എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ യുവതിയെ ബലാൽസംഗം ചെയ്തു!!കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങള്‍ചുമത്തി.ആരോപണങ്ങൾക്ക് തെളിവുകൾ ലഭിച്ചുവെന്നും ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം:എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ യുവതിയെ ബലാൽസംഗം ചെയ്തു !2022ലായിരുന്നു യുവതി പൊലീസിൽ പരാതി നൽകിയത്. യുവതിയെ എംഎൽഎ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തു. കോവളത്ത് വെച്ച് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. ആദ്യം പീഡിപ്പിച്ചത് അടിമലത്തുറയിലെ റിസോർട്ടിൽവെച്ചാണ്.തൃക്കാക്കര, കുന്നത്തുനാട് എന്നിവിടങ്ങളിലെ വീടുകളിൽ വെച്ചും യുവതിയെ പീഡിപ്പിച്ചു. എംഎൽഎയുമായി തർക്കമുണ്ടായപ്പോഴാണ് കൊല്ലാൻ ശ്രമിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. പരാതിയിലെ ആരോപണങ്ങൾക്ക് തെളിവുകൾ ലഭിച്ചുവെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു. എൽദോസിന്റെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതികളാണ്. ആകെ മൂന്ന് പ്രതികളാണ് കേസിലുള്ളത്.

ക്ക് എതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്.റനീഷ , സിപ്പി നൂറുദ്ദീൻ എന്നിവരെയാണ് പ്രതി ചേർത്തത്. പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നാണ് കുറ്റപത്രം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയെ എം.എല്‍.എ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന് കുറ്റപത്രത്തില്‍ പറയുന്നു.അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 04നായിരുന്നു ഈ സംഭവം. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു. കോവളത്ത് വെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു. എംഎല്‍എ ബലാത്സംഗം ചെയ്തത് അഞ്ച് വര്‍ഷമായി പരിചയമുള്ള യുവതിയെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമര്‍പ്പിച്ചത്

Top