വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍; പിടിയിലായത് യൂണിറ്റ് സെക്രട്ടറി

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ യുവതിയെ മൊബൈല്‍ഫോണ്‍ വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. പെണ്‍കുട്ടിയെ തമ്പാനൂരിലെ ലോഡ്ജിലും മറ്റും കൊണ്ടുപോയി പീഡനം നടത്തിയ കേസില്‍ കാട്ടാക്കട വീരണകാവ് ഇളവണ്‍കോണത്ത് മിഥുന്‍ നിവാസില്‍ മിഥുന്‍ എന്ന എബിന്‍ (28) ആണ് തമ്പാനൂര്‍ പോലീസിന്റെ പിടിയിലായത്. കാട്ടാക്കട ഇളവന്‍കോണം ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും പ്ലാവൂര്‍ ലോക്കല്‍ കമ്മറ്റി അംഗവുമാണ് എബിന്‍.

പെണ്‍കുട്ടിയുമായി മൊബൈല്‍ ഫോണ്‍ വഴി സ്ഥിരമായി സംസാരിക്കുകയും പെണ്‍കുട്ടിയുടെ പക്കല്‍ ഉണ്ടായിരുന്ന നാല് പവന്റെ സ്വര്‍ണ്ണം പ്രതി കൈക്കലാക്കുകയും ചെയ്തു. അതിനുശേഷം തമ്പാനൂരിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു. വീണ്ടും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലും മറ്റും പോസ്റ്റു ചെയ്യുമെന്ന് പറഞ്ഞ് പല തവണകളില്‍ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിക്കുകയും കൊട്ടാരക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തമ്പാനൂര്‍ പോലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തമ്പാനൂര്‍ സിഐ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒ എസ്.പി. പ്രകാശ്, എസ്‌ഐ സുരേഷ്ചന്ദ്രബാബു, എസ്‌സിപിഒ മധു, സിപിഒ മാരായ വിനോദ്, അരുണ്‍, ശ്രീനാഥ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാട്ടാക്കട സ്റ്റേഷനില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ എബിന്‍ പ്രതിയാണ്.

Top