കാവ്യയുടെ വിവാഹത്തിന് ദിലീപ് മദ്യപിച്ച് ബഹളം വച്ചു; കാവ്യയെ ഉപേക്ഷിക്കാന്‍ കഴിയ്യില്ലെന്ന് ദിലീപ് മഞ്ജുവിനോട് പറഞ്ഞു; അന്ന് പല്ലിശേരി എഴുതിയ ലേഖനം ഇന്ന് സത്യമാകുന്നു

തിരുവനന്തപുരം: കാവ്യ ദിലീപ് ബന്ധത്തില്‍ ഒരു കാലത്ത് ഗോസിപ്പുകളുടെ കുത്തൊഴുക്കായിരുന്നു. അതിനിടയില്‍ മഞ്ജു ദിലീപ് വിവാഹ മോചനവും കൂടിയായതോടെ ഗോസിപ്പുകള്‍ കൂടി. ഗോസിപ്പുകള്‍ സത്യമാണെന്ന സൂചന നല്‍കി പല്ലിശേരി സിനിമാ മംഗളത്തിലെഴുതിയ ലേഖനം എല്ലാ അഭ്യൂഹങ്ങള്‍ക്കും എരിവും പുളിയും കൂട്ടി.

വിവാഹമോചനത്തിന് കാരണമായ നടി ആരെന്നും ഇത് മഞ്ജു വാര്യരുടെ ചെവിയില്‍ എങ്ങനെ എത്തിയെന്നും മറ്റുമുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ 2014 സെപ്റ്റംബറില്‍ പുറത്തുവന്ന ലേഖനത്തില്‍ കാവ്യയും ദിലീപുമായുള്ള ബന്ധം ലേഖകന്‍ തുറന്നുപറയുകയായിരുന്നു. സിനിമാലോകത്ത് ഉറ്റ ബന്ധങ്ങളുള്ള പല്ലിശേരിയുടെ തുറന്നുപറച്ചില്‍ സൈബര്‍ ലോകത്ത് കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ ഒരു പത്രലേഖകന്റെ ഭാവനയ്ക്കപ്പുറം ഈ കഥകളില്‍ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയായി മാറുകയാണ് ഇന്നു നടന്ന കാവ്യ-ദിലീപ് വിവാഹം.
മഞ്ജു വാര്യരും ദിലീപും പിരിയാന്‍ കാരണമായ സ്ത്രീ കാവ്യ മാധവനാണെന്നാണ് സിനിമാമംഗളത്തില്‍ പല്ലിശേരി വെളിപ്പെടുത്തിയത്. മഞ്ജുവിനെ ഒഴിവാക്കാതെ കാവ്യയെയും സ്വന്തം ജീവതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപുമായുള്ള വിവാഹമോചനത്തിന് കാരണമായതെന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കി. കാവ്യയെ വേണ്ടെന്നുവച്ച് ദിലീപ് തിരിച്ചുവിളിച്ചാല്‍ ഇപ്പോള്‍ കരാറായിരിക്കുന്ന എല്ലാ ചിത്രങ്ങളും വേണ്ടെന്നുവച്ച് മഞ്ജു വാര്യര്‍ വീണ്ടും വീട്ടമ്മയായി മടങ്ങുമെന്നും ആ ലേഖനത്തില്‍ പറഞ്ഞിരുന്നു. പക്ഷേ, അതുണ്ടായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു സ്ത്രീയെച്ചൊല്ലിയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഏതു സ്ത്രീയാണ് അത് എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. മഞ്ജുവാര്യര്‍ അല്ലാതെ മറ്റേതു സ്ത്രീയിലേക്കാണ് ദിലീപിന്റെ മനസും ശരീരവും പാഞ്ഞത്? അതെല്ലാം കെട്ടുകഥകളാണെന്ന് പിന്നീട് പ്രചാരണം വന്നു. ദിലീപിന്റെ മനസിലേക്കു കടന്നുവന്ന സ്ത്രീയുടെ വിവാഹം കഴിഞ്ഞതാണ് കാരണം. ആ വിവാഹത്തിനു മഞ്ജുവാര്യരും മകള്‍ മീനാക്ഷിയും പോയിരുന്നു. കാവ്യാമാധവന്റെ വിവാഹമായിരുന്നു അതെന്നാണ് പല്ലിശേരി പറയുന്നത്.
കാവ്യയുടെ കല്യാണദിവസം ദിലീപ് ബോധം മറയുംവരെ മദ്യപിച്ചുവെന്നാണ് പല്ലിശേരിയുടെ കണ്ടെത്തല്‍. കൂട്ടിലിട്ടു വളര്‍ത്തിയ കിളി പറന്നുപോയ സങ്കടം സഹിക്കാന്‍ വയ്യാതെയാണത്രെ കുടിച്ചത്. കൂട്ടുകാരോടും അടുപ്പമുള്ളവരോടും ‘എന്റെ കൂട്ടില്‍നിന്നും എന്റെ വളര്‍ത്തുകിളി പറന്നുപോയി…’ എന്നുവിളിച്ചുപറയുകയും ചെയ്തുവത്രെ.

കാവ്യക്കുവേണ്ടിമാത്രം ദിലീപ് നിര്‍മ്മിച്ച സിനിമയാണ് ‘പാപ്പീ അപ്പച്ചാ’ എന്നും സിനിമാമംഗളത്തിലെ ലേഖനം വെളിപ്പെടുത്തി. കേട്ടറിഞ്ഞ ഒരു കഥ സത്യമാകാതിരിക്കട്ടെ എന്ന പ്രതീക്ഷയോടെയാണ് മറ്റൊരു സംഭവം പല്ലിശേരി വിവരിച്ചത്. അതിങ്ങനെ..’നായകന്‍ നായികയെ കാണാന്‍ അവരുടെ വീട്ടില്‍ ചെല്ലുന്നു. കുറെസമയം ചെലവഴിക്കുന്നു. തിരികെ പോകുന്നു. ഒരുദിവസം നായികയുടെ സഹോദരന്‍ അതു കണ്ടു. ചേച്ചിയോട് ചോദിക്കുന്നു.’നീ എന്റെ ചെലവിലാണ് ജീവിക്കുന്നത്. ആവശ്യമില്ലാത്തതൊന്നും കാണണ്ട, ചോദിക്കണ്ട…സഹോദരന്‍ സങ്കടത്തോടെ നായികയുടെ സുഹൃത്തുക്കളോട് ഇതെല്ലാം പറഞ്ഞു. അങ്ങനെ ഈ കഥ നാട്ടില്‍ പാട്ടായി.”

മഞ്ജു വാര്യര്‍ കണ്ട സ്വപ്നമെന്ന മട്ടില്‍ മറ്റൊരു സംഭവവും പല്ലിശേരി അവതരിപ്പിക്കുന്നുണ്ട്. ‘ഒരാള്‍ക്ക് രണ്ടു ഭാര്യമാരായിക്കൂടേ? പ്രശസ്തരായ പലര്‍ക്കും അങ്ങനെ ഉണ്ടല്ലോ. ആ സ്വപ്നത്തിനൊടുവില്‍ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങള്‍ ദിലീപും മഞ്ജുവും കാവ്യയുമായിരുന്നു. ‘നോ…’ അതൊരു അലര്‍ച്ചയായിരുന്നു… ഭര്‍ത്താവിനെ പങ്കുവയ്ക്കാന്‍ ഇഷ്ടമില്ലാത്ത ഭാര്യയുടെ അലര്‍ച്ച. ആ ഭാര്യക്ക് മഞ്ജുവിന്റെ മുഖമായിരുന്നു.”

മഞ്ജു വാര്യരുടെ സുഹൃദ്സംഘത്തിലേക്ക് ‘അമ്മ’യുടെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ വന്ന ഒരു നടി ഫോണ്‍ ചെയ്ത കഥയും സിനിമാമംഗളത്തില്‍ വിവരിക്കുന്നുണ്ട്. ഭാവനയുടെ അറിവോടെ നടിയുടെ മുറിയില്‍ ദിലീപും കാവ്യയും സംസാരിച്ചിരിക്കുന്നതു കണ്ടെന്നായിരുന്നു ഫോണ്‍ സന്ദേശം. സുഹൃദ് സംഘം മഞ്ജുവിനെ കാര്യങ്ങളറിയിച്ചു. ഭാവനയെ ക്ഷണിച്ചുവരുത്തി. മഞ്ജുവാര്യര്‍ മറ്റൊരു മുറിയില്‍ ഇരുന്ന് എല്ലാം കേട്ടു. ഭാവന അതു കണ്ടില്ല. അതുകേട്ട് മറഞ്ഞിരുന്ന മഞ്ജുവിന് കരയാന്‍ കണ്ണീരുണ്ടായില്ലെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

കേട്ടത് ശരിയാണോ എന്ന് ദിലീപിനോട് മഞ്ജു ചോദിച്ചുവത്രെ. ‘രണ്ടുപേര്‍ക്കും ഒരുമിച്ച് ജീവിച്ചാലെന്താ’ എന്ന് ദിലീപ് ചോദിച്ചതായും പല്ലിശേരി പറയുന്നു. ‘അതു നടക്കില്ല…. ദിലീപേട്ടന്റെ ഭാര്യയായി ഞാന്‍ മാത്രം…. ഞാന്‍ ജീവിച്ചിരിക്കെ മറ്റൊരു മോഹം നടക്കില്ല…’ എന്നു മഞ്ജുവും പറഞ്ഞു. ‘കാവ്യയെ ഉപേക്ഷിക്കാന്‍ പറ്റില്ല. അവളെന്റെ നല്ല സുഹൃത്താണ്. ഞാനവളെ കൈവിടില്ല.’ എന്ന് ദിലീപ് പറഞ്ഞതായാണ് സിനിമാവൃത്തങ്ങളിലെ സംസാരമെന്നും പല്ലിശേരി വിവരിക്കുന്നു. ഇത്തരത്തില്‍ ഒരുമിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബോധ്യമായതോടെയാണ് മഞ്ജുവാര്യരും ദിലീപും കേസ് കൊടുത്തതത്രെ.
പിരിയാന്‍ തീരുമാനിച്ചെങ്കിലും അതിനുള്ള മനസ് മഞ്ജുവാര്യര്‍ക്കില്ലെന്നും ഇന്നല്ലെങ്കില്‍ നാളെ ദിലീപും മീനൂട്ടിയും താനും ഒരുമിച്ച് ജീവിക്കുമെന്നാണ് മഞ്ജുവിന്റെ വിശ്വാസമെന്നും പല്ലിശേരി വിവരിച്ചിരുന്നു. അതുകൊണ്ടാണ് ജോഷി-മോഹന്‍ലാല്‍ സിനിമ വേണ്ടെന്നുവച്ചത്. സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ സിനിമാ ഷൂട്ടിങ് ആ വര്‍ഷം ഒക്ടോബറിലേക്കു മാറ്റിവച്ചതും ഇക്കാരണത്താലാണെന്ന് സിനിമാമംഗളം വെളിപ്പെടുത്തി. ദിലീപ് തിരികെ വിളിച്ചാല്‍ എല്ലാ പ്രോജക്ടും വേണ്ടെന്നുവയ്ക്കും. അതല്ല, ദിലീപ് കാവ്യയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ എന്തുചെയ്യുമെന്നും പല്ലിശേരി ചോദിക്കുന്നുണ്ട്.

ഇതോടൊപ്പം ലേഖകന്‍ ഇങ്ങനെ കൂടി എഴുതി: കാവ്യയെ വിവാഹം കഴിക്കാതെ ദിലീപ് മഞ്ജുവിനോടും മീനൂട്ടിയോടുമൊപ്പം ജീവിക്കാന്‍ തീരുമാനിച്ചാല്‍ മലയാളസിനിമയക്ക് ഒരു നടിയെ നഷ്ടപ്പെടും. എന്നെന്നേയ്ക്കുമായി. അതേസമയം കാവ്യയെക്കൂടി ഉള്‍ക്കൊണ്ട് ജീവിക്കാന്‍ മഞ്ജു വാര്യര്‍ തയാറായാല്‍ എല്ലാം ശുഭമാകും. പല്ലിശേരി വിലയിരുത്തി. പക്ഷേ, ദിലീപ്-കാവ്യ വിവാഹം നടന്നതോടെ മഞ്ജു ദിലീപിന്റെ ജീവിതത്തില്‍ നിന്ന് എന്നെന്നേയ്ക്കുമായി പുറത്തായിരിക്കുകയാണിപ്പോള്‍.
ഒരു സസ്പെന്‍സ് സിനിമ പോലെയാണ് സംഭവങ്ങള്‍. മുന്‍കൂട്ടി പറയാന്‍ പറ്റില്ല. ഇക്കാര്യങ്ങളൊക്കെ കാത്തിരുന്നു കാണാം എന്ന് വ്യക്തമാക്കിയാണ് പല്ലിശ്ശേരി അന്ന് ലേഖനം അവസാനിപ്പിച്ചത്. ഒടുവില്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞതുപോലെ തന്നോടൊപ്പം ഗോസിപ്പുകളില്‍ നിറഞ്ഞ കൂട്ടുകാരിയെ – കാവ്യയെ – ദിലീപ് ജീവിതസഖിയാക്കുമ്പോള്‍ ഒരു സസ്പെന്‍സ് സിനിമയുടെ ക്ളൈമാക്സ് പോലെ ഗോസിപ്പുകള്‍ക്ക് താല്‍ക്കാലിക വിരാമമാകുന്നു.

Top