ക്ഷേത്ര ദര്‍ശനം നടത്തുന്ന യേശുദാസിനെ പള്ളിപ്പറമ്പില്‍ അടക്കം ചെയ്യില്ലേയെന്ന് സംവിധായകന്‍ രഞ്ജിത്

ranjith-balakrishnan-director

ബോളിവുഡ് പ്രശസ്ത നടി പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശിയെ കുമരകം ആറ്റാമംഗലം യാക്കോബായ പള്ളിപ്പറമ്പില്‍ അടക്കം നിഷേധിച്ചതിനെതിരെ പ്രമുഖര്‍ പ്രതികരിക്കുന്നു. സംവിധായകന്‍ രഞ്ജിത് ചോദിക്കുന്നതിങ്ങനെ. ഗാനഗന്ധര്‍വ്വന്‍ യേശുദാസ് മരിച്ചാല്‍ എവിടെയാണ് ശവസംസ്‌കാരം നടത്തുകയെന്നാണ് രഞ്ജിത്തിന്റെ ചോദ്യം.

അന്യമതത്തില്‍പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരിലാണ് പ്രിയങ്കയുടെ മുത്തശ്ശി മേരി അഖൗരിയെ ആറ്റാമംഗലം യാക്കോബായ പള്ളിയില്‍ അന്ത്യവിശ്രമത്തിന് അനുവദിക്കാതിരുന്നത്. ഇങ്ങനെയാണെങ്കില്‍ ശബരിമലയിലും മൂകാംബികയിലും ദര്‍ശനം നടത്തിയതിന്റെ പേരില്‍ യേശുദാസിനും പള്ളിപ്പറമ്പില്‍ അന്ത്യവിശ്രമം നിഷേധിക്കുമോ എന്നും രഞ്ജിത് ചോദിക്കുന്നു. പ്രിയങ്കാ ചോപ്രയുടെ മുത്തശി എന്ന വിശേഷമുള്ളതിനാലാണ് ഇക്കാര്യം ശ്രദ്ധിക്കപ്പെട്ടതെന്നും രഞ്ജിത് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമാനമായ അനുഭവം നടന്‍ അഗസ്റ്റിന്റെ കുടുംബത്തിനും ഉണ്ടായിരുന്നതായി സംവിധായകന്‍ രഞ്ജിത് വെളിപ്പെടുത്തി. ക്ഷേത്രദര്‍ശനം നടത്തിയതിനാല്‍ അഗസ്റ്റിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ കോടഞ്ചേരി പള്ളി അധികൃതര്‍ തയ്യാറായിരുന്നില്ലെന്ന് രഞ്ജിത് പറഞ്ഞു. യേശുദാസിനെ പോലുള്ളവര്‍ക്ക് അങ്ങനെ ഉണ്ടാവാതിരിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിലൊരു സ്വയംവിമര്‍ശനം സഭയുടെ മേലധികാരികള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നുവെന്നും രഞ്ജിത് പറയുന്നു.

Top