വീട്ടില്‍ വാടകയ്ക്ക് താമസിച്ച ഇതര സംസ്ഥാനക്കാരിയ യുവതിയെ പീഡിപ്പിച്ചു യുവ എന്‍ജിനീയര്‍ പിടിയില്‍

 

കളമശേരി: ഇതരസംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവ എന്‍ജിനീയര്‍ പിടിയിലായി. ഇയാളുടെ വട്ടേക്കുന്നത്തെ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന ഉത്തര്‍പ്രദേശുകാരി വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. വട്ടേക്കുന്നം കെ.ബി. പ്ലോട്ട് കരുവേലി വീട്ടില്‍ സുബിന്‍ ഫയാസാണ് (27) അറസ്റ്റിലായത്.

ഇയാളുടെ വീട്ടില്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന യുവതിയെ 2015 സെപ്റ്റംബറിലാണ് യുവാവ് മാനഭംഗം ചെയ്തത്. സഹോദരനു സുഖമില്ലാത്ത വിവരം അറിഞ്ഞ് ഭര്‍ത്താവ് നാട്ടില്‍ പോയ സമയത്താണ് പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാല്‍ ഭര്‍ത്താവിനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നും പീഡനം തുടര്‍ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് സഹിക്കവയ്യാതെ യുവതിയും കുടുംബവും ഇവിടെ നിന്ന് താമസം മാറി. എന്നാല്‍ തിങ്കളാഴ്ച വട്ടേക്കുന്നം കെ.ബി. പാര്‍ക്ക് റോഡില്‍ വച്ച് നേരിട്ട് കമ്ടപ്പോള്‍ സുബിന്‍ ഫയാസ് യുവതിയെ കൈയേറ്റം ചെയ്യുകയായിരുന്നു. യുവതിയുടെ കരണത്തടിക്കുകയും താലിമാല വലിച്ചു പൊട്ടിക്കുകയും മൊബൈല്‍ ഫോണ്‍ തകര്‍ ക്കുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് യുവതി കളമശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് യുവതി വിവരങ്ങള്‍ നല്‍കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top