഷം വൈകിപ്പിക്കില്ല. കള്ളന്മാര്‍ ഉണ്ടാക്കുന്ന കഥയ്ക്കു പിന്നാലെയാണ് പൊലീസ്.DILEEP ARRESTED -CENTRAL JAIL

പ്രോസിക്യൂഷന്‍: ദിലീപ് ഒരു വലിയ നുണയനാണ് (കിങ് ലയര്‍) കേസിലെ പ്രധാന തെളിവായ മൊബൈലും സിം കാര്‍ഡും നശിപ്പിച്ചതായി പ്രതികള്‍ പറയുന്നത് കള്ളത്തരമാണ്. ദിലീപിന്റെ പരാതി ഡിജിപിക്കു ലഭിക്കും മുന്‍പു തന്നെ കേസില്‍ ദിലീപിന്റെ പങ്കു സംബന്ധിച്ച ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ദിലീപിനെതിരായ മൊഴികളും അതിനു മുന്‍പു ലഭിച്ചു. ദിലീപിന്റെ ക്വട്ടേഷന്‍ സംബന്ധിച്ചു തൃശൂര്‍ സ്വദേശിയോടു സുനില്‍ വെളിപ്പെടുത്തി. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രതി സുനില്‍ ആവര്‍ത്തിച്ചു ശ്രമിച്ചിരുന്നു. ഒടുവില്‍ ഗോവയില്‍ വച്ചും അതിനു ശ്രമിച്ചതായി മൊഴിയും തെളിവുമുണ്ട്. സൂത്രശാലിയായ ദിലീപ് കൃത്യം നടത്താന്‍ മികച്ച ‘കളിക്കാരനെ’തന്നെയാണ് കളത്തില്‍ ഇറക്കിയത്.

പ്രതിഭാഗം: അനീഷ് എന്ന പൊലീസുകാരന്റെ കഥ കെട്ടിച്ചമച്ചതാണ്. ദിലീപിനെ കുടുക്കാന്‍ കള്ളത്തരങ്ങള്‍ മെനയുന്നു.

പ്രോസിക്യൂഷന്‍: എല്ലാ വിവരങ്ങളും കേസ് ഡയറിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് മുദ്രവച്ച കവറില്‍ കോടതിക്കു പരിശോധിക്കാന്‍ സമര്‍പ്പിക്കുന്നു. അന്വേഷണം പൂര്‍ത്തിയാവാത്ത ഈ ഘട്ടത്തില്‍ എല്ലാ കാര്യങ്ങളും തുറന്ന കോടതിയില്‍ വെളിപ്പെടുത്താന്‍ കഴിയില്ല. നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിന്റെ തുടക്കത്തില്‍ തന്നെ ദിലീപിന്റെ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു.

Top