സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് അതു തന്നെ; പോലീസ് ഉറപ്പിച്ചു

പള്‍സര്‍ സുനി നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യഥാര്‍ഥ മെമ്മറി കാര്‍ഡ് അന്വേഷണസംഘത്തിനു ലഭിച്ചു. കേസില്‍ ജയിലിലുള്ള ദിലീപിന് കനത്ത തിരിച്ചടിയാണിത്. മാത്രമല്ല കേസിനെ കൂടുതല്‍ ശക്തമാക്കാനും ഇത് പോലീസിനെ സഹായിക്കും. നേരത്തേ പോലീസ് നടത്തിയ അന്വേഷണത്തില്‍ യഥാര്‍ഥ മെമ്മറി കാര്‍ഡ് നശിപ്പിച്ചുവെന്നായിരുന്നു മൊഴി നല്‍കിയത്. സുനി ഈ മെമ്മറി കാര്‍ഡ് തന്റെ മുന്‍ അഭിഭാഷകനായ രാജു ജോസഫിനെയാണ് ഏല്‍പ്പിച്ചിരുന്നത്. രാജു ജോസഫിന്റെ പക്കല്‍ നിന്നും അന്വേഷണസംഘത്തിന് മെമ്മറി കാര്‍ഡ് ലഭിച്ചിരുന്നു. ഈ മെമ്മറി കാര്‍ഡ് തന്നെയാണ് സുനി ഉപയോഗിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മെമ്മറി കാര്‍ഡ് അന്വേഷണസംഘം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അന്വേഷണസംഘം നടത്തിയ ശാസ്ത്രീയ പരിശോധനയ്‌ക്കൊടുവിലാണ് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച ഫോണിലെ മെമ്മറി കാര്‍ഡ് തന്നെയാണ് ഇതെന്നു സ്ഥിരീകരിച്ചത്.

ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡില്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇതു ഫോണിലെ ഇന്റേണല്‍ മെമ്മറിയിലേക്കാവാം പോയതെന്നാണ് പോലീസ് ഇപ്പോള്‍ സംശയിക്കുന്നത്. കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് ഇപ്പോഴും സാധിച്ചിട്ടില്ല. സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പല സ്ഥലങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും പരാജപ്പെടുകയായിരുന്നു. പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ കാവ്യയെ വീണ്ടും പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. നേരത്തേ നടിയെ ചോദ്യം ചെയ്തപ്പോള്‍ താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നുമാണ് കാവ്യ മൊഴി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top