ബലാത്സംഗം ചെയ്തുവെന്നും പലയിടങ്ങളില്‍ കൊണ്ടുപോയി എല്‍ദോസ് പീഡിപ്പിച്ചെന്നും യുവതിയുടെ മൊഴി.14 ന് ഗസ്റ്റ് ഹൗസിൽ മുറിയെടുത്തു,പിഎയുടേയും സുഹൃത്തിന്റെയും മുന്നിലിട്ട് എൽദോസ് കുന്നപ്പിള്ളിൽ മർദ്ദിച്ചു. കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിൽ

തിരുവനന്തപുരം: ബലാത്സംഗം ചെയ്തുവെന്നും പലയിടങ്ങളില്‍ കൊണ്ടുപോയി എല്‍ദോസ് പീഡിപ്പിച്ചെന്നും യുവതിയുടെ മൊഴി എൽദോസ് കുന്നപ്പള്ളിക്ക് എതിരെ കൂടുതൽ വകുപ്പുകൾ ചേർത്ത് കേസ് .പുതിയ മൊഴി യുവതി കൊടുത്തതോടെ എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് എതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. യുവതി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്താനാണ് നീക്കം.

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്നും പലയിടങ്ങളില്‍ കൊണ്ടുപോയി എല്‍ദോസ് പീഡിപ്പിച്ചെന്നും ക്രൈംബ്രാഞ്ചിന് യുവതി നല്‍കിയ മൊഴിയിലുണ്ട്.എല്‍ദോസിന് എതിരെയുള്ള തെളിവുകള്‍ ഇന്ന് തന്നെ ഹാജരാക്കാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെളിവുകള്‍ പരിശോധിച്ചതിനു ശേഷം എല്‍ദോസിനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. അതിനിടയില്‍ എല്‍ദോസിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. യുവതി ആക്രമിക്കപ്പെട്ട ദിവസം കോവളം ഗസ്റ്റ് ഹൗസില്‍ എല്‍ദോസ് മുറി എടുത്തിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്.

കഴിഞ്ഞ മാസം 14-ന് ഗസ്റ്റ് ഹൗസിലും സൂയിസൈഡ് പോയിന്റിലും വെച്ച് മര്‍ദ്ദിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. നിലവില്‍ യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മാത്രമാണ് എല്‍ദോസിന് എതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ച തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിക്കും.

അതേസമയം താന്‍ നിരപരാധിയാണെന്ന വാദവുമായി എല്‍ദോസ് രംഗത്ത് വന്നിരുന്നു. നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് എല്‍ദോസ് ഫേസ്ബുക്കില്‍ കുറിച്ചത്. എല്‍ദോസിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്ന ഭാര്യയുടെ പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Top