ദിലീപ് അകത്തായിട്ട് ഒരു മാസം: ജനപ്രിയനു സിനിമാ ലോകത്ത് പിൻതുണ വർധിക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: നടി ആക്രമിച്ച കേസിൽ ദിലീപ് അകത്തായി ഒരു മാസം കഴിഞ്ഞതോടെ കേരളം ദിലീപിനു അനുകൂലമായി ചിന്തിച്ചു തുടങ്ങിയതായി സൂചന. ദിലീപിന്റെ ജയിൽ വാസം അനന്തമായി നീളുന്നതോടെ ദിലീപിനു അനുകൂലമായ സഹതാപ തരംഗം രൂപപ്പെട്ടതായാണ് സൂചന. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധമില്ലെ്ന്നും, കേസിൽ തന്നെ കുടുക്കിയതാണെന്നുമുള്ള രീതിയിൽ ദിലീപ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലെ വാദങ്ങളാണ് ഇപ്പോൾ കേരളം ചർച്ച ചെയ്യുന്നത്.
നിർമ്മാതാവ് സുരേഷ്‌കുമാറാ ണ് ദിലീപിന് വേണ്ടി ആദ്യം രംഗത്ത് വന്നത്. ദിലീപ് കുരുങ്ങിയതാണ്. വലിയ ഒരു ആസൂത്രണം ഇതിനു പിന്നിൽ നടന്നിരിക്കുന്നു. ദിലീപിനെ വലിയ കുറ്റക്കാരൻ ആയി മുദ്ര കുത്താൻ ശ്രമം തുടങ്ങിയതായി ഒരു പ്രമുഖ മാധ്യമത്തോട് സുരേഷ് കുമാർ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുരേഷ് കുമാറിന്റെ ക്ഷോഭം നിറഞ്ഞ  പ്രതികരണം വന്നതോടെ ഇതുവരെ നിശബ്ദമായി നിന്നിരുന്ന സിനിമാലോകം ചെറിയ പ്രതികരണങ്ങളിലൂടെ ദിലീപിന് അനുകൂലമായി രംഗത്ത് വന്നു തുടങ്ങിയിരിക്കുന്നു.

ഇന്നലെ  തിരക്കഥാകൃത്ത് ഇക്ബാൽ കുറ്റിപ്പുറവും രംഗത്ത് വന്നു. അന്വേഷണവും തെളിവു ശേഖരണവും മുന്നോട്ട് പോയിട്ടും ജാമ്യം അനുവദിക്കാത്തതും, ദിലീപിനെ ജയിലിലിട്ട് പീഡിപ്പിക്കുന്നത് അത്യന്തം വേദനയുണ്ടാക്കുന്നു. ഇക്ബാൽ കുറ്റിപ്പുറം പറഞ്ഞു.

പൾസർ സുനിയോ, നിഷാമോ, ഗോവിന്ദച്ചാമിയോ, അമീറുൾ ഇസ്ലാമോ അല്ല മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച സഹോദരനോ , മകനോ, സുഹൃത്തോ ആയ കലാകാരനാണ്. ആ സ്വീകാര്യതയെയാണ് വിറ്റുതിന്നതിന്നത്. ഇക്ബാൽ കുറ്റിപ്പുറം പറയുന്നു.

ദിലീപിന്റെ ജയിൽവാസം അനിശ്ചിതമായി തുടരവേ 24 കേരള ഒരു പ്രമുഖ നടിയെ വിളിച്ചു. അവർ പറഞ്ഞു. കഷ്ടമുണ്ട് കേട്ടോ. എന്തൊക്കെയോ ഇതിനു പിന്നിൽ ഉണ്ട്. ദിലീപ് അങ്ങിനെ ചെയ്യും എന്നു ഞാൻ കരുതുന്നില്ല.

ഞങ്ങൾക്ക് അറിയാവുന്ന ദിലീപ് ഇങ്ങിനെയല്ല. ജയിലിൽ കിടന്നു ദിലീപ് കഷ്ടപ്പെടുന്നതും കാണുമ്പോഴും മാധ്യമ വാർത്തകൾ വരുമ്പോഴും ഞാൻ ചിന്തിക്കാറുണ്ട്. എന്താണ് സംഭവിച്ച്ത് എന്നു എനിക്ക് പിടിയില്ല. ഞാൻ അറിയുന്ന ദിലീപ് അങ്ങിനെയല്ല. ഇക്ബാൽ കുറ്റിപ്പുറത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വന്നശേഷം സിനിമാ രംഗത്തെ ഒരുന്നതനെ 24 കേരള ബന്ധപ്പെട്ടു.

അദ്ദേഹവും ദിലീപിനെ പിന്തുണച്ച് തന്നെയാണ് സംസാരിച്ചത്. ‘ദിലീപ് സിനിമാ രംഗത്തെ ഉന്നതനാണ്. അദ്ദേഹം ഈ നിലയിൽ നിന്നുകൊണ്ട് ഒരു നടിയെ ആക്രമിക്കാൻ ശ്രമം നടത്തുമോ? ഞങ്ങൾ എല്ലാവരും വിശ്വസിക്കുന്നത് ദിലീപ് അങ്ങിനെ ചെയ്യില്ല എന്നാണു. പൾസ്ര് സുനി ക്രിമിനൽ ആണ്. പൾസർ സുനി ക്രിമിനൽ ആണ് എന്നു എല്ലാവര്ക്കും അറിയാം.

ഒരു ക്രിമിനൽ പറയുന്ന വാദം കേട്ട് എത്ര പേരെ പോലീസ് അറസ്റ്റ് ചെയ്യും. ഇത് പണം തട്ടാൻ ഉള്ള പദ്ധതിയാണ്. സുനിയുടെ ലെറ്റർ എന്നാണു പറയുന്നത്. ജയിലിൽ കിടന്ന സമയത്ത് സുനിക്ക് തോന്നുകയാണ് ഒരു ലെറ്റർ എഴുതി പൈസ ഉണ്ടാക്കാം എന്ന്. ആർക്കും ചെയ്യാവുന്ന കാര്യമാണ് സുനി ചെയ്തത്.

അന്ന് ആ നടി വന്ന വാഹനവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ചോര്ന്നിട്ടുണ്ട്. രഹസ്യമായ നടിയുടെ വരവ് അത് അറിയേണ്ടവർ അറിഞ്ഞു. ആ കാര്യം ഒന്ന് കൂടി അന്വേഷണത്തിനു വിധേയമാക്കണം.

ദിലീപ് ആവർത്തിച്ചു പറയുന്ന കാര്യമുണ്ട്. താൻ നിരപരാധി ആണെന്ന്. അപ്പോൾ അപരാധി ആര്? ദിലീപിൽ അന്വേഷണം അവസാനിപ്പിക്കുമ്പോൾ പ്രശ്‌നമുണ്ട്. ദിലീപ് എന്ന ഒറ്റയാൾ അല്ലാതെ അന്വേഷണം വിപുലമാക്കട്ടെ. സിനിമാ രംഗത്തെ ഉന്നതൻ പറയുന്നു.

ദിലീപ് അഴിക്കകത്തായിട്ടു ഒരു മാസം ആകുന്നു. ഇപ്പോൾ സിനിമാലോകത്ത് നിന്നും പ്രതികരണങ്ങൾ വന്നു തുടങ്ങുന്നു. ചോദ്യങ്ങൾ ഉയരുകയാണ്. ദിലീപ് അപരാധിയോ നിരപരാധിയോ?

Top