ഇത് ശുദ്ധ നാറിത്തരമല്ലേ കുന്നപ്പള്ളീ.നിങ്ങൾ കളിക്കുന്നത് പരാജയപ്പെട്ട ഗെയിമാണ്.ജനങ്ങളുടെ ഹൃദയത്തിലാ പിണാറായി!..

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾക്ക് എതിരെ പെരുമ്പാവൂർ എം എൽഎ എൽദോസ് കുന്നപ്പള്ളി ആരോപണം ഉന്നയിച്ചത് സ്ത്രീ വിരുദ്ധത എന്ന് പരക്കെ ആക്ഷേപം ഉയർന്നു കഴിഞ്ഞു.യാതൊരു തെളിവും പുറത്ത് വിടാതെ ഒരു സ്ത്രീക്ക് എതിരെ പൊതു സമൂഹത്തിൽ ആരോപണം ഉന്നയിച്ചത് ക്രിമിനൽ കുറ്റം ആണെന്നാണ് ആരോപണം.എൽദോസ് കുന്നപ്പള്ളി ചെയ്തത് ശുദ്ധ നാറിത്തരം ആണെന്നും ജനപ്രതിനിധി ആയ എൽദോസ് കുന്നപ്പള്ളി ആരോപണം ഉന്നയിക്കുമ്പോൾ അതിന് തെളിവ് കൂടി പുറത്ത് വിടണമെന്നും അഡ്വ.സിബി സെബാസ്റ്റ്യന്‍ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഒന്നുകിൽ പ്രതിപക്ഷം സ്പ്രിങ്ക്ലർ വിഷയത്തിൽ നിന്നും തടി തപ്പാൻ;ഓടി ഒളിക്കാനായി പുകമറ സൃഷ്ടിക്കുന്നു .അതിനായി കുന്നപ്പള്ളി ഒന്ന് രംഗത്ത് വന്നതാണ്. അല്ലെങ്കിൽ ചെന്നിത്തലക്ക് മുന്നിൽ ഒന്ന് ഹീറോ ആകാൻ വന്നതാണ് .ഇലക്ഷൻ അടുത്ത് വരികയല്ലേ,ചെറിയൊരു ബൂസ്റ്റിങ് ആണെന്നും സിബി സെബാസ്റ്റ്യന്‍ ഫെയ്‌സ് ബുക്കിൽ കുറിച്ചു.
സോണിയ ഗാന്ധി അമേരിക്കയിൽ ചികിത്സയിൽ പോയതിനെ വിമർശിക്കാതെ പിണറായി ക്യാൻസർ ചികിത്സക്ക് പോയതിനെ എന്തിനാണ് കുന്നപ്പള്ളി വിമർശിക്കുന്നത് എന്നും സിബി സെബാസ്റ്റ്യന്‍ പോസ്റ്റിൽ ചോദിക്കുന്നു .

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റായ നവാസ് പായിച്ചിറയും എൽദോസ് കുന്നപ്പള്ളിക്കെ എതിരെ ഫെയിസ്ബുക്കിൽ കുറിച്ചു.മുഖ്യമന്ത്രിയുടെ മകളെ അപമാനിക്കരുത് .ഞാൻ ഒരുകോൺഗ്രസുകാരൻ ആണ് എന്നും പായ്ച്ചിറ എഴുതി .എന്തോന്നാണ് എൽദോസ് കുന്നപ്പള്ളി MLA താങ്കളെപ്പോലെയുള്ള ഒരു യുവ കോൺഗ്രസ്സ് MLA യ്ക്ക് ചേർന്നതാണൊ ഇത്തരം അപക്വമായ വായാടിത്വവും, സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കലും ….? വീണ മുഖ്യമന്ത്രിയുടെ മകളായത് കൊണ്ടോ, ഏതെങ്കിലും കമ്പനിയുടെ MD ആയത് കൊണ്ടോ വീണ എന്ന സ്ത്രീയ്ക്ക് യാത്രാ വിലക്കുണ്ടോ ? അവർ എന്തെങ്കിലും നിയമ ലംഘനമോ, നിയമ വിരുദ്ധമായ പ്രവർത്തനങ്ങളൊ നടത്തിയെങ്കിൽ താങ്കൾക്ക് നട്ടെല്ല് ഉണ്ടെങ്കിൽ (ഉണ്ടങ്കിൽ മാത്രം മതി) നിയമപരമായി നേരിടണം. അല്ലാതെ ഒരു സ്ത്രീയെന്ന പരിഗണന പോലും നൽകാതെ ഇത്തരം ചീപ്പ് വായാടിത്വവും , വീണയുടെ ഫോട്ടൊ പ്രദർശി പ്പിക്കുകയും ചെയ്യുന്ന നാറിയ പരിപാടി താങ്കൾ കാണിക്കുന്നത് ശെരിയാണൊ ….?വീണയും ഒരു സ്ത്രീയല്ലേ ….?ഒരു ഭാര്യയല്ലേ …? അമ്മയല്ലേ …?സഹോദരിയല്ലേ …..? കുടുംബിനിയല്ലേ ….? എന്നും നവാസ് പായ്ച്ചിറ ചോദിക്കുന്നു .

അഡ്വ.സിബി സെബാസ്റ്റ്യന്റെ പോസ്റ്റ് പൂർണമായി :

ഇത് ശുദ്ധ നാറിത്തരമല്ലേ കുന്നപ്പള്ളീ എൽദോസേ -#സോണിയ ഗാന്ധി എന്തിനാ അമേരിക്കയിൽ പോയത് ?ഗംഗാധരനടുത്ത് വന്നാൽ പോരായിരുന്നോ ?എന്തൊരു അപാരത !സ്ത്രീവിരുദ്ധത…

എൽദോസ് കുന്നപ്പള്ളി പിണറായി വിജയൻറെ മകൾക്ക് എതിരെ പറഞ്ഞത് സ്ത്രീ വിരുദ്ധത അല്ലെ ? എന്ത് തെളിവാണുള്ളത് ?പറയുന്ന കാര്യങ്ങളിൽ എന്ത് തെളിവാണുള്ളത് എന്ന് ഏതോ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചതേ കുന്നപ്പള്ളി വെറും പള്ളിയായി എന്നാതാണ് സത്യം …ഞാൻ ഒരു ആരോപണം ഉന്നയിച്ച് ‘ എന്ന് പറയാം നിങ്ങൾക്ക് എന്ന തരത്തിലേക്ക് വിറയലും വിക്കലുമായി .തെളിവുകൾ ഉണ്ടെങ്കിൽ തെളിവുകൾ അടക്കം പുറത്ത് വിടണം മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ളി..കോടിയേരിക്ക് ചികിത്സ നേടിയിടത്ത് തന്നെ പിണറായിക്കും ചികിത്സ നേടണോ ?രണ്ടുപേർക്കും ഒരേ രോഗമായിരുന്നുവോ ?കാൻസറിന്‌ പല വകഭേദവും ഉണ്ടെടോ മൂളയില്ലാത്തവനേ എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണോ ?ഹൂസ്റ്റണിലെ ന്യുജേഴ്സിയിലോ അവർ പോകട്ടെ ? എന്തിനാടോ താങ്കളുടെ അഖിലേന്ത്യാ പ്രസിഡണ്ട് സോണിയ ഗാന്ധിഅമേരിക്കയിൽ ചികിത്സക്ക് പോയത് ?ഇവിടെ ഗംഗാധരൻ ഡോക്ടറുടെ അടുത്ത് വന്നാൽ പോരായിരുന്നോ? മെമ്പറല്ലേ നിങ്ങൾ ?ഇത് വായാടിത്തമാണ് -സ്ത്രീവിരുദ്ധതയാണ്.ശുദ്ധ തെമ്മാടിത്തമാണ്.

ഓരോ അവയവത്തിനും സ്പെഷ്യാലിറ്റി വകുപ്പുകളും -ഡോക്ടർമാരും ഉണ്ടെടോ ?അതിനു ന്യുയോർക്കിലോ -ടെക്‌സാക്സിലോ ഉള്ളവരുടെ അടുത്ത് പോകും ഒന്നുകിൽ പ്രതിപക്ഷം സ്പ്രിങ്ക്ലർ വിഷയത്തിൽ നിന്നും തട്ടി തപ്പാൻ ഓടി ഒളിക്കാനായി പുകമറ സൃഷ്ടിക്കുന്നു .അതിനായി കുന്നപ്പള്ളി ഒന്ന് രംഗത്ത് വന്നതാണ് അല്ലെങ്കിൽ ചെന്നിത്തലക്ക് മുന്നിൽ ഒന്ന് ഹീറോ ആകാൻ വന്നതാണ് കുന്നപ്പള്ളി.ഇലക്ഷൻ അടുത്ത് വരികയല്ലേ,ചെറിയൊരു ബൂസ്റ്റിങ്!..വാർത്താ സമ്മേളനത്തിന് പുറകെ ഭീഷണിയും എത്തി.നാടകമേ ഉലകം.വെറും നാറിയ പരിപാടി ആയിപ്പോയില്ലേ കുന്നപ്പള്ളീന്ന് പെരുമ്പാവൂരെ വിവരമുള്ള ചേട്ടൻമാരും ചേച്ചിമാരും ചോദിച്ചാൽ അത്ഭുതപ്പെടരുത് .ഞാൻ പച്ചക്കു തന്നെയാ പറയുന്നത് -ഇത് നാറിത്തരമാ..നിങ്ങളുടെ തന്നെ അഫിഡവിറ്റിൽ രണ്ട് ക്രിമിനൽ കേസ് എടുത്ത് പറയുന്നുണ്ട്.ഒരു ക്രിമിനൽ ഒഫൻസ് പറയുമ്പോൾ അതിന്റെ തെളിവുകൂടി പറയേണ്ടേ …ഡാറ്റാ അമേരിക്കക്ക് കിട്ടിയാൽ വിസ പോലും കിട്ടില്ല എന്നും തട്ടി !..എന്തൊരു അപാരത!.. ഊളനാകാം -മരയൂള ആകരുത്!..

വി.ഡി.സതീശൻ എം എൽ എ ഇവിടെ അയർലണ്ടിൽ വന്നിട്ടുണ്ട് .അദ്ദേഹം ഇവിടെ എവിടെ ഒക്കെ പോയിട്ടുണ്ട് എന്ന് വേണമെങ്കിൽ ഇവിടെ ഉള്ളവരെ ഉദ്ധരിച്ചും കണ്ടും പറയാം.വേണമെങ്കിൽ ചില സൈറ്റുകൾ നോക്കിയും -ചില ഫൂട്ടേജുകളും നോക്കി പറയാം .പക്ഷെ എൻറെ വീട്ടിൽ 6 തവണ വന്നു എന്ന് എന്നാരെങ്കിലും പറഞ്ഞാൽ അതിന്റെ തെളിവ് എന്താണെടോ ഉള്ളത് ?സിസിടിവി ഫൂട്ടേജ് എടുത്ത് വെച്ചിട്ടുണ്ടോ ?വീണ ആറോ പത്തോ തവണ അമേരിക്കക്കു പോകും.ആരെങ്കിലും യാത്ര വിലക്കിയോ ?നിയമവിരുദ്ധമായിട്ടാണോ പോയത് ? പോകുന്നതെല്ലാം രാജി തോമസിനെ കാണാൻ ആയിരുന്നോ ? രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കൺവീനർ എ വിജയരാഘവന്‍ നടത്തിയ അധിക്ഷേപം കൂട്ടി വായിക്കണം. അവരുടെ ഫോട്ടോ പൊതുസമൂഹത്തിൽ പ്രചരിപ്പിച്ച് കൊടും കുറ്റവാളിയായി അവതരിപ്പിച്ചു തെറ്റല്ലെടോ? ഇതൊക്കെ വനിതാ പ്രചാരകരോക്കെ എവിടെ
പോയി ?

ഇന്നലെ ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത് സീരിയസ് ആയിരുന്നു എങ്കിൽ ചെന്നിത്തലയെ ആരോ പറഞ്ഞു പറ്റിക്കുന്നുണ്ട്.അയൽവക്കത്തെ കുമാരൻ തനിക്ക് വയറളിക്കം വന്നത് മീൻ കഴിച്ചിട്ടായിരുന്നു..അതും തന്റെ കുളത്തിൽ നിന്നും പിടിച്ച മീനിൽ നിന്നും ഫുഡ് പോയിസൺ ഉണ്ടായിരുന്നതാണ് എന്ന് ഡാക്ടറോട്‌ പറഞ്ഞ ഡാറ്റകൾ പുറത്ത് പോയി അതുകൊണ്ട് കുമാരന് നഷ്ടപരിഹാരം കൊടുക്കണമെന്ന് പറഞ്ഞു കുഞ്ഞിമൊയ്തീൻ കോടതിയിൽ പോയതുപോലുണ്ട് ആ പൊതുതാല്പര്യം!..എന്താ കോൺഗ്രസേ നിങ്ങൾ നന്നാകാത്തേ.? പ്രതിപക്ഷം സ്പ്രിങ്ക്ലർ വിവാദത്തിൽ നിന്നും പുറകോട്ടു പോകും എന്ന് മുന്നേ പറഞ്ഞതിലേക്കാണ് ചെന്നിത്തലയുടെ ഹർജിയുടെ പോക്കിലൂടെ മനസിലാകുന്നത്.ഒന്നുകിൽ പ്രതിപക്ഷനേതാവിനെ ആരോ തെറ്റായി ധരിപ്പിക്കുന്നുണ്ട്.അല്ലെങ്കിൽ ആരോ തെറ്റിലേക്ക് നയിക്കുന്നുണ്ട് .അല്ലെങ്കിൽ അദ്ദേഹത്തിന് ഇതുമായി വ്യക്തമായ ഗ്രാഹ്യം ഇല്ല.

എനിക്ക് അത്ഭുതം എന്തിനും ഏതിനും കയറി സ്ത്രീ വിരുദ്ധത എന്ന് മൊഴിഞ്ഞു കേസ് എടുക്കുന്ന വനിതാ കമ്മീഷൻ എവിടെ പോയി . ഒന്നും ഉരിയാടി ഇല്ലല്ലോ .പിണറായി വിജയൻറെ രമ്യഹർമം തുടങ്ങി വാർത്തകൾ പടച്ച മാധ്യമങ്ങളും സൈബർ കൊങ്ങികളും -സംഘികളും കമ്മികളും ഏവിടെ പോയി ? കമ്മികൾ എങ്ങനെ പോസ്റ്റ് ഇടും എന്ന സംശയം ഉണ്ടല്ലേ .എന്നാൽ പറയുന്നു പഴയ അച്യുതാനന്ദ ഗ്രൂപ്പുകളിലുള്ളവർ ഇപ്പോഴും സജീവമാണ് .അവർ ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും പിണറായിയെ വേട്ടയാടുന്നുണ്ട്.

ഇതൊന്നുമല്ല കുന്നപ്പള്ളീ -കോൺഗ്രസേ വേണ്ടത് .പിണറായി ജനത്തിനൊപ്പം മുന്നേറുകയാണ്.നിങ്ങൾ പരാജയപ്പെട്ട മത്സരത്തിലാണ് . പിണറായിക്കൊപ്പം കൂടി മനുഷ്യർക്ക് ഒപ്പം കൂടി നിന്ന് മനുഷ്യരെപ്പോലെ ചിന്തിച്ചു പ്രവർത്തിക്കണം.നിങ്ങൾ മനുഷ്യർക്ക് ഒപ്പം ആണെന്ന ബോധ്യം അവർക്കുണ്ടാക്കണം.മനുഷ്യർ വലിയ നിസ്സാഹായതയിലാണ്.അവർ ജീവനിൽ ഭയന്നിരിക്കയാണ് .അതിനു സംരക്ഷണം കൊടുക്കുന്നവരുടെ കൂടെ അവർ നിൽക്കും.നിങ്ങൾ ഈ പറയുന്ന 200 ,കോടി ,800 കോടി ഒന്നും സാധാ ജനത്തിനു ദഹിക്കില്ല.കൊറോണ മൂലം ജീവനിൽ ഭയന്നിരിക്കുന്ന അവർക്കതു വിഷയവയും അല്ല. നിങ്ങൾക്ക് വിമർശിക്കാം എതിർക്കാം പോരായ്മകൾ ചൂണ്ടി കാട്ടാം.ശശി തരൂരും ഹൈബി ഈഡനും മനുഷ്യ ഹൃദയങ്ങൾ പാർട്ടി ഭേദമന്യ കീഴടക്കുന്നത് കാണുന്നില്ലേ ?അവർക്കൊപ്പം നിൽക്കൂ ..അവരെ പോലെ ആകുവിൻ. അതിനുശേഷം ഡാറ്റായുമായി വരണം.ചോദിക്കണം തെളിവുമായി .വെറുത്ത 2021 ലെ തിരഞ്ഞെടുപ്പ് ഡാറ്റ ഇപ്പോൾ വേകില്ല എന്നുമാത്രമല്ല -എതിരാവുകയും ചെയ്യും.

സൈബർ കോൺഗ്രസുകാർ തെറി വിളിച്ച് പറയുന്നപോലെ ഈയിടെയായി പിണറായി പ്രേമം ഇത്തിരി കൂടിയോന്നു ചെറിയ സംശയം ഇല്ലാതില്ല .എന്ത് ചെയ്യാനാ ആ മനുഷ്യൻ ഈ രോഗാവസ്ഥയിലും മറ്റുള്ളവരുടെ ശ്വാസംനിലക്കാതെ ഹൃദയം ശരിയായി ഇടിക്കാൻ പൊരുതുമ്പോൾ ഇത്തിരി പ്രണയം കൂടിയാലും സാരമില്ല . ശ്വാസം കിട്ടിക്കൊണ്ടിരുന്നാൽ മാത്രമേ ഹൃദയം ഇടിച്ചുകൊണ്ടിരിക്കൂ.ഹൃദയമിടിപ്പ് നിലച്ചാൽ പിന്നെ എന്ത് ഡാറ്റാ- കിട്ടും പഞ്ചായത്തിൽ നിന്നും ബന്ധുക്കൾക്ക് ഒരു മരണ സർട്ടിഫിക്കറ്റ്!!

ന്നാപ്പിന്നെ ഡാറ്റായല്ല,ജീവിതമാണ് പ്രധാനം

Top